Connect with us

Video Stories

മാജിക് വിനീത് വിനീതിന്റെ അവസാന മിനുട്ട് ഗോളില്‍ സമനില

Published

on

 

ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍… ഓട്ടത്തിനിടെ പെനാല്‍ട്ടി ബോക്‌സിന് സമാന്തരമായി അത്യുഗ്രന്‍ ക്രോസ്. പന്തിനെ പ്രതീക്ഷിച്ച് അതിവേഗതയില്‍ മുന്നോട്ട് കയറുന്ന സി.കെ വിനീത്. പിന്നെ കണ്ടത് മാജിക്….. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്വപ്‌ന സുന്ദരമായ ഗോളുമായി കുത്തുപറമ്പുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാനം കാത്തു. മല്‍സരത്തിന്‍രെ അവസാനത്തില്‍ റഫറി അനുവദിച്ച ഇല്ലാ പെനാല്‍ട്ടിയില്‍ ചെന്നൈ മുന്നില്‍ കയറിയിരുന്നു. പക്ഷേ അര്‍ഹമായ സമനിലയുമായി വീനിതും ബ്ലാസ്റ്റേഴസും കരുത്ത് കാട്ടി. 89 ാം മിനിറ്റില്‍ ജിങ്കന്റെ ദേഹത്ത് തട്ടിയ പന്തില്‍ റഫറി അനുവദിച്ച പെനാല്‍ട്ടി, ഗോളാക്കി റെനെ മിഹെലിച്ച് ചെന്നൈയിനെ മുന്നിലെത്തിച്ചു. എന്നാല്‍ അവിശ്വസനീയമായി 94 ാം മീനിറ്റില്‍ വിനീത് നേടിയ ഗോളില്‍ കേരള ബ്ലാസറ്റേഴ്‌സ് സമനില സ്വന്തമാക്കി. ഇതോടെ കേരള ബ്ലാസറ്റേഴ്്‌സ് എഴ് പോയിന്റുമായി എഴാം സ്ഥാനത്തെത്തി. 13 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഒന്നാം സ്ഥാനത്തേക്കും മുന്നേറി. ചെന്നൈയിന്റെ ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിംഗ് മാന്‍ ഓഫ് ദി മാച്ചായി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി നാല് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനാല്‍ ചെന്നൈയിന്‍ എഫ്.സിയുടെ മിഡ്ഫീല്‍ഡര്‍ ധന്‍പാല്‍ ഗണേഷിനു കളിക്കാന്‍ കഴിഞ്ഞില്ല. പകരം അനിരുദ്ധ് താപ്പ കളിക്കാനിറങ്ങി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ മുന്നേറ്റനിരയിലെ നൈജീരിയന്‍ താരം ജൂഡ് നെറ്റ് കുലുക്കി. പക്ഷേ ലൈന്‍സ്മാന്‍ ഓഫ് സൈഡ് വിളിച്ചതിനാല്‍ ബ്ലാസറ്റേഴ്‌സ് രക്ഷപ്പെട്ടു. 10 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ നീക്കം. പെക്കൂസന്‍ജാക്കി ചന്ദ്‌സിംഗ് എന്നിവരിലൂടെ വന്ന പാസ് വിനീതിനു നിയന്ത്രിക്കാന്‍ കഴിയാതെ ടച്ച് ലൈന്‍ കടന്നതോടെ ആ നീക്കം പാതി വഴിയില്‍ അവസാനിച്ചു. ആദ്യ 15 മിനിറ്റ് കഴിയുമ്പോള്‍ ചെന്നൈയിന്‍ 70 ശതമാനം മുന്‍തൂക്കം നേടി.
23 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യപകുതിയില്‍ കിട്ടിയ ഏക സുവര്‍ണാവസരം. ചെന്നൈയിനു അനുകൂലമായി ലഭിച്ച രണ്ടാം കോര്‍ണറിനെ തുടര്‍ന്നു വന്ന കൗണ്ടര്‍ ആക്രമണത്തില്‍ വിനീത് ചെന്നൈയിന്‍ ഗോള്‍ മുഖത്തേക്കു കുതിച്ചു. വിനീതിന്റെ അളന്നു കുറിച്ച പാസ് കറേജ് പെക്കൂസനിലേക്കും തുടര്‍ന്നു ജാക്കി ചന്ദ് സിംഗിലേക്കും എത്തി. പക്ഷേ, ഗോള്‍കീപ്പര്‍ കരണ്‍ജിത് മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സില്‍ എത്തിയ ജാക്കി ചന്ദ്‌സിംഗ് പന്ത് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു തുലച്ചു. 40 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ റൈറ്റ് വിംഗ് ബാക്ക് റിനോ ആന്റോയ്ക്ക് പരുക്കിനെ തുടര്‍ന്നു പിന്മാറേണ്ടി വന്നു. പകരം സാമുവല്‍ ഷഡാപ് കളിക്കാനിറങ്ങി.ആദ്യപകുതിയില്‍ ചെന്നൈയിന്‍ 60 ശതമാനം മുന്‍തൂക്കം നേടുകയും നാല് കോര്‍ണറുകള്‍ സ്വന്തമാക്കുകയും ചെയ്തു. വെസ് ബ്രൗണിന്റെ ഉറച്ച പ്രതിരോധമാണ് ബ്ലാസറ്റേഴ്‌സിനെ പലതവണയും തുണച്ചത്. രണ്ടാം പകുതിയില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു റാഫേല്‍ അഗസ്‌തോയ്ക്ക് ആദ്യ മഞ്ഞക്കാര്‍ഡ് . 55 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു രണ്ടാം പകുതിയിലെ ആദ്യ അവസരം . വിനീത് ഡ്രിബിള്‍ ചെയ്തു ലാല്‍റുവാതരയിലേക്കു വന്ന പന്ത് ഗോള്‍മുഖം ല്ക്ഷ്യമാക്കി. മെയില്‍സണ്‍ ആല്‍വസിന്റെ കാലില്‍ തട്ടി അപകടം സൃഷ്ടിച്ചെങ്കിലും ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതി മധ്യഘട്ടത്തിലേക്കു നീങ്ങിയതോടെ ചെ്‌ന്നൈയിന്‍ തുടരെ ആക്രമണം അഴിച്ചുവിട്ടു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 68 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ സിയാം ഹാങ്കലിനു മഞ്ഞക്കാര്‍ഡ്. അടുത്ത മിനറ്റില്‍ വിനീതിനു കിട്ടിയ അവസരം ലക്ഷ്യം തെറ്റി. 71 ാം മിനിറ്റില്‍ കറേജ് പെക്കുസന്റെ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളി കുത്തിയകറ്റി. കളി അവസാന മിനിറ്റിലേക്കു കടന്നതോടെ ചെന്നൈയിന്‍ രണ്ടുപേരെ ഒറ്റയടിക്കു മാറ്റി. ജൂഡിനു പകരം ഗ്രിഗറി നെല്‍സണെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം റെനെ മിഹെലിച്ചിനെയും ബ്ലാസറ്റേഴ്‌സ് ജാക്കി ചാന്ദിനു പകരം ലോക്കെന്‍ മീ്‌ത്തെയും ഇറങ്ങി. . 81 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ ഗോളി പോള്‍ റച്ചുബ്ക്ക രക്ഷകനായി. പകരക്കാരനായി വന്ന ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ട് റച്ചുബ്ക നെഞ്ചില്‍ തടുത്തു. എന്നാല്‍ ബ്ലാസറ്റഴ്‌സിന്റെ കഠിനാധ്വാനം ഒരു നിമിഷം കൊണ്ടു തകര്‍ന്നു. ബ്ലാസറ്റേഴ്‌സിനെതിരെ 88 ാം മിനിറ്റില്‍ പെനാല്‍ട്ടി വിധിച്ചു. ജിങ്കന്റെ ദേഹത്തു തട്ടിയതിനായിരുന്നു റഫ്‌റി പ്രാഞ്ജല്‍ പെനാല്‍ട്ടി വിധിച്ചത്. ഇതോടെ റഫ്‌റിയുടെ മോശം തീരുമാനത്തിനു ബ്ലാസറ്റേഴ്‌സിനു ഇരയാകേണ്ടി വന്നു. കിക്കെടുത്ത റെനെ മിഹെലിച്ച് ഗോളാക്കി (10).
റഫറിയുടെ മോശം തീരുമാനത്തില്‍ പതറാതെ ചങ്കുറപ്പോടെ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിനു തുല്യമായ സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സന്ദേശ് ജിങ്കന്റെ ബോക്‌സിനകത്തേക്കു നല്‍കിയ പാസ് കുതിച്ചെത്തിയ വിനീത് വെടിയുണ്ടപോലെ പന്ത് നെറ്റിലാക്കി (1-1). ചെന്നൈയിനു എട്ട് കോര്‍ണറുകള്‍ ലഭിച്ചുവെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഒരു കോര്‍ണര്‍പോലും നേടുവാനായില്ല. അടുത്ത മത്സരത്തില്‍ ഡിസംബര്‍ 28നു ചെന്നൈയിന്‍ എഫ്.സിക്ക്് ജാംഷെഡ്പുരിനെയും ഡിസംബര്‍ 31നു കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സ് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ ബെംഗഌരു എഫ്.സിയേയും നേരിടും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending