Connect with us

kerala

ഇന്ദ്രന്‍സിനെതിരായ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

മന്ത്രിക്കെതിരെ സി.പി.എം നടപടിയെടുത്തില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം പടരുകയാണ്.

Published

on

ഇന്ദ്രന്‍സിനെതിരെ മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകുന്നു. ഇടതുപക്ഷത്തിന്റെ വികൃതമനസ്സാണ് നടന്‍ ഇന്ദ്രന്‍സിനെതിരായ മന്ത്രി വി.എന്‍ വാസവന്റെ പരാമര്‍ശത്തിലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. മന്ത്രിക്കെതിരെ സി.പി.എം നടപടിയെടുത്തില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം പടരുകയാണ്.

ഇന്ത്യയില്‍ പടര്‍ന്ന് കിടക്കുന്ന പാര്‍ട്ടിയാണല്ലോ വാസവന്റേതെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ഇന്ദ്രന്‍സിനെ അറിയണമെങ്കില്‍ ഗൂഗിളില്‍ തെരഞ്ഞു നോക്കണമെന്നും അദ്ദേഹത്തിന്റെ നാലയലത്തെത്തില്ല വാസവനെന്നും മറ്റു ചിലര്‍ പറഞ്ഞു.

എം.എല്‍ .എ പി.കെ ബഷീര്‍ എം.എം മണിക്കെതിരെ പറഞ്ഞപ്പോള്‍ സാദിഖലി തങ്ങള്‍ അത് പിന്‍വലിപ്പിച്ച കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. ഒരാളുടെ ശരീരം നോക്കിയല്ല, പ്രതിഭ നോക്കിയാണ് വിലയിരുത്തേണ്ടത്. കറുത്തവര്‍ക്കെതിരായ മനോഭാവം തന്നെയാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു.

വിഎന്‍ വാസവന്റേത് നാക്കു പിഴ അല്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ പിഴവാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. പൊളിറ്റിക്കല്‍ കറക്ട്‌നെസില്ലായ്മ ഇത്തരക്കാര്‍ പ്രകടമാക്കുക രണ്ട് തരം ഉപമകളിലൂടെയാണ്. ഒന്ന് ജാതി/അധികാരം മറ്റൊന്ന് ശരീരം.

അമിതാഭ് ബച്ചന്‍ സ്‌ക്രീനില്‍ വളര്‍ന്ന് നില്‍ക്കുന്ന ഒരു അതികായനാണ്. ഇന്ദ്രന്‍സ് സ്‌ക്രീനില്‍ പൊലിപ്പിക്കപ്പെടാത്ത ഒരു ശരീരവും. അമിതാഭ് ബച്ചനാണ് എല്ലാ ബൂര്‍ഷ്വാസികളെയും പോലെ വാസവന്റെയും കള്‍ട്ട് ഫിഗ!ര്‍. അയാള്‍ ശത്രുവിനെ നിലം പരിശാക്കുന്ന നായകനാണ്. ഇന്ദ്രന്‍സ് വാസവന് അരികു ജീവിതമാണ്. സിംഗപ്പൂര്‍ ദക്ഷിണേഷ്യന്‍ ഫിലിം ഫെസിറ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയത് ഇതേ ശരീരത്തിന്റെ ബലത്തിലാണെന്ന് ഓര്‍ത്തെടുക്കാനുള്ള വലിപ്പം വാസവന് കാണില്ല. ഇടതുപക്ഷം മുഖ്യധാരയാണ്. സിനിമയിലും കാഴ്ചപ്പാടിലും അങ്ങനെയാകുന്നത് വാസവന്‍മാരുടെ ബോധ്യങ്ങള്‍ കാരണമാണ്.

പൊളിറ്റിക്കല്‍ കറക്ടനെസ്സ് ആ!ര്‍ജിക്കേണ്ടത് രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും ആണ്. പുതിയ ആശയങ്ങളിലേക്ക് എത്തണമെങ്കില്‍ പുതിയ കാലത്തിന്റെ ചിന്താഗതികളിലേക്ക് കടന്ന് പോകണം. അത് നടക്കാത്തത് കൊണ്ട് ബച്ചനെപ്പോഴും ഇന്ദ്രന്‍സിനേക്കാളും വളര്‍ന്നതായി തന്നെ വാസവന് തോന്നും.

ബച്ചനെപ്പോലെ അധികാരവ്യവസ്ഥ മാനിക്കുന്ന ഒരാളല്ല ഇന്ദ്രന്‍സ്. അധികാരത്തിന് ബഹുമാനമോ സ്വാധീനശേഷിയോ വേണ്ട പദവിയില്‍ അയാളെ കാണാനാകില്ല. ആ നിലയ്ക്കും ഇന്ദ്രന്‍സ് ചെറുതാണ്. ശരീരം മാത്രമല്ല വ്യവസ്ഥയും മനുഷ്യനെ ചെറുതാക്കും. അതിനെ മറികടന്ന് എല്ലാവരെയും തുല്യരായി കാണാന്‍ നല്ല ഇടതുപക്ഷമാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending