Video Stories
ഇനി ട്രംപിന്റെ അമേരിക്ക
ന്യൂയോര്‍ക്ക്: അപ്രതീക്ഷിതം, ആശ്ചര്യകരം, അട്ടിമറി… റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അങ്ങനെ വിശേഷണങ്ങള്‍ പലതുമാകാം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ് വിജയിക്കുമെന്നായിരുന്നു അമേരിക്കക്കാര്‍ പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതുവരെ പ്രമുഖ മാധ്യമങ്ങള്‍ പ്രവചിച്ചുകൊണ്ടിരുന്നത്. ഹിലരിക്ക് 98 ശതമാനം വരെ വിജയ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞു. ഫലം പക്ഷെ, തിരിച്ചായിരുന്നു. വിജയം ട്രംപിനോടൊപ്പമായിരുന്നു. എങ്ങനെ അത് സംഭവിച്ചുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരങ്ങള്‍ രാഷ്ട്രീയ വിദഗ്ധര്‍ക്ക് മുന്നോട്ടുവെക്കാനില്ല. നിരവധി ഘടകങ്ങള്‍ ട്രംപിന്റെ നേട്ടത്തില്‍ നിര്‍ണായകമായെന്ന് കാണാം.
- വിദ്യാഭ്യാസം കുറഞ്ഞ വെള്ളക്കാരായ വോട്ടര്‍മാരില്‍നിന്ന് ട്രംപിന് ഉറച്ചപിന്തുണ ലഭിച്ചതാണ് വിജയകാരണമായി രാഷ്ട്രീയ നിരീക്ഷകരെല്ലാം ചൂണ്ടിക്കാട്ടുന്ന പ്രഥമ കാരണം. അമേരിക്കയിലെ സാമ്പത്തിക മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ ജീവിതത്തിന്റെ താളക്രമം നഷ്ടപ്പെട്ടവരാണ് അവരില്‍ ഭൂരിഭാഗവും. രാജ്യത്തിന്റെ സാംസ്കാരിക, വംശീയഘടനയിലുണ്ടായ വ്യതിയാനങ്ങളിലും അവര്‍ അസ്വസ്ഥരായിരുന്നു. ട്രംപിന് വോട്ടുചെയ്താണ് അവര്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചത്. വിദ്യാസമ്പന്നരായ വെള്ളക്കാര്‍ക്കും അദ്ദേഹത്തോട് അനുഭാവമുണ്ടായിരുന്നു. വെള്ളക്കാരില്‍ 80 ശതമാനവും ട്രംപിന് വോട്ടുചെയ്തുവെന്നാണ് വിവിധ സ്റ്റേറ്റുകളില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
- ശതകോടീശ്വരനായിട്ടും സാധാരണക്കാരുടെ കാവല്‍ഭടനായി സ്വയം അവതരിച്ച ട്രംപ് അവരുടെ വോട്ടുകള്‍ തന്റെ പെട്ടിയിലാക്കുന്നതിലും വിജയിച്ചു. മറ കൂടാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞ് അതിവേഗം ജനകീയനായി മാറി.
- അമേരിക്കയുടെ പരമ്പരാഗത സാമ്പത്തിക, വ്യാപാര കരാറുകളെ കടുത്ത ഭാഷയില്‍ എതിര്‍ത്ത അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പിരിച്ചുവിടപ്പെട്ട തൊഴിലളികളുടെ ആശങ്കകളെ വിജയകരമായി മുതലെടുത്തു. വി്സ്മരിക്കപ്പെട്ട സ്ത്രീപുരുഷന്മാര് നമ്മുടെ രാജ്യത്തുണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനം അധ്വാനവര്‍ഗത്തിന്റെ വോട്ടുകള്‍ നേടാനുള്ള മികച്ച അടവുകളൊന്നായിരുന്നു. അധ്വാനവര്‍ഗത്തിന്റെ ശബ്ദമായിരിക്കും താനെന്നും പ്രചാരണ റാലികളില്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
- എതിര്‍പ്പുകളുടെയും ആരോപണങ്ങളുടെയും തിരമാലകള്‍ തുടരെത്തുടരെ വന്നുകൊണ്ടിരുന്നപ്പോഴും അസാധാരണ ഇച്ഛാശക്തിയോടെ മത്സരരംഗത്ത് ഉറച്ചുനിന്നു. റിപ്പബ്ലിക്കന്‍ നേതൃനിരയിലെ വമ്പന്മാര് പോലും കൈയൊഴിഞ്ഞപ്പോള്‍ ഒറ്റയാനായി പൊരുതിനിന്നു. യു.എസ് ജനതയുടെ മനസിനെ ട്രംപിന്റെ പോരാട്ടവീര്യം സ്വാധീനിച്ചിരിക്കാം. എതിര്‍പ്പുകള്‍ കൂടുംതോറും ജനപ്രീതി വര്‍ധിക്കുകയാണുണ്ടായത്.
- വെള്ളക്കാരന്റെ വംശീയബോധത്തെ തൊട്ടുര്‍ത്തുന്ന പ്രചാരണ തന്ത്രങ്ങളും പ്രസ്താവനകളുമാണ് അദ്ദേഹം പുറത്തെടുത്തത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ വെള്ളക്കാരന്റെ വംശീയവേരുകള്‍ അറുത്തുമാറ്റപ്പെടുന്ന ഭീതി ജനമനസിലേക്ക് ഇട്ടുകൊടുത്തു.
- വെള്ളക്കാരായ അധ്വാനവര്‍ഗം, പ്രത്യേകിച്ചും കോളജ് വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ടു.
- പരമ്പാരാഗത രാഷ്ട്രീയ പ്രചാരണങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്വന്തം ശൈലിയിലൂടെയാണ് ട്രംപ് വോട്ടര്‍മാരെ സമീപിച്ചത്. വിദഗ്ധരുടെ ഉപദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ യു.എസ് ജനതയുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാനാണ് അദ്ദേഹം ശ്രമിച്ചത്.
- പുതു തലമുറയുടെ പിന്തുണ. സാമ്പത്തിക പ്രശ്നങ്ങളില്‍ കുടുങ്ങി വട്ടംകറങ്ങുന്ന യുവസമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള വാഗ്ദാനങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. തൊഴിലിടങ്ങളില്‍ അമേരിക്കക്കാരന് മുന്‍ഗണന നല്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എട്ടു വര്‍ഷത്തിനകം 2.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തില്‍നിന്ന് 3.5 ശതമാനമായി ഉയരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
- ട്രംപിന്റെ സാമ്പത്തിക നയപ്രഖ്യാപനങ്ങള്‍ സാധാരണക്കാരനെ ആകര്‍ഷിക്കുന്നവയായിരുന്നു. നികുതികള്‍ വെട്ടിക്കുറക്കുമെന്നും ദേശീയ വ്യാപാര നയങ്ങള്‍ തദ്ദേശീയര്‍ക്ക് അനുഗുണമായി പരിഷ്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആദായനികുതി പരിധി ഉയര്‍ത്തുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. മറുവശത്ത് സമ്പന്നവര്‍ഗത്തെ കൈയിലെടുക്കാന്‍ ശ്രമിച്ചു. 50 ലക്ഷം ഡോളറിലേറെ മൂല്യമുള്ള സ്വത്തിന് മാത്രമായി എസ്റ്റേറ്റ് ടാക്സ് പരിമിതപ്പെടുത്തും ബിസിനസ് നികുതി 35 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പല കോര്‍പ്പറേറ്റ് തലവന്മാരെയും സുഖിപ്പിക്കുന്നവയായിരുന്നു.
- സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ അമേരിക്കയിലെ വലിയൊരു വിഭാഗത്തിന് ഔദ്യോഗിക സ്ഥാപനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ട്രംപ് അവര്‍ക്ക് ശബ്ദംനല്‍കി. വ്യവസ്ഥിതിയെ ഉടച്ചുവാര്‍ത്ത് പുതിയൊരു അമേരിക്കയെന്ന സ്വപ്നത്തിന് അദ്ദേഹം ഉത്തേജനം നല്കി. അവിവേകങ്ങളായിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ പലരെയും പ്രേരിപ്പിച്ചു.
- ഹിലരി വിജയിക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും ട്രംപിന്റെ റാലികളിലായിരുന്നു ആളുകള്‍ കൂടുതല്‍. യു.എസ് രാഷ്ട്രീയം ആള്‍ക്കൂട്ടത്തിന് പ്രാധാന്യം നല്‍കാത്തതുകൊണ്ടായിരിക്കാം ട്രംപിനു മുന്നിലെ നിറഞ്ഞ സദസുകളെ ഹിലരി അവഗണിച്ചു.
- ഭരണകൂട വിരുദ്ധ വികാരവും ജനവിധിയെ സ്വാധീനിച്ചു. പ്രസിഡണ്ട് ബറാക് ഒബാമയുടെ നയങ്ങള്‍ പിന്തടരുമെന്നായിരുന്നു ഹിലരിയുടെ വാഗ്ദാനം. എന്നാല്‍ ഒബാമ ഭരണകൂടത്തിന്റേതായി വിശേഷപ്പെട്ട എന്തെങ്കിലുമൊന്നും മുന്നോട്ടുവെക്കാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.
- വന്‍ശക്തിയെന്ന നിലയില്‍ അമരിക്കയുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന ട്രംപിന്റെ വാഗ്ദാനവും വോട്ടായിമാറിയെന്ന് അനുമാനിക്കാം. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഒബാമ പക്വമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിച്ചെങ്കിലും പല നീക്കങ്ങളും പാളുകയായിരുന്നു.
അമേരിക്കയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ആളിക്കത്തിച്ച് വോട്ട് കൊയ്യാനായിരുന്നു ട്രംപിന്റെ ശ്രമം. അനുരഞ്ജനത്തിന്റെ ഭാഷ ഒഴിവാക്കി വലതുപക്ഷ തീവ്രവാദത്തെ ആളിക്കത്തിക്കാനും ശ്രമം നടന്നു.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
Video Stories
നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍
പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.
നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ് കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.
റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില് കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.
രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന് പറയുന്നു.
സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala6 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

