Connect with us

Video Stories

സ്വയം തുഴഞ്ഞ് അമേരിക്കയുടെ അമരത്ത്

Published

on

അമേരിക്കയുടെ അമരത്തെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെയായിരുന്നു. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വോട്ടടെടുപ്പ് വരെ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ട്രംപ് യുഎസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഒട്ടേറെ വേഷപ്പകര്‍ച്ചയിലൂടെയാണ് യുഎസിന്റെ 45-ാമത് പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കുന്നത്. കെട്ടിട നിര്‍മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ നീളുന്നു ട്രംപിന്റെ ചുവടുപയ്പ്പുകള്‍. ഇപ്പോഴിതാ ആഗോള നയതന്ത്രത്തിന്റെ നെടുംതൂണായ യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി നില്‍ക്കുന്നു ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70).

 
റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ട്രംപ് പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ‘ദ ട്രംപ് ഓര്‍ഗനൈസേഷന്‍’ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, ആഗോളനിലവാരത്തിലുള്ള ഒട്ടേറെ ആഡംബര കെട്ടിടങ്ങള്‍ ട്രംപിനു സ്വന്തമായുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും 1968ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് 1971ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘എലിസബത്ത് ട്രംപ് ആന്റ് സണ്‍സ്’ എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു.

ഇതോടെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിലേക്കു ട്രംപ് എത്തി. കമ്പനിയുടെ പേര് ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നാക്കിയ ട്രംപ് ന്യൂയോര്‍ക്കില്‍ നിന്നും കമ്പനിയെ മാന്‍ഹട്ടണിലേക്ക് പറിച്ചു നട്ടു. പിന്നീടു കെട്ടിട നിര്‍മാണ രംഗത്ത് കുതിച്ചു ചാട്ടം തന്നെയാണ് കമ്പനി നടത്തിയത്. റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ എല്ലാം വിജയത്തിലെത്തിയതോടെ ട്രംപിന്റെ ആസ്തിയും പെരുകി. ഇതോടെ ലോകം അറിയപ്പെടുന്ന വ്യവസായിയായി ട്രംപ് മാറി.
വ്യവസായത്തിനൊപ്പം വിനോദ-കായിക മേഖലകളിലും ട്രംപ് ഇടപെട്ടു. വന്‍ നിക്ഷേപങ്ങളാണ് ഈ മേഖലകളില്‍ നടത്തിയത്.

1996നും 2015 നും ഇടയില്‍ മിസ് യൂണിവേഴ്‌സ്, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ തുടങ്ങിയ മത്സരങ്ങളുടെ സംഘാടനവും നിര്‍വഹിച്ചു. 2003 മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ പ്രൊഡ്യൂസറായും അവതാരകനായും ട്രംപ് രംഗത്തെത്തി. എന്‍ബിസി ചാനലുമായി സഹകരിച്ചു നിരവധി റിയാലിറ്റി ഷോകളും നിര്‍മിച്ചു. ഷോകള്‍ എല്ലാം തന്നെ ജനപ്രിയമാക്കാന്‍ ട്രംപിനായി. 1989നും 2010നും പത്തോളം സിനിമകളിലും ട്രംപ് അഭിനയിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ ട്രംപിന്റെ രാഷ്ട്രീയ പ്രവേശനവും വ്യത്യസ്തമായിരുന്നു. 1970ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും റോണാള്‍ഡ് റീഗനെയും പിന്തുണച്ച ട്രംപ് 1990ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച അനുയായിയായി മാറി. 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് മാറിയ ട്രംപ് 2000ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിക്കുകയും പിന്നീടു പിന്മാറുകയും ചെയ്തു.

 
2012ല്‍ ഒബാമ രണ്ടാം തവണ മത്സരിച്ച തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനിടെ വിവാദങ്ങളും ട്രംപിന്റെ പിന്നാലെ കൂടി. ഒബാമയെ വിമര്‍ശിച്ച ട്രംപ് പിന്നീടു മത്സരരംഗത്തു നിന്നും പിന്മാറി. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും മത്സരരംഗത്തെത്തും എന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രസിഡന്റ് പദം വരെ വിവാദങ്ങളുടെ പിന്നാലെയായിരുന്നു ട്രംപ്. റിയല്‍ എസ്‌റ്റേറ്റില്‍ ശോഭിച്ചിരിക്കെയാണ് ട്രംപ് വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. ട്രംപ് ഓര്‍ഗനൈസേഷന്റെ കെട്ടിടങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വാടകയ്ക്കു നല്‍കുന്നില്ലെന്ന് സാമൂഹിക നീതി വകുപ്പ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ട്രംപും പിതാവും പ്രതിരോധത്തിലായി.

 
ഇടക്കാലത്ത് ട്രംപിന്റെ വ്യവസായ സംരംഭങ്ങളും തകര്‍ന്നു. ട്രംപിന്റെ ഹോട്ടല്‍, കാസിനോ കമ്പനികള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതും ഇക്കാലത്താണ്. ഇടപാടുകാരുടെയും ബാങ്കുകളുടെയും കടവും കുടിശികയും തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കമ്പനികള്‍ തകര്‍ന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം ട്രംപ് വിദഗ്ദ്ധമായി തലയൂരി. 2012ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഈ സമയത്ത് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമയുടെ പൗരത്വത്തെ ചൊല്ലി ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ വന്നതോടെ ട്രംപ് മത്സരരംഗത്തു നിന്നു പിന്മാറി.

 
ഈ തെരഞ്ഞെടുപ്പ് കാലത്തും വിവാദങ്ങളില്‍ ട്രംപ് വിളങ്ങി നിന്നു. മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളോടെയാണ് ട്രംപ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഎസില്‍ നിന്നു മുസ്‌ലിംകളെ പുറത്താക്കണമെന്നും മെക്‌സികോയില്‍ നിന്നുള്ളവര്‍ക്കു യുഎസില്‍ പ്രവേശനം നല്‍കരുതെന്നും അനധികൃത കുടിയേറ്റക്കാരെ ഓടിച്ചു വിടുമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിനെതിരെ കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തി. ട്രംപ് ക്രിസ്ത്യാനിയല്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം.

 
ട്രംപിനെതിരെ ആരോപണവുമായി നീലചിത്രനടി ജെസീക്ക ഡ്രാക്കെ രംഗത്തെത്തിയതും വിവാദമായി. പത്ത് വര്‍ഷം മുന്‍പു ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ലോകസുന്ദരിപ്പട്ടം ലഭിച്ച ശേഷം ഭാരം കൂടിയ തന്നെ പന്നിക്കുട്ടിയെന്നു വിളിച്ചു ട്രംപ് അപമാനിച്ചതായി വെനസ്വേലക്കാരിയായ മുന്‍ വിശ്വസുന്ദരി അലിസീയ മഷാഡെയും വെളിപ്പെടുത്തി. ട്രംപിന്റെ കുടുംബ ജീവിതവും അത്ര മെച്ചമായിരുന്നില്ല. ഇവാന സെല്‍നിക്കോവയെ 1977ല്‍ വിവാഹം കഴിച്ചു. 1991ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 1993ല്‍ മാര്‍ലാ മാപ്പിള്‍സിനെ വിവാഹം കഴിച്ചെങ്കിലും ആറ് വര്‍ഷമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. 2005ല്‍ മെര്‍ലാനിയ ക്‌നൗസിനെ വിവാഹം കഴിച്ചു. ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്, ടിഫാനി, ബാരോണ്‍ എന്നിവര്‍ മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending