Connect with us

Culture

റിയാദില്‍ ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തി

Published

on

റിയാദ്: റിയാദില്‍ ഭീകാരാക്രമണങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിയ ഭീകര സംഘത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരു ഭീകരന്‍ ബെല്‍റ്റ് ബോംബ് പൊട്ടിച്ച് സ്വയം മരിക്കുകയും ചെയ്തു. റിയാദിലെ ഭീകര സംഘം വിദേശത്തെ ഐ.എസുമായി ബന്ധമുള്ളവരാണ്. റിയാദില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങള്‍ക്ക് നേരെ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിന് പദ്ധതിയിട്ട രണ്ട് യമനികളെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ മാസം പന്ത്രണ്ടിന് പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ രണ്ട് ആസ്ഥാനങ്ങളില്‍ ചാവേറാക്രണങ്ങള്‍ നടത്തുന്നതിനാണ് കൊടും ഭീകര സംഘടനയായ ഐ.എസ് പദ്ധതിയിട്ടത്. ഇതിന് ചുമതലപ്പെടുത്തിയ രണ്ട് യമനികളാണ് അറസ്റ്റിലായത്. അഹ്മദ് യാസിര്‍ അല്‍കല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നിവരാണ് പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങളില്‍ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ അറസ്റ്റിലായത്.

ചാവേറാക്രമണ പദ്ധതിയില്‍ പങ്കുണ്ടെന്ന് സംശയിച്ച് രണ്ട് സ്വദേശികളെയും അറസ്റ്റ് ചെയ്തിരുന്നു.  ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് റിയാദില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട പുതിയ ഭീകര സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. കിഴക്കന്‍ റിയാദിലെ അല്‍രിമാല്‍ ഡിസ്ട്രിക്ടിലെ ഇസ്തിറാഹയും പടിഞ്ഞാറന്‍ റിയാദിലെ നമാര്‍ ഡിസ്ട്രിക്ടിലെ ഫഌറ്റും ദക്ഷിണ റിയാദിലെ അല്‍ഹായിറിന് സമീപമുള്ള അല്‍ഗനാമിയ ഡിസ്ട്രിക്ടിലെ കുതിരലയവും അടക്കം റിയാദിലെ മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബോംബുകളും ബെല്‍റ്റ് ബോംബുകളും നിര്‍മിക്കുന്ന കേന്ദ്രമായിരുന്നു അല്‍രിമാല്‍ ഡിസ്ട്രിക്ടിലെ ഇസ്തിറാഹ. സുരക്ഷാ സൈനികര്‍ വളയുമ്പോള്‍ ഇവിടെ ഭീകരനുണ്ടായിരുന്നു. കീഴടങ്ങുന്നതിനുള്ള സുരക്ഷാ സൈനികരുടെ നിര്‍ദേശം നിരസിച്ച ഭീകരന്‍ രക്ഷപ്പെടാനാകില്ലെന്ന് കണ്ട് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മാഹുതി ചെയ്തു. സ്‌ഫോടനത്തില്‍ ഭീകരന്റെ ശരീര ഭാഗങ്ങള്‍ ഇസ്തിറാഹയില്‍ ചിന്നിച്ചിതറുകയും ഇസ്തിറാഹക്ക് തീ പിടിക്കുകയും ചെയ്തു. തൊട്ടടുത്ത മറ്റൊരു ഇസ്തിറാഹയിലും തീ പടര്‍ന്നുപിടിച്ചു.

നമാര്‍ ഡിസ്ട്രിക്ടിലെ ഫഌറ്റ് സുരക്ഷാ സൈനികര്‍ വളയുമ്പോള്‍ ഇവിടെ ഭീകര സംഘത്തില്‍ പെട്ട ഒരാളുണ്ടായിരുന്നു. തോക്ക് കൈവശം വെച്ച് ഫഌറ്റിലെ മുറിയില്‍ കയറി വാതിലടച്ച ഭീകരന്‍ കീഴടങ്ങുന്നതിന് വിസമ്മതിച്ചു. കെട്ടിടത്തിലുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാ ഭടന്മാര്‍ ഭീകരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. രഹസ്യ കൂടിക്കാഴ്ചകള്‍ക്കും പരസ്പര ഏകോപനത്തിനുമുള്ള താവളമായാണ് അല്‍ഗനാമിയ ഡിസ്ട്രിക്ടിലെ കുതിരലയം ഭീകരര്‍ ഉപയോഗിച്ചിരുന്നത്. ഭീകര സംഘത്തില്‍ പെട്ട അഞ്ച് പേരാണ് ഇതിനകം അറസ്റ്റിലായത്. അന്വേഷണ താല്‍പര്യം മുനിര്‍ത്തി, ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നതിന് സാധിക്കില്ല. ഭീകരരുടെ താവളങ്ങളില്‍ രണ്ട് കലാഷ്‌നിക്കോവ് തോക്കുകളും വെടിയുണ്ടകളും ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും മറ്റ് വസ്തുക്കളും കണ്ടെത്തി. മരിച്ച ഭീകരന്റെ ശരീരാവശിഷ്ടങ്ങളും ഭീകര താവളങ്ങളില്‍ കണ്ടെത്തിയ മറ്റ് തെളിവുകളും ക്രിമിനല്‍ എവിഡെന്‍സ് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending