Connect with us

Video Stories

പഴം, പച്ചക്കറി വില താഴേക്ക്: രാത്രി വിപണികള്‍ സജീവമായി

Published

on

അബുദാബി: രാജ്യത്ത് പഴം,പച്ചക്കറി വിലകള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. പഴവര്‍ഗ്ഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയത്. ആപ്പിള്‍,ഓറഞ്ച്, മാതളം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ വില കാര്യമായി കുറഞ്ഞിട്ടുണ്ട്. കിലോ 10ദിര്‍ഹത്തിന് വരെ വിറ്റിരുന്ന മാദളം ഇപ്പോള്‍ 4ദിര്‍ഹം വ രെയായി കുറഞ്ഞിട്ടുണ്ട്. ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വാരാന്ത്യ ഓഫറുകള്‍ക്ക് പുറമെ സാധാരണ ദിവസങ്ങളിലും ഇത്തരം പഴങ്ങള്‍ക്ക് വന്‍വിലക്കുറവാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

പഴവര്‍ഗ്ഗങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെട്ടതോടെ ആവശ്യക്കാരുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അബുദാബി മീന മാര്‍ക്കറ്റിലാണ് ആവശ്യക്കാര്‍ വില പേശി വാങ്ങിക്കുന്നതിന് ഏറ്റവും നല്ല ഇടമായി കണ്ടെത്തിയിട്ടുള്ളത്. രാത്രി കാലങ്ങളിലാണ് ഇവിടെ പ്രധാനമായും വ്യാപാരം നടക്കുന്നത്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ക്കുപുറമെ അയല്‍ രാജ്യമായ ഒമാനില്‍ നിന്നെത്തുന്ന പച്ചക്കറികളും ഇവിടെ സുലഭമായി എത്തിത്തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസംമുമ്പ് കിലോ 8 ദിര്‍ഹത്തിന് വിറ്റിരുന്ന ആപ്പിളിന്റെ വില 5ദിര്‍ഹമായി ചുരുങ്ങിയിട്ടുണ്ട്. മാദളം 4ദിര്‍ഹത്തിനും ലഭിക്കുന്നുണ്ട്.

പഴവര്‍ഗ്ഗങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ അറബ് വംശജരാണെന്നതുകൊണ്ട് മാര്‍ക്കറ്റുകളില്‍ ഇവരുടെ ആഗമനം പരമപ്രധാനമാണ്. അബുദാബി മീനാ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ എത്തുന്നവരാണ് പുറത്തുനടക്കുന്ന വാണിജ്യരംഗം കൊഴുപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ഖിയാര്‍,കൂസ,വിവിധതരം ഇലകള്‍ എന്നിവയാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളില്‍ മീനാ മര്‍ക്കറ്റില്‍ വിലക്കുറവില്‍ സുലഭമായി കാണാന്‍ കഴിഞ്ഞത്. ചെറി യ പിക്കപ്പ് വാനുകളില്‍ തുറന്നുവില്‍പ്പന നടത്തുന്നവര്‍ സാധാരണക്കാരുടെ ഇഷ്ട വാണിജ്യക്കാരായാണ് അറിയപ്പെടുന്നത്.

തോട്ടങ്ങളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന പച്ചക്കറികളും ഇലകളും പുതുമ മാറാതെ ലഭിക്കുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ രാത്രി കാലങ്ങളിലാണ് പ്രധാനമായും കച്ചവടം നടക്കുന്നതെന്നതുകൊണ്ട് പ്രവൃത്തി ദിവസങ്ങളില്‍ മലയാളികള്‍ വരുന്നത് വളരെ കുറവാണ്. അതേസമയം അറബ് വംശജര്‍ രാത്രി വൈകിയും എത്തുന്നുവെന്നതാണ് മീനാ മാ ര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ആശ്വാസമായി മാറുന്നത്. മീനാ മാര്‍ക്കറ്റിലെ പച്ചക്കറി വാണിജ്യ രംഗത്ത് മലയാളി സാന്നിധ്യം പരമപ്രധാനവും എന്നും ഒഴിച്ചുകൂടാനാവത്തതുമാണ്. പതിറ്റാണ്ടുകളായി ഇവിടെ പഴം-പച്ചക്ക റി വിപണിയിലെ പ്രധാനികളായി നിരവധി മലയാളികളുണ്ട്. എന്നാല്‍ പുറത്ത് പഴവര്‍ഗ്ഗങ്ങളുടെ ചെറുകിട വിപണിയില്‍ മലയാളികള്‍ തീരെ കുറവാണ്. ബംഗ്ലാദേശുകാരാണ് ഈ രംഗത്ത് കൂടുതലായി പ്രവര്‍ത്തിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍; കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി

Published

on

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു.

മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

Continue Reading

crime

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാവ് 5 തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Published

on

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഞ്ചുവട്ടം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. പെരിങ്ങനാട് ലോക്കല്‍ സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്‌തെന്നും പൊലീസിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശ ഇതിനുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വ്യാപക ക്രമക്കേടിനെതിരെ ഡി.സി.സി ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും അഖില്‍ പെരിങ്ങനാട് സജീവമായി ഉണ്ടായിരുന്നു. ദൃശ്യങ്ങളില്‍ വന്നതിന്റെ ഇരട്ടി കള്ളവോട്ടുകള്‍ നടന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അടൂര്‍, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകരെ എത്തിച്ച് വോട്ടുചെയ്യിച്ചുവെന്നതാണ് മറ്റൊരു ആരോപണം. സഹകരണ ബാങ്ക് ഭരണം പക്ഷേ യു.ഡി.എഫ് നിലനിര്‍ത്തി. അടുത്തമാസം പതിനാലിന് നടക്കുന്ന കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാകും കോണ്‍ഗ്രസ് കോടതിയെ സമീപിക്കുക. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മാര്‍ത്തോമാ സ്‌കൂളില്‍ തന്നെയാണ് കാര്‍ഷിക ബാങ്ക് തിരഞ്ഞെടുപ്പും നടക്കുക

 

Continue Reading

kerala

കേന്ദ്രത്തിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് മടിയെന്ന് സിപിഐ

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .

Published

on

കേന്ദ്രസർക്കാരിനെതിരെ നാവനക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയാണെന്ന് സിപിഐ. സർക്കാർ കാര്യക്ഷമല്ല . സാധാരണക്കാരുടെ പണം സഹകരണ ബാങ്കുകൾ വഴി കൊള്ളയടിച്ചത് ശരിയല്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കേണ്ട തുകയിൽ വെട്ടിക്കുറവ് വരുത്തിയിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .
സർക്കാരിനെതിരെ ഘടകകക്ഷി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമാണ്.

കേന്ദ്രസർക്കാരിനെതിരെ സമരം നടത്താൻ എന്തുകൊണ്ട് സിപിഎം തയ്യാറാവുന്നില്ല. സഹകരണ മേഖലയുടെ തട്ടിപ്പ് തുടർക്കഥയാണ് .നിക്ഷേപകർക്ക് ഉടൻതന്നെ പണം നൽകണം. മതിയായ തുക അനുവദിക്കാത്തതിനാൽ സിപിഐയുടെ വകുപ്പുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ആരോപണം ഉയർന്നു.

Continue Reading

Trending