gulf
ഇന്ത്യയ്ക്ക് കഴിയാത്തത് യുഎഇക്ക് ആകുമോ? അറബ് രാജ്യത്തിന്റെ ചാന്ദ്രദൗത്യത്തില്‍ കണ്ണുനട്ട് ലോകം
2021-31 ദശവര്‍ഷ പദ്ധതികളിലെ ഒരെണ്ണം മാത്രമാണ് ചാന്ദ്രദൗത്യം. ഇതിന് പുറമേ, പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നതും ബഹിരാകാശത്ത് സിമുലേഷന്‍ സെന്റര്‍ തുടങ്ങുന്നതും അണിയറയിലാണ്.
ദുബൈ: യുഎഇ പ്രഖ്യാപിച്ച ചാന്ദ്രദൗത്യത്തിന് പ്രത്യേകതകള്‍ ഏറെ. ആഗോള തലത്തില്‍ ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്ന നാലാമത്തെ രാഷ്ട്രമാണ് യുഎഇ. യുഎസ്, സോവിയറ്റ് യൂണിയന്, ചൈന എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് വിജയകരമായ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ചാന്ദ്രദൗത്യം നടത്തിയിരുന്നു എങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഇസ്രയേലിന്റെ ശ്രമവും നിഷ്ഫലമായിരുന്നു. ഈ സാഹചര്യത്തിലാണ് അറബ് രാഷ്ട്രത്തിന്റെ ദൗത്യത്തെ ലോകം കൗതുക പൂര്‍വ്വം വീക്ഷിക്കുന്നത്.
വിക്ഷേപണ വാഹനം 2024ല്‍
2024ലാണ് രാജ്യത്തിന്റെ വിക്ഷേപണ വാഹനം ചന്ദ്രനിലെത്തുക. നൂറു ശതമാനം തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനമാണ് ദൗത്യത്തിനായി ഉപയോഗിക്കുക. എഞ്ചിനീയര്‍മാര്‍, വിദഗധര്‍, ഗവേഷകര്‍ എന്നിവരെല്ലാം രാജ്യത്തു നിന്നു തന്നെയാകും. 1958 മുതല്‍ 1990 വരെ തുടര്‍ച്ചയായി 32 വര്‍ഷം രാജ്യം ഭരിച്ച ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ പേരിലാണ് ദൗത്യം. ദുബായിലെ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച നേതാവ് എന്ന നിലയിലാണ് റാഷിദ് എന്ന പേരു നല്‍കുന്നത് എന്ന് പദ്ധതി പ്രഖ്യാപിക്കവെ ദുബായ് ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ സൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ത്രീഡി ക്യാമറ, മൈക്രോസ്കോപ്പ്-തെര്‍മല്‍ ക്യാമറ, നൂതന മോഷന്‍ സംവിധാനം, സെന്‍സറുകള്‍, സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയ സംവിധനങ്ങള്‍ തുടങ്ങിയവയെല്ലാം വിക്ഷേപണ വാഹനത്തിലുണ്ടാകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചരുങ്ങിയത് ആയിരം ചിത്രങ്ങള്‍ എങ്കിലും ക്യാമറ പകര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇനിയുമുണ്ട് ലക്ഷ്യങ്ങള്‍
2021-31 ദശവര്‍ഷ പദ്ധതികളിലെ ഒരെണ്ണം മാത്രമാണ് ചാന്ദ്രദൗത്യം. ഇതിന് പുറമേ, പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നതും ബഹിരാകാശത്ത് സിമുലേഷന്‍ സെന്റര്‍ തുടങ്ങുന്നതും അണിയറയിലാണ്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. മൈനസ് 173 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ദൗത്യത്തിന് മുമ്പാകെയുള്ള വലിയ വെല്ലുവിളി. ചന്ദ്രനിലെ മണ്ണ്, ഉപരിതരം, ഫോട്ടോഇലക്ട്രോണുകള്‍ തുടങ്ങിയവയും വെല്ലുവിളി ഉയര്‍ത്തുന്നു. ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യാന്‍ കഴിയുന്ന വിക്ഷേപണ വാഹനമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര് ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര് ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്ട്രോള് റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര് ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. ഒരു പേര് മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

