EDUCATION
സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ട തൊഴിലും പഠിച്ചു; ടെക് സൈന്റിസ്റ്റുകളെ വാർത്തെടുക്കുന്ന കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസർക്ക് വയസ്സ് പതിനെട്ട് മാത്രം

എറണാകുളം: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ജോലി കിട്ടാൻ പെടാപാടുപെടുന്ന യുവാക്കൾ ഒരു പാടുള്ള നാട്ടിൽ പതിനെട്ടാം വയസ്സിൽ വൻകിട എഡ്യു-ടെക് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി തിരുവനന്തപുരത്തുകാരൻ മഹാദേവ് രതീഷ്.
ടെക് സൈന്റിസ്റ്റുകളെയും കംപ്യൂട്ടർ എഞ്ചിനീയർമാരെയും വാർത്തെടുക്കുന്ന സ്റ്റെയ്പ് എന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമിന്റെ ചീഫ് ടെക്നോളജി ഓഫീസറായാണ് ഏഴുവർഷത്തെ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ മഹാദേവ് ചാർജ്ജെടുത്തിരിക്കുന്നത്.
സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചു കഴിഞ്ഞു, ഇനിയൊരു ജോലിക്ക് ശ്രമിച്ചേക്കാം എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് മഹാദേവ് രതീഷ് എന്ന പതിനെട്ടുകാരൻ ടെക് എക്സ്പേർട്ട്. സ്കൂൾ പഠന കാലത്ത് തന്നെ തന്റെ അഭിരുചി തിരിച്ചറിയാനും അതനുസരിച്ച് ഇൻഡസ്ട്രി അനുഭവത്തോടെ പഠിക്കാനും അവസരം ലഭിച്ചതാണ് മഹാദേവിനെ സ്വപ്ന നേട്ടത്തിലേക്കെത്തിച്ചത്.
സർക്കാർ സ്കൂളുകളിലാണ് പഠിച്ചത്. ‘മൊബൈലിൽ കളിക്കുന്ന ഗെയിമുകൾ നിങ്ങൾക്ക് തന്നെ നിർമ്മിച്ചു കൂടെ’ – പാങ്ങോട് കെ.വി.യു.പി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്നൊരു ഓറിയൻറേഷൻ ക്ലാസിൽ കേട്ട ഈ ചോദ്യത്തിന്റെ പിന്നാലെ പോയാണ് ടെക്നോളജിയുടെ ലോകത്തേക്ക് എത്തിയത്.
“ടെക്നോളജിയിൽ കൂടുതൽ പഠിക്കാൻ കംപ്യൂട്ടർ എൻജിനീയറിംഗിന് പഠിക്കണം, അതിന് പത്തും പ്ലസ്ടുവുമൊക്കെ കഴിയണം, അപ്പോൾ പിന്നെ യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് മുന്നിലുള്ള വഴി, എന്നാൽ ക്ലാസുകൾ ഇംഗ്ലീഷിലായതും സംശയങ്ങൾ തീർത്ത് ഒരു എൻജിനീയറുടെ കൂടെ ഇരുന്ന് പഠിക്കാൻ കഴിയാത്തതും വലിയൊരു പ്രശ്നമായി. ഈ ഒരു നിരാശയിൽ കഴിയുമ്പോഴാണ് ടാൽറോപിനെയും ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമായ സ്റ്റെയ്പ്പിനെയും കുറിച്ചറിഞ്ഞത്. സ്റ്റെയ്പ്പിൽ മലയാളത്തിൽ ടെക്നോളജി പഠിക്കാൻ അവസരം ലഭിച്ചത് വലിയ അനുഗ്രഹമായി, വൻകിട കമ്പനിയുടെ നല്ലൊരു പദവിയിലേക്കെത്തെണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, ഏഴു വർഷത്തെ കഠിനാധ്വാനം സ്റ്റെയ്പ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക്ക് തന്നെ എത്തിച്ചു”- മഹാദേവ് രതീഷ് പറഞ്ഞു.
കേരളത്തിൽ നിന്നും ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും പോലെയുള്ള ആഗോള ഐ.ടി കമ്പനി നിർമ്മിച്ചെടുക്കുന്ന, ആഗോള കമ്പനികൾക്കാവശ്യമായ കഴിവും പ്രാവീണ്യവുമുള്ള മാനുഷിക വിഭവ ശേഷി ഒരുക്കിയെടുക്കുന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമായ സ്റ്റെയ്പ്പിനെ മെഗാസ്റ്റാർ മമ്മൂട്ടിയിലൂടെയാണ് കേരളത്തെ പരിചയപ്പെടുത്തിയത്.
സ്കൂൾ പഠനത്തോടൊപ്പം സ്റ്റെയ്പ്പിലൂടെ ടെക്നോളജി പഠനം പൂർത്തിയാക്കിയ മഹാദേവ് സ്റ്റെയ്പ്പിൽ തന്നെ ജോലിയും നേടി. ഇന്ന് ഏഴു വർഷത്തെ എക്സ്പീരിയൻസുമായാണ് ടാസ്കുകൾ ഓരോന്നായി പൂർത്തിയാക്കി പതിനെട്ടാമത്തെ വയസ്സിൽ സ്റ്റെയ്പ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക്ക് എത്തിയത്.
ഏറ്റവും ചെറിയ പ്രായത്തിൽ അഭിരുചി തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറാൻ കഴിഞ്ഞു എന്നതാണ് മഹാദേവിന്റെ വിജയത്തിന് നിദാനമായതെന്ന് ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറയുന്നു. “മാർക്ക് കുറവുള്ള വിഷയത്തിൽ നാം കുട്ടികൾക്ക് ട്യൂഷൻ നൽകും, ക്ലാസ് ടീച്ചറെ പോയി കാണും, എന്നാൽ മാർക്ക് കൂടുതലുള്ള വിഷയത്തിലാവാം അവരുടെ അഭിരുചി, ഇത് തിരിച്ചറിഞ്ഞ് ആ മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. സ്കൂൾ പഠന കാലത്ത് തന്നെ അഭിരുചി തിരിച്ചറിഞ്ഞ്, ആ ഇൻഡസ്ട്രിയെ അറിഞ്ഞ് പഠിക്കാൻ കഴിയണം”- അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാദേവും സുഹൃത്തുക്കളും ചേർന്ന് ഗ്രോലിയസ് എന്ന പേരിൽ രൂപം നൽകിയ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്ലാറ്റ്ഫോം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്ലാറ്റ്ഫോം ആയി മാറാനുള്ള യാത്രയിലാണ്. സ്കൂൾ പഠനകാലത്ത് തന്നെ ടെക്നോളജി പഠനത്തോടൊപ്പം എന്റർപ്രണർഷിപ്പ്, കമ്യൂണിക്കേഷൻ തുടങ്ങിയവയിലും ലഭിച്ച പരിശീലനത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ലോകത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും കണക്ട് ചെയ്യുന്ന ഗ്രോലിയസ് എന്ന സ്റ്റുഡന്റസ് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.
സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ടെക്നോളജിയിലൂടെ പരിഹാരം കണ്ടെത്തുന്ന കഴിവുറ്റ ടെക് സയന്റിസ്റ്റുകളെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉത്തരവാദിത്തം പതിനെട്ടാം വയസ്സിൽ ഏറ്റെടുത്ത മഹാദേവിന്റെ കീഴിൽ നൂറിന് മുകളിൽ ബി.ടെക്, എം.ടെക് ബിരുദധാരികളാണ് ഇന്ന് ജോലി ചെയ്യുന്നത്.
അതിനിടെ, സ്കൂൾ-കോളേജ് പഠനത്തോടൊപ്പം റിയൽ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ അഭിരുചി തിരിച്ചറിഞ്ഞ് പഠിക്കുകയെന്നത് കേരളത്തിലൊരു ‘ട്രന്റായി’ മാറി തുടങ്ങിയിട്ടുണ്ട്. ടെക്നോളജി നിയന്ത്രിതമായി മാറി കൊണ്ടിരിക്കുന്ന ലോകത്തേക്ക് നേരത്തെ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരളത്തിലെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹൈബ്രിഡ് രീതിയിലുള്ള പഠന സംവിധാനം ആരംഭിച്ചു കഴിഞ്ഞതും ഇതിന്റെ ഭാഗമാണ്.
ഈ ഒരു പ്രവണത തൊഴിൽ തേടി യുവ തലമുറ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് കുറഞ്ഞുവരുന്നതിന്നും കാരണമായോക്കുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ രംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മഹാദേവിനെ പോലെ അനവധി പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്യുമെന്ന് വിദ്യാഭ്യാസ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ആപ്പിളും ആമസോണും ഫെയ്സ്ബുക്കും പിറവിയെടുത്ത ടാലന്റഡ് മാൻപവറും നൂതന ടെക്നോളജിയും ആവോളം ലഭ്യമാവുന്ന സംരംഭകരുടെ സ്വപ്നഭൂമിയായ അമേരിക്കയിലെ സിലിക്കൺവാലി മോഡലിൽ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമെന്ന പദവിയിലേക്ക് കേരളം മാറി കൊണ്ടിരിക്കുന്നുവെന്നതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന തെളിവുകൾ നിരവധിയാണ്.
ഭൂ സവിശേഷതകളുൾപ്പടെ, കേരളത്തിന്റെ നിരവധി അനുകൂല ഘടകങ്ങൾ പരിഗണിച്ച് അനവധി ആഗോള കമ്പനികളാണ് ഇവിടെ വളർന്നു വരുന്നതും ഇവിടേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതും. തങ്ങളുടെ കേരളത്തിലേക്കുള്ള കടുന്നുവരവിനാശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ കേരളത്തിൽ നിന്നു തന്നെ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സജീവമാക്കിയിട്ടുണ്ട്.
EDUCATION
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധൻ) കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
EDUCATION
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.
നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.
മറ്റൊരു സ്‌കൂളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.
ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
EDUCATION
യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്.
ആകെ 10,19,751 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്.
യുജിസി-നെറ്റ് ജൂണ്‍ ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക.
ഹോംപേജില്‍, ‘UGC-NET June 2025: Click Here To Download Scorecard’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക.
‘Submit’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ഇന്ത്യന്‍ സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ കൂടാതെ/അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) തസ്തികകളിലേക്ക് ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് എന്‍ടിഎ യുജിസി-നെറ്റ് നടത്തുന്നത്.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala2 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
News2 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍