Connect with us

kerala

മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ വീണ്ടും പണികൊടുത്ത് മൈക്ക്

എന്തായാലും ഇത്തവണ മുഖ്യമന്ത്രി ക്ഷുഭിതനാകാതെ ചിരിച്ചുകൊണ്ടാണ് സാഹചര്യം കൈകാര്യം ചെയ്തത്.

Published

on

മുഖ്യമന്ത്രിയും മൈക്കും ബധശത്രുക്കളാണോ!. മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും പണി കൊടുത്തിരിക്കുകയാണ് മൈക്ക്. ഇത്തവണ തിരുവനന്തപുരം കോവളത്ത് വച്ചാണ് മൈക്കിന്റെ ഉയരം മുഖ്യമന്ത്രിക്ക് പ്രശ്നമായി മാറിയത്. തിരുവനന്തപുരം കോവളത്ത് വേദിയിൽ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ വീണ്ടും മൈക്കിന്റെ ഉയരം മുഖ്യമന്ത്രിക്ക് പ്രശ്നമായി.

സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, സിപിഎം നിർമിച്ച വീടുകളുടെ താക്കോൽദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് പിണറായിക്ക് മൈക്കിന് പ്രശ്നമുണ്ടായത്.

പ്രസം​ഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രസം​ഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റ‍മാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഉടൻ തന്നെ വേദിയിലിരുന്ന മന്ത്രിമാർ മൈക്ക് നേരെയാക്കാൻ ശ്രമിക്കുന്നുണ്ട്.

ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസം​ഗം തുടങ്ങിയത്. എന്തായാലും ഇത്തവണ മുഖ്യമന്ത്രി ക്ഷുഭിതനാകാതെ ചിരിച്ചുകൊണ്ടാണ് സാഹചര്യം കൈകാര്യം ചെയ്തത്. ‘എവിടെ മൈക്കിന്റെ ആൾ എവിടെ? മൈക്കിന്റെ ആൾവരട്ടെ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വേദിയിൽ നിന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിൻ്റെ വോട്ട് അൻവറിന് ലഭിക്കില്ല

Published

on

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും.

മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു. ഏത് തെരഞ്ഞെടുപ്പിലും പൊളിറ്റിക്കൽ കമ്മിറ്റ്മെന്റും കൊടുത്താൽ പിന്നെ അത് വരെയുള്ള കാര്യങ്ങൾ നോക്കില്ല.

ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി പാർട്ടി നന്നായി പ്രവർത്തിച്ചു. ലീഗിന്റെ വോട്ട് ഇടത്തിലേക്ക് പോകുമെന്ന എൽഡിഎഫ് വിലയിരുത്തൽ തെറ്റിദ്ധാരണ. അവർക്ക് ലീഗിനെ കുറിച്ച് അറിയില്ല. അൻവർ നേടുക എൽഡിഎഫിൻ്റെ വോട്ടുകൾ. യുഡിഎഫിൻ്റെ വോട്ട് അൻവറിന് ലഭിക്കില്ല. അൻവറിൻ്റെ മുന്നണി പ്രവേശനം ഇപ്പോള് ചർച്ച ചെയ്യേണ്ടതില്ല. ലീഗ് ഒറ്റക്ക് തീരുമാനിക്കേണ്ടത് അല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending