Connect with us

Culture

ഗൗരി ലങ്കേഷ് വധം: പ്രതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി

Published

on

ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഗൗരി ലങ്കേഷ് സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിക്കു പുറത്തു വെച്ചാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകാനുള്ളതിനാല്‍ വ്യക്തമായ വിവരം ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും റെഡ്ഢി പറഞ്ഞു. ഇതു രണ്ടാം തവണയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആഭ്യന്തര മന്ത്രി അറിയിക്കുന്നത്. നേരത്തെ സെപ്തംബര്‍ ഒമ്പതിന് എസ്.ഐ.ടിക്ക് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അക്രമികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേ സമയം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച എസ്.ഐ.ടി സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തങ്ങള്‍ക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും താമസിയാതെ പ്രതികളെ പിടികൂടാനാവുമെന്നും എസ്.ഐ.ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 500ല്‍ അധികം പേരെ എസ്.ഐ.ടി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ 60 മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള ഫോണ്‍കോളുകളും സംഘം പരിശോധിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട രാജരാജേശ്വരി നഗറിലെ മുഴുവന്‍ സി.സി.ടി.വി ക്യാമറകളും സംഘം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. 7.65 എം.എം തോക്കാണ് ഗൗരിയെ വധിക്കാനായി ഉപയോഗിച്ചതെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ വധിക്കാനുപയോഗിച്ച അതേ രീതിയാണ് ഗൗരി ലങ്കേഷിന്റെ വധത്തിനും ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടക സര്‍ക്കാറാണ് ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്നതിനായി ഇന്റലിജന്‍സ് ഐ.ജി.പി ബി.കെ സിങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എസ്.ഐ.ടി 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗൗരിയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ട്വിറ്റര്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. ഇവരില്‍ ചിലര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരാണ്. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി തുടരുന്ന മൗനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് സുഹൃത്തും സിനിമാ താരവുമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. താന്‍ അഞ്ചു പ്രാവശ്യം ദേശീയ പുരസ്‌കാരം നേടിയതിനേക്കാളും അതിന് അര്‍ഹര്‍ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരുവരും തന്നെക്കാളും വലിയ അഭിനേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending