Connect with us

More

മാലിന്യസംസ്‌കരണം ഹരിതകേരളം മിഷന്റെ പദ്ധതിക്ക് ഇന്ന് തുടക്കം

Published

on

 

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ഹരിതകേരളം മിഷന്റെ പദ്ധതിക്ക് ഇന്ന് തുടക്കം. ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന പ്രഖ്യാപനം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനപരിപാടികളിലും ഈ പ്രഖ്യാപനം നടത്തും. അന്നും പിറ്റേദിവസവും ജനപ്രതിനിധികള്‍ അടങ്ങുന്ന സന്നദ്ധസേവന പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനവും ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തും. വൈകുന്നേരം 4 മുതല്‍ 7 വരെ വാര്‍ഡ് തലത്തില്‍ ശുചിത്വസംഗമം സംഘടിപ്പിക്കും. സന്നദ്ധപ്രവര്‍ത്തകര്‍ മാലിന്യസംസ്‌ക്കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോക്കോള്‍ നടപ്പാക്കിയ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യ വിവരണവും അനുമോദനവും സംഘടിപ്പിക്കും. ഇതോടൊപ്പം വൈകുന്നേരം 7ന് ശുചിത്വ ദീപസന്ധ്യയും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജന വാര്‍ഡായി പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയും സംഘടിപ്പിക്കും. ഇതേ സമയം എല്ലാ വീടുകളിലും ശുചിത്വദീപവും തെളിയിക്കും.
ആഗസ്റ്റ് 6 മുതല്‍ 13 വരെ നടത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയില്‍ വിവരശേഖരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ ഭൂപ്രദേശം മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്ര ശുചിത്വ പദ്ധതി തയ്യാറാക്കുകയും അത് മുന്‍ഗണനകളും കാലഗണനയും നിശ്ചയിച്ച് സമഗ്ര ശുചിത്വ പദ്ധതിയാക്കി മാറ്റുകയും ചെയ്യും. നവംബര്‍ 1 ന് ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്ഘാടനം സംഘടിപ്പിക്കും. 2018 മാര്‍ച്ച് മൂന്നാം വാരത്തിന് മുമ്പ് ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനാണ് കര്‍മ്മപരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനായി കമ്യൂണിറ്റി തല മാലിന്യസംസ്‌കരണ പദ്ധതികള്‍ക്കും രൂപം നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വ്യക്തി, കുടുംബം എന്നിവയ്ക്കു പുറമെ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫഌറ്റ് സമുച്ചയങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യം അതുല്‍പ്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ തന്നെ സംസ്‌കരിക്കുക എന്നതാണ് സമീപനം.
എങ്കിലും വീടുകളിലെ സ്ഥലപരിമിതിയും മാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്യൂണിറ്റിതല മാലിന്യസംസ്‌കരണ പദ്ധതികളിലൂടെ മാലിന്യസംസ്‌കരണം സാധ്യമാക്കും. ആവശ്യമെങ്കില്‍ ചില സ്ഥലങ്ങളില്‍ കേന്ദ്രീകൃത സംവിധാനവും സ്ഥാപിക്കും. ശുചിത്വ-മാലിന്യ സംസ്‌കരണ യജ്ഞം സൂക്ഷമതലത്തില്‍ നടപ്പിലാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമായിരിക്കും. ബ്ലോക്കുതലത്തിലെ ഏകോപനം ബ്ലോക്കുമിഷന്‍ ഉറപ്പാക്കും.

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending