Video Stories
വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ അംഗീകാരം നല്കി; അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീന്

ജറൂസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ പുതിയ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് പുതിയ കുടിയേറ്റത്തിന് ഇസ്രാഈല്‍ അംഗീകാരം നല്‍കുന്നത്. ഫലസ്തീനിയന്‍ പട്ടണമായ നാബുലസിന് സമീപത്തെ ഗോയിലത്ത് മേഖല എന്നറിയപ്പെടുന്ന കുന്നിന് പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.
40 കുടുംബങ്ങള്‍ക്കാണ് ഇവിടെ ഭവന നിര്‍മാണത്തിന് അനുമതി. ഈ കുടുംബങ്ങളുടെ വസതികള്‍ നേരത്തെ അനധികൃത നിര്‍മാണത്തെ തുടര്‍ന്ന് ഇസ്രാഈല്‍ നീക്കം ചെയ്തിരുന്നു. അതേ സമയം ഇസ്രാഈലിന്റെ നീക്കം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഫലസ്തീന് ആരോപിച്ചു. അന്താരാഷ്ട്ര സമൂഹം പ്രശ്നത്തില്‍ ഇടപെടണമെന്നും ഫലസ്തീന് അഭ്യര്‍ത്ഥിച്ചു. ജൂത കുടിയേറ്റ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിനു ശേഷം ജൂത കുടിയേറ്റ മേഖലകളിലെ ആയിരത്തോളം വീടുകള്‍ക്കാണ് ഇസ്രാഈല്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും 1967ലെ ഇസ്രാഈലി അധിനവേശത്തിനു ശേഷം ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത 140 കുടിയേറ്റ സ്ഥലങ്ങളിലായി 600,000 ജൂതന്മാര്ക്ക് വസതികള്‍ നിര്‍മിക്കാന്‍ ഇസ്രാഈല്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. അതേ സമയം ഇസ്രാഈലി കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായമാണ് ഇസ്രാഈലിന്. വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലി സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ 97 കുടിയേറ്റങ്ങളുള്ളതായാണ് ഇസ്രാഈല്‍ അധിനിവേശ വിരുദ്ധ സംഘടനയായ പീസ് നൗ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ 1992 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി ഇസ്രാഈല്‍ ടെണ്ടറുകള്‍ക്ക് അംഗീകാരം നല്‍കിയതായും 100 ഹെക്ടര്‍ സ്ഥലം പൊതു ഭൂമിയായി അംഗീകരിച്ചതായും സംഘടന പറയുന്നു. ഫലസ്തീന് മേഖലകളില്‍ അനധികൃതമായി ഇസ്രാഈല്‍ നിരന്തരം ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും 1990നു ശേഷം ഇതാദ്യമായാണ് ഔദ്യോഗികമായി കുടിയേറ്റത്തിന് ഇസ്രാഈല്‍ അംഗീകാരം നല്‍കുന്നത്.
സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കാതെ അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി കുടിയേറ്റത്തിന് അനുമതി നല്‍കുക വഴി ഇസ്രാഈല്‍ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പി.എല്‍.ഒ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന് അഷ്റാവി പറഞ്ഞു. ഇസ്രാഈലിന്റെ തീരുമാനം ഭീതിജനകവും നിരാശ പടര്‍ത്തുന്നതുമാണെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസിന്റെ വക്താവിന്റെ പ്രതികരണം.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
kerala2 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി