Connect with us

Culture

ആളില്ല; യുപി ഭരിക്കാന്‍ കരുത്തനെ തേടി ബിജെപി

Published

on

ലക്‌നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുപിയിലെ മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടിക്ക് നിര്‍ണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് യു.പിയിലെ ജനത. ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്ന നേതാവിനെ യുപിയുടെ ഭരണചക്രം ഏല്‍പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപി നേതൃത്വത്തിന്റെ നീക്കം. ഇതിനായി ജനപിന്തുണ ആര്‍ജ്ജിച്ചതും പാര്‍ട്ടിയോട് വിധേയത്വമുള്ളതുമായ വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി.

Bharatiya Janata Party (BJP) President Amit Shah (R) talks with Indian Prime Minister Narendra Modi at a BJP National Council meeting at Jawaharlal Nehru Stadium in New Delhi on August 9, 2014. Leaders of India's ruling Bharatiya Janata Party called on followers to gear up for key state elections in order to extend the Hindu nationalist movement's grip on the country. AFP PHOTO/RAVEENDRAN (Photo credit should read RAVEENDRAN/AFP/Getty Images)

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ, ദേശീയ ഉപാധ്യക്ഷന്‍ ദിനേശ് ശര്‍മ്മ, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ മോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടേതുമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം.

കേശവപ്രസാദ് മൗര്യ

കേശവപ്രസാദ് മൗര്യ

ദിനേശ് ശര്‍മ്മ

ദിനേശ് ശര്‍മ്മ

മനോജ് സിന്‍ഹ

മനോജ് സിന്‍ഹ

പിന്നോക്ക യാദവ വിഭാഗങ്ങള്‍ ഏറെയുള്ള യുപിയില്‍ പിന്നോക്കക്കാരനെ ഭരണം ഏല്‍പിക്കാന്‍ തീരുമാനമായാല്‍ കേശവപ്രസാദ് മൗര്യക്കായിരിക്കും നറുക്ക് വീഴുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗക്കാരെ ഇതിലൂടെ ഒന്നാകെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാല്‍ മുന്നോക്ക വിഭാഗക്കാരെയാണ് പരിഗണിക്കുന്നതെങ്കില്‍ ദിനേശ് ശര്‍മ്മക്കും ജനസമ്മതനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മനോജ് സിന്‍ഹക്കുമായിരിക്കും സാധ്യത.

rajnath-singh_650x400_81470192145

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും കരുത്തനായ മന്ത്രിയുടെ അസാന്നിധ്യം മോദി മന്ത്രിസഭക്ക് മങ്ങലേല്‍പ്പിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. അതിനാല്‍ അപകടഘട്ടത്തില്‍ മാത്രമേ ഇത്തരമൊരു നീക്കത്തിലേക്ക് പാര്‍ട്ടി നീങ്ങുകയുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

ഒരുക്കങ്ങൾ നടത്താൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം

Published

on

സഊദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ഖാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം സൂര്യന്‍ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്‌കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളില്‍ നിസ്‌കാരം തുടങ്ങാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാര്‍ത്ഥനകള്‍ നടക്കും. നമസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കി.

‘ഈദ് നിസ്‌കാരം എല്ലാ നിയുക്ത പള്ളികളിലും നിര്‍വഹിക്കണം. പള്ളികള്‍ ഈ അവസരത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അല്‍ ഫിത്തര്‍ നമസ്‌കാരം നയിക്കാന്‍ നിയുക്ത ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികള്‍ക്കുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

Continue Reading

india

മുസ്‍ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നു; വഖഫ് ബില്ലിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി

ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്‍ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.

Published

on

വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള സംഘർഷം മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കാരണം കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുസ്‍ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുകയാണ്. കശ്മീരിലെ ജനങ്ങളെ കൂടെ കൂട്ടാതെ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് താൻ ആവർത്തിച്ച് പറയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്‍ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.

വഖഫ് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തെക്കുറിച്ചും ജമ്മു മേഖലയിലെ തീവ്രവാദത്തിന്റെ വർധനവിനെക്കുറിച്ചും മുഖ്യമന്ത്രി ചോദ്യങ്ങൾ നേരിട്ടു. ‘സംഘർഷത്തെക്കുറിച്ച് ആശങ്കകളുണ്ടെന്ന് വ്യക്തമാണ്. ആക്രമണത്തിലൂടെ ഒരു മതത്തെ മാത്രം ലക്ഷ്യമാക്കി മാറ്റുന്നു. എല്ലാ മതങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ടെന്നും മുസ്‍ലിംകൾ പ്രധാനമായും വഖഫ് വഴിയാണ് ചാരിറ്റി കൈകാര്യം ചെയ്യുന്നതെന്നും’ അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു മതത്തിന്റെ സ്ഥാപനങ്ങൾ മാത്രമേ ഉന്നമാക്കപ്പെടുന്നുള്ളൂ. അങ്ങനെ വരുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാണെന്നും ഉമർ പറഞ്ഞു.

ഹിരാനഗറിൽ തീവ്രവാദികളെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടതിനെത്തുടർന്നാണ് ജമ്മുവിലെ കത്വയിൽ ഞായറാഴ്ച തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ശബ്ദം കേട്ടെങ്കിലും ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് നടന്നുവെന്ന അവകാശവാദങ്ങളിൽ ഉമർ സംശയം പ്രകടിപ്പിച്ചു. തിരച്ചിലും വളയലും സംശയാസ്പദമായ ചില നീക്കങ്ങൾ മൂലമാണ്. സ്ഥിതിഗതികൾ എങ്ങനെ വികസിക്കുന്നുവെന്ന് നോക്കുകയാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികൾ വന്നിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഞായറാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിൽ ഈമാസം 26 നും 29 നും യഥാക്രമം പട്‌നയിലെയും വിജയവാഡയിലെയും നിയമസഭകൾക്ക് മുന്നിൽ ബോർഡ് ധർണകൾ ആസൂത്രണം ചെയ്യുന്നു.

Continue Reading

india

മുസ്‌ലിം പള്ളികള്‍ക്ക് പുറമെ ബുദ്ധമത വിശ്വാസികളുടെ ബോധ്ഗയയും പിടിച്ചെടുക്കാനൊരുങ്ങി സംഘപരിവാര്‍; പ്രതിഷേധം ശക്തം

ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം. 

Published

on

ബിഹാറിലെ മഹാബോധി ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ സമുദായത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബുദ്ധമതക്കാര്‍ നടത്തുന്ന ബഹുജന പ്രതിഷേധം ശക്തമാവുന്നു. ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം.

സമീപവര്‍ഷങ്ങളിലായി ബോധ്ഗയയില്‍ ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെതിരെ ബുദ്ധ സന്യാസിമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും 2012ല്‍ 1949ലെ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സന്യാസിമാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്നുവരെയും ആ കേസില്‍ വാദം കേള്‍ക്കാന്‍ പോലും കോടതി തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

1949ലെ ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പങ്കാളിത്തം ലഭിക്കുന്ന നിയമമനുസരിച്ച് കഴിഞ്ഞ 76 വര്‍ഷങ്ങളായി നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും അടങ്ങുന്ന എട്ടംഗ കമ്മിറ്റിയാണ് ബോധ്ഗയ ക്ഷേത്രത്തെ നിയന്ത്രിക്കുന്നത്. ഇതിനെതിരായാണ് സന്യാസിമാരടങ്ങുന്ന ആളുകളുടെ പ്രതിഷേധം. സമീപമാസങ്ങളില്‍ സന്യാസിമാര്‍ വീണ്ടും സംസ്ഥാനത്തിനും കേന്ദ്രത്തിനുമടക്കം മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുകയും തെരുവുകളില്‍ റാലി നടത്തുകയും ചെയ്തതോടെയാണ് സന്യാസികളുടെ പ്രതിഷേധം ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.

പിന്നാലെ ക്ഷേത്രപരിസരത്ത് 14 ദിവസങ്ങളായി നിരാഹാരം സമരം നടത്തിയിരുന്ന സന്യാസിമാരെ ഫെബ്രുവരി 27ന് അര്‍ധരാത്രിയെത്തിയ പൊലീസ് സ്ഥലത്ത് നിന്ന് നീക്കുകയും ക്ഷേത്രത്തിന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിഷേധം ശക്തമാവുന്നത്. കൈകളില്‍ ഉച്ചഭാഷിണികളും ബാനറുകളും പിടിച്ച് നിയമം പിന്‍വലിക്കണമെന്നും ക്ഷേത്രം ബുദ്ധമതക്കാര്‍ക്ക് കൈമാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ഹിന്ദുസന്യാസിമാരുടെ സ്വാധീനം ക്ഷേത്രത്തില്‍ വര്‍ധിച്ചുവരികയാണന്നും ബുദ്ധമത ആചാരങ്ങള്‍ക്ക് പകരം ഹിന്ദു ആചാരങ്ങള്‍ കൂടുതലായി അനുഷ്ഠിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അതേസമയം ബോധ്ഗയയ്ക്കുള്ളിലുള്ള ഹിന്ദു ആശ്രമം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നിയമം തങ്ങളുടെ പക്ഷത്താണെന്നുമാണ് ഹിന്ദുമതക്കാരുടെ വാദം. ബുദ്ധഭഗവാന്‍ ഹിന്ദുമതവിശ്വാസ പ്രകാരം വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായാണ് കാണുന്നതെന്നും വര്‍ഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന ബുദ്ധമതക്കാരെ മികച്ച ആതിഥേത്വത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ഹിന്ദു സന്യാസിമാര്‍ വാദിക്കുന്നു.

നിയമം റദ്ദാക്കിയാല്‍ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് മാത്രമായി മാറുമെന്നും കമ്മറ്റിയില്‍ നാല് ബുദ്ധമതക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഹിന്ദുമതത്തിന്റെ ഉദാരതയുണ്ടായിരുന്നുവെന്നും ഹിന്ദു സന്യാസി സ്വാമി വിവേകാന്ദന്‍ ഗിരി പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി വടക്കന്‍ ലഡാക്ക്, മുംബൈ, മൈസൂര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബുദ്ധമത വിശ്വാസികള്‍ ബോധ്ഗയയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ബുദ്ധമതക്കാര്‍ റാലി നടത്തുന്നതായും പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ബോധ്ഗയയില്‍ എത്തുന്നതായും ഓള്‍ ഇന്ത്യ ബുദ്ധിസ്റ്റ് ഫോറം ജനറര്‍ സെക്രട്ടറി ആകാശ് ലാമ പറഞ്ഞു. ബുദ്ധന്‍ വേദ ആചാരങ്ങളെ എതിര്‍ത്തിരുന്നുവെന്നും ഇന്ത്യയിലെ എല്ലാ മതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ പിന്നെന്ത് കൊണ്ടാണ് ബോധ്ഗയയുടെ കമ്മറ്റിയില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടുന്നതെന്ന് ബുദ്ധ സന്യാസിമാര്‍ ചോദിക്കുന്നു.

 

Continue Reading

Trending