Connect with us

Video Stories

സ്വയം തുഴഞ്ഞ് അമേരിക്കയുടെ അമരത്ത്

Published

on

അമേരിക്കയുടെ അമരത്തെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെയായിരുന്നു. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വോട്ടടെടുപ്പ് വരെ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ട്രംപ് യുഎസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഒട്ടേറെ വേഷപ്പകര്‍ച്ചയിലൂടെയാണ് യുഎസിന്റെ 45-ാമത് പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കുന്നത്. കെട്ടിട നിര്‍മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ നീളുന്നു ട്രംപിന്റെ ചുവടുപയ്പ്പുകള്‍. ഇപ്പോഴിതാ ആഗോള നയതന്ത്രത്തിന്റെ നെടുംതൂണായ യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി നില്‍ക്കുന്നു ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70).

 
റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ട്രംപ് പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ‘ദ ട്രംപ് ഓര്‍ഗനൈസേഷന്‍’ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, ആഗോളനിലവാരത്തിലുള്ള ഒട്ടേറെ ആഡംബര കെട്ടിടങ്ങള്‍ ട്രംപിനു സ്വന്തമായുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും 1968ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് 1971ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘എലിസബത്ത് ട്രംപ് ആന്റ് സണ്‍സ്’ എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു.

ഇതോടെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിലേക്കു ട്രംപ് എത്തി. കമ്പനിയുടെ പേര് ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നാക്കിയ ട്രംപ് ന്യൂയോര്‍ക്കില്‍ നിന്നും കമ്പനിയെ മാന്‍ഹട്ടണിലേക്ക് പറിച്ചു നട്ടു. പിന്നീടു കെട്ടിട നിര്‍മാണ രംഗത്ത് കുതിച്ചു ചാട്ടം തന്നെയാണ് കമ്പനി നടത്തിയത്. റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ എല്ലാം വിജയത്തിലെത്തിയതോടെ ട്രംപിന്റെ ആസ്തിയും പെരുകി. ഇതോടെ ലോകം അറിയപ്പെടുന്ന വ്യവസായിയായി ട്രംപ് മാറി.
വ്യവസായത്തിനൊപ്പം വിനോദ-കായിക മേഖലകളിലും ട്രംപ് ഇടപെട്ടു. വന്‍ നിക്ഷേപങ്ങളാണ് ഈ മേഖലകളില്‍ നടത്തിയത്.

1996നും 2015 നും ഇടയില്‍ മിസ് യൂണിവേഴ്‌സ്, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ തുടങ്ങിയ മത്സരങ്ങളുടെ സംഘാടനവും നിര്‍വഹിച്ചു. 2003 മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ പ്രൊഡ്യൂസറായും അവതാരകനായും ട്രംപ് രംഗത്തെത്തി. എന്‍ബിസി ചാനലുമായി സഹകരിച്ചു നിരവധി റിയാലിറ്റി ഷോകളും നിര്‍മിച്ചു. ഷോകള്‍ എല്ലാം തന്നെ ജനപ്രിയമാക്കാന്‍ ട്രംപിനായി. 1989നും 2010നും പത്തോളം സിനിമകളിലും ട്രംപ് അഭിനയിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ ട്രംപിന്റെ രാഷ്ട്രീയ പ്രവേശനവും വ്യത്യസ്തമായിരുന്നു. 1970ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും റോണാള്‍ഡ് റീഗനെയും പിന്തുണച്ച ട്രംപ് 1990ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച അനുയായിയായി മാറി. 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് മാറിയ ട്രംപ് 2000ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിക്കുകയും പിന്നീടു പിന്മാറുകയും ചെയ്തു.

 
2012ല്‍ ഒബാമ രണ്ടാം തവണ മത്സരിച്ച തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനിടെ വിവാദങ്ങളും ട്രംപിന്റെ പിന്നാലെ കൂടി. ഒബാമയെ വിമര്‍ശിച്ച ട്രംപ് പിന്നീടു മത്സരരംഗത്തു നിന്നും പിന്മാറി. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും മത്സരരംഗത്തെത്തും എന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രസിഡന്റ് പദം വരെ വിവാദങ്ങളുടെ പിന്നാലെയായിരുന്നു ട്രംപ്. റിയല്‍ എസ്‌റ്റേറ്റില്‍ ശോഭിച്ചിരിക്കെയാണ് ട്രംപ് വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. ട്രംപ് ഓര്‍ഗനൈസേഷന്റെ കെട്ടിടങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വാടകയ്ക്കു നല്‍കുന്നില്ലെന്ന് സാമൂഹിക നീതി വകുപ്പ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ട്രംപും പിതാവും പ്രതിരോധത്തിലായി.

 
ഇടക്കാലത്ത് ട്രംപിന്റെ വ്യവസായ സംരംഭങ്ങളും തകര്‍ന്നു. ട്രംപിന്റെ ഹോട്ടല്‍, കാസിനോ കമ്പനികള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതും ഇക്കാലത്താണ്. ഇടപാടുകാരുടെയും ബാങ്കുകളുടെയും കടവും കുടിശികയും തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കമ്പനികള്‍ തകര്‍ന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം ട്രംപ് വിദഗ്ദ്ധമായി തലയൂരി. 2012ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഈ സമയത്ത് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമയുടെ പൗരത്വത്തെ ചൊല്ലി ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ വന്നതോടെ ട്രംപ് മത്സരരംഗത്തു നിന്നു പിന്മാറി.

 
ഈ തെരഞ്ഞെടുപ്പ് കാലത്തും വിവാദങ്ങളില്‍ ട്രംപ് വിളങ്ങി നിന്നു. മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളോടെയാണ് ട്രംപ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഎസില്‍ നിന്നു മുസ്‌ലിംകളെ പുറത്താക്കണമെന്നും മെക്‌സികോയില്‍ നിന്നുള്ളവര്‍ക്കു യുഎസില്‍ പ്രവേശനം നല്‍കരുതെന്നും അനധികൃത കുടിയേറ്റക്കാരെ ഓടിച്ചു വിടുമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിനെതിരെ കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തി. ട്രംപ് ക്രിസ്ത്യാനിയല്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം.

 
ട്രംപിനെതിരെ ആരോപണവുമായി നീലചിത്രനടി ജെസീക്ക ഡ്രാക്കെ രംഗത്തെത്തിയതും വിവാദമായി. പത്ത് വര്‍ഷം മുന്‍പു ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ലോകസുന്ദരിപ്പട്ടം ലഭിച്ച ശേഷം ഭാരം കൂടിയ തന്നെ പന്നിക്കുട്ടിയെന്നു വിളിച്ചു ട്രംപ് അപമാനിച്ചതായി വെനസ്വേലക്കാരിയായ മുന്‍ വിശ്വസുന്ദരി അലിസീയ മഷാഡെയും വെളിപ്പെടുത്തി. ട്രംപിന്റെ കുടുംബ ജീവിതവും അത്ര മെച്ചമായിരുന്നില്ല. ഇവാന സെല്‍നിക്കോവയെ 1977ല്‍ വിവാഹം കഴിച്ചു. 1991ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 1993ല്‍ മാര്‍ലാ മാപ്പിള്‍സിനെ വിവാഹം കഴിച്ചെങ്കിലും ആറ് വര്‍ഷമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. 2005ല്‍ മെര്‍ലാനിയ ക്‌നൗസിനെ വിവാഹം കഴിച്ചു. ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്, ടിഫാനി, ബാരോണ്‍ എന്നിവര്‍ മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending