Connect with us

News

ടി-20 ലോകകപ്പിനെ മഴ സ്വന്തമാക്കുമോ…?

സൂപ്പര്‍ 12 ലെ ആദ്യ മല്‍സരം നടക്കുന്ന സിഡ്‌നിയിലാവും ഞായറാഴ്ച്ച ഇന്ത്യ-പാകിസ്താന്‍ തകര്‍പ്പനങ്കം നടക്കാനിരിക്കുന്ന മെല്‍ബണിലും കനത്ത മഴക്കാണ് സാധ്യത.

Published

on

മെല്‍ബണ്‍: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി-20 ലോകകപ്പിനെ മഴ സ്വന്തമാക്കുമോ…? സാധ്യത ആ വഴിക്കാണ്. ഇന്നലെ ദക്ഷിണ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ കനത്ത മഴയായിരുന്നു. ഇത് കാരണം ഇന്ത്യ-ന്യുസിലന്‍ഡ് സന്നാഹ മല്‍സരത്തില്‍ ഒരു പന്ത് പോലുമെറിയാനായില്ല. വരും ദിവസങ്ങളിലും കനത്ത ഇടിയും മഴയുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. സൂപ്പര്‍ 12 ലെ ആദ്യ മല്‍സരം നടക്കുന്ന സിഡ്‌നിയിലാവും ഞായറാഴ്ച്ച ഇന്ത്യ-പാകിസ്താന്‍ തകര്‍പ്പനങ്കം നടക്കാനിരിക്കുന്ന മെല്‍ബണിലും കനത്ത മഴക്കാണ് സാധ്യത.

ഇന്ത്യ-പാക് മല്‍സരം പ്രാദേശിക സമയം രാത്രി ഏഴ് മണിക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ ദിവസം വലിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ഏറെക്കുറെ പൂര്‍ണമായും വീറ്റഴിഞ്ഞിരിക്കെ ഡെക്‌വര്‍ത്ത്് ലൂയിസ് നിയമത്തിന്റെ ഇടപെടലിനാണ് കാര്യമായ സാധ്യത. ശനിയാഴ്ച്ച ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ ഓസ്‌ട്രേലിയയും കിവീസും മുഖാമുഖം വരുമ്പോള്‍ സിഡ്‌നിയില്‍ 80 ശതമാനം മഴക്കാണ് സാധ്യത. ആ ദിവസം വൈകീട്ട് കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്, ഇടിക്കും മിന്നിലും സാധ്യതയുമുണ്ട്- കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ച്ച 80 ശതമാനമാണ് മഴക്ക് സാധ്യതയെങ്കില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുന്ന ഞായറില്‍ 90 ശതമാനമാണ് മഴ സാധ്യത.

ലോകകപ്പിലെ ഒരു മല്‍സരത്തിനും റിസര്‍വ് ദിനമില്ല. അതിനാല്‍ മഴ തുടര്‍ന്നാല്‍ ലോകകപ്പിന്റെ ആവേശം തന്നെ ചോരും. മിനിമം അഞ്ച് ഓവറെങ്കിലും മല്‍സരം നടന്നാല്‍ മാത്രമാണ് ഫലമുണ്ടാവുക. പൂര്‍ണമായും കളി നടക്കാത്തപക്ഷം പോയിന്റ് പങ്ക് വെക്കപ്പെടും. സൂപ്പര്‍ 12 ലെ സ്ഥാനങ്ങള്‍ക്കായി നടക്കുന്ന യോഗ്യതാ മല്‍സരങ്ങളുടെ അവസാന പോരാട്ടങ്ങള്‍ നടക്കുന്ന ഇന്നും നാളെയുമെല്ലാം മഴ തന്നെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ദക്ഷിണ-പൂര്‍വ ഭാഗങ്ങളിലാണ് മഴക്ക് സാധ്യതയെങ്കില്‍ പെര്‍ത്ത്് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നല്ല കാലാവസ്ഥയാണ് പറയപ്പെടുന്നത്. മല്‍സരങ്ങള്‍ വിവിധ വേദികളിലായതിനാല്‍ മാറ്റങ്ങള്‍ക്കും സാധ്യത കുറവാണ്. അതിനാല്‍ നിയമം കളിക്കാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending