Connect with us

kerala

ഫണ്ട് വിനിയോഗത്തിലെ അനിശ്ചിതത്വം; കുടിശ്ശിക കുരുക്കഴിയാതെ ഉച്ചഭക്ഷണ പദ്ധതി

തുക കെെമാറിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടെ കുടിശ്ശിക തീര്‍ക്കലില്‍ സംസ്ഥാന സര്‍ക്കാറിന്റെ മെല്ലെപോക്കില്‍ ധര്‍മസങ്കടത്തിലായി പ്രധാനാധ്യാപകര്‍.

Published

on

ഫെെസല്‍ മാടായി

കണ്ണൂര്‍: ദുര്‍വിനിയോഗത്തിനിടയിലും സ്കൂള്‍ കുട്ടികളുടെ അന്നം മുടങ്ങുന്നതിലേക്കെത്തിച്ച് ഉച്ചഭക്ഷണ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാതെ സര്‍ക്കാര്‍. തുക കെെമാറിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടെ കുടിശ്ശിക തീര്‍ക്കലില്‍ സംസ്ഥാന സര്‍ക്കാറിന്റെ മെല്ലെപോക്കില്‍ ധര്‍മസങ്കടത്തിലായി പ്രധാനാധ്യാപകര്‍.
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ഹെെക്കോടതി ഇടപെടലുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാറും തുടരുന്ന നിസംഗതയാണ് പ്രധാനാധ്യാപരെ ആശങ്കയിലാക്കുന്നത്. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന അവകാശവാദം ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രധാധാധ്യാപകരെ കടക്കെണിയിലാക്കി സര്‍ക്കാറിന്റെ ഒഴിഞ്ഞുമാറല്‍. ഉച്ചഭക്ഷണ പദ്ധതിയിനത്തില്‍ പ്രധാധാധ്യാപകര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക തീര്‍ക്കാന്‍ യാതൊരു നടപടിയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

എന്നാല്‍ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് എവിടെയും അസൗകര്യങ്ങള്‍ ഉള്ളതായ വിവരം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസവും പ്രതികരിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരില്‍ ഓരോരുത്തര്‍ക്കും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ടെന്നിരിക്കെ വിഷയത്തെ നിസാരവല്‍ക്കരിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. സ്കൂളിലെ ഉച്ചഭക്ഷണം ആശ്രയിക്കുന്ന കുട്ടികളുടെ അന്നം മുടങ്ങരുതെന്ന നിശ്ചയദാര്‍ഡ്യവും കരുതലുമായി സ്വന്തം നിലയില്‍ തുക ചിലവഴിക്കുന്ന പ്രധാനാധ്യാപകരെ നിരാശരാക്കുന്നതാണ് മന്ത്രിയുടെ നിലപാട്.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പലവ്യഞ്ജനവും പച്ചക്കറിയും പാലും മുട്ടയും വാങ്ങുന്ന കടകളില്‍ തുക സമയബന്ധിതമായി നല്‍കാനാകാത്തതിനാല്‍ വഴിനടക്കാനാകാത്ത സാഹചര്യവുമുണ്ടെന്നാണ് പല സ്ഥലങ്ങളിലെയും അധ്യാപകര്‍ പറയുന്നത്. ചില വിദ്യാലയങ്ങളില്‍ പ്രധാധാധ്യാപകരും സഹ അധ്യാപകരും പിടിഎയും സ്വന്തം നിലയില്‍ തുക മുടക്കിയാണ് ഉച്ചഭക്ഷണ വിതരണം.
കേന്ദ്ര വിഹിതമായി നേരത്തെ കെെമാറിയ 132.99 കോടി രൂപയും സംസ്ഥാന വിഹിതമായ 76.78 കോടിയും ചേര്‍ത്ത് സ്റ്റേറ്റ് നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നാണ് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം.

ഈ തുക ഫലപ്രദമായി ഉപയോഗിക്കാന്‍ കേരളം തയ്യാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന് ന്യായീകരിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. പ്രധാനാനാധ്യാപകര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക തന്നെ വരുത്തിവെച്ച വിഷയത്തില്‍ തങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന നിലയിലാണ് വിഷയത്തെ സര്‍ക്കാര്‍ നേരിടുന്നത്. 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നതെന്ന പരാതിയും കേരള സര്‍ക്കാര്‍ ഉയര്‍ത്തുന്നു. യു.ഡിഎഫ് ഭരണത്തില്‍ സുതാര്യമായി നടന്നുപോയ പദ്ധതി കേന്ദ-സംസ്ഥാന സര്‍ക്കാറുകളുടെ പോരില്‍ പരിഹരിക്കപ്പെടാതെ നീളുമ്പോള്‍ തങ്ങളെന്ത് ചെയ്യുമെന്ന ചോദ്യമുയര്‍ത്തുകയാണ് ലക്ഷങ്ങളുടെ ബാധ്യത കുരുക്കിലായ പ്രധാനാധ്യാപര്‍.

 

തുക കിട്ടിയില്ല; പാൽ തരില്ലെന്ന്
ക്ഷീര സംഘങ്ങൾ

ഉച്ചഭക്ഷണ പദ്ധതിയിനത്തിലെ തുക ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഉച്ചഭക്ഷണ വിതരണം. അടുത്ത ദിവസം മുതൽ പാൽ നൽകില്ലെന്ന് പല ക്ഷീര സംഘങ്ങളും അറിയിച്ചിട്ടുണ്ട്. ജൂൺ മുതൽ ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ നൽകിയ തുകയാണ് കിട്ടേണ്ടത്. സര്‍ക്കാര്‍ നല്‍കുന്നത് അരി മാത്രമാണ്. ആഴ്ചയിൽ രണ്ട് ദിവസം 150 മി.ലിറ്റര്‍ വീതം പാലും ഒരു ദിവസം പുഴുങ്ങിയ മുട്ടയും നൽകണം.

പലവ്യഞ്ജന, പച്ചക്കറിക്കടകളിൽ ആയിരക്കണക്കിന് രൂപ കുടിശ്ശികയാണ്. ചില വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരും ചുമതലപ്പെട്ട അധ്യാപകരും കൈയിൽ നിന്ന് ചിലവാക്കിയും കടം വാങ്ങിയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പാചകത്തൊഴിലാളികൾക്കും കൃത്യമായി കൂലി നല്‍കാനാകുന്നില്ല. 150 കുട്ടികൾ വരെ ഒരു കുട്ടിക്ക് എട്ട് രൂപയും തുടർന്ന് 500 കുട്ടികൾ വരെ ഏഴ് രൂപയും അതിന് മേൽ ആറ് രൂപയുമാണ് കിട്ടുന്നത്. ഈ തുക തന്നെ ഒന്നിനും തികയാതെയിരിക്കുമ്പോഴാണ് കുടിശ്ശിക കൂടുന്നത്.

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending