Connect with us

kerala

വിശുദ്ധ ഖുര്‍ആനെ മറയാക്കി തട്ടിപ്പ് നടത്തുന്നു; കെ.ടി ജലീലിനെ കടന്നാക്രമിച്ച് വിഡി സതീശന്‍

സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീലിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ആരോപണം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണ് എന്നും തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. പിണറായ ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹവും (കെ.ടി ജലീല്‍) വളരെ ആദരണീയനായ മനുഷ്യനാണ്. കാരണമെന്താ. എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തി വാട്സ്ആപ്പ് മെസ്സേജുകളിലൂടെ ഒരു ബദലുണ്ടാക്കി വിപ്ലവം സൃഷ്ടിച്ച വീരപുരുഷനാണ് അദ്ദേഹം. അദ്ദേഹത്തിന് ഈ നിയമം ഒന്നും ഇഷ്ടമില്ല. ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഒരു വിദേശ കോണ്‍സുലേറ്റുമായി വാട്സാപ്പില്‍ മെസ്സേജ് അയച്ച് കിറ്റ് മേടിച്ചു കൊണ്ടു പോയ ആളാണ് അദ്ദേഹം. സകാത്ത് ആണെന്നാണ് പറഞ്ഞത്. 500 രൂപയുടെ ആയിരം കിറ്റ്. എയര്‍പോര്‍ട്ടിന് അടുത്ത ധാരാളം പാവങ്ങളുണ്ട്. നോമ്പു നോറ്റവരാണ്. അവിടെ കൊടുക്കേണ്ടേ? അതെടുത്തു മലപ്പുറത്തു കൊണ്ടു പോയി, അവിടെ നിന്നാ വണ്ടി ബാംഗ്ലൂരിലേക്ക് പോയി. സകാത് കൊടുത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റിട്ടു മന്ത്രി. പിറകില്‍ നില്‍ക്കുന്നത് മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം. സകാത് കയ്യില്‍ നിന്നെടുത്തു കൊടുക്കണം. സ്വന്തം അധ്വാനത്തില്‍ നിന്നെടുത്തു കൊടുക്കണം. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണ് എന്നാണ്. തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്’- സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. സെക്രട്ടേറിയേറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. ഏതെല്ലാം ഫയലാണ് അവര്‍ ചോദിച്ചത്? – സതീശന്‍ ചോദിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending