Connect with us

kerala

മലപ്പുറത്ത് യുഡിഎഫിന്റെ തേരോട്ടം; നേട്ടമുണ്ടാക്കാതെ എല്‍ഡിഎഫ്

12 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്ത് യുഡിഎഫ് സഖ്യം ജയമുറപ്പിച്ചു.

Published

on

മലപ്പുറം: തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ തേരോട്ടം. മുസ്‌ലിംലീഗിന്റെ ഉറച്ച കോട്ടയായ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 73 ഇടത്താണ് യുഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നത്. 18 ഇടത്ത് മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ.

15 ബ്ലോക് പഞ്ചായത്തില്‍ 12 ഇടത്തും വിജയിച്ചത് യുഡിഎഫാണ്. മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. ജില്ലാ പഞ്ചായത്തിലും യുഡിഎഫിന് തന്നെയാണ് ലീഡ്.

12 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്ത് യുഡിഎഫ് സഖ്യം ജയമുറപ്പിച്ചു. രണ്ടിടത്ത് എല്‍ഡിഎഫും. ഒരിടത്ത് ഇതുവരെ രണ്ടു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ല.

മൊത്തം 95 ഇടത്താണ് യുഡിഎഫ് വിജയിക്കുകയോ മുമ്പിട്ടു നില്‍ക്കുകയോ ചെയ്യുന്നത്. എല്‍ഡിഎഫ് 23 ഇടത്തും.

പഞ്ചായത്തുകളില്‍ അബ്ദുറഹ്മാന്‍ നഗറില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ എല്‍ഡിഎഫിനായിട്ടില്ല. ഇവിടത്തെ 21 സീറ്റില്‍ 18 ഇടത്തും ജയം കണ്ടത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. 16 സീറ്റുള്ള എടരിക്കോട് പഞ്ചായത്തിലും ഒരു സീറ്റില്‍ പോലും ഇടതുപക്ഷത്തിന് ജയിക്കാനായില്ല. ഇവിടെ 12 സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

18 സീറ്റുള്ള കുഴിമണ്ണ പഞ്ചായത്തിലും സമാന സ്ഥിതിയാണ്. ഇവിടെ 17 ഇടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. 21 സീറ്റുള്ള നന്നമ്പ്രയില്‍ 17 ഇടത്താണ് യുഡിഎഫിന് മേല്‍ക്കൈ. എല്‍ഡിഎഫ് ഇവിടെ ചിത്രത്തിലില്ല. 17 സീറ്റുള്ളു തുവ്വൂരും 23 സീറ്റുള്ള വേങ്ങരയിലും 19 സീറ്റുള്ള വാഴക്കാടും ഇതുവരെ എല്‍ഡിഎഫിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.

മുനിസിപ്പാലിറ്റികളില്‍ പൊന്നാനിയിലും പെരിന്തല്‍മണ്ണയിലുമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. തിരൂരില്‍ എല്‍ഡിഎഫില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. താനൂര്‍ നഗരസഭയില്‍ ഒരിടത്തു പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.

Published

on

കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

Trending