Connect with us

kerala

കേരള രാഷ്ട്രീയത്തിലെ വിസ്മയം-ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പരിഹാരനിര്‍ദേശങ്ങള്‍ക്കുമായി നേതാക്കള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, വിനയാന്വിതനായി, ലളിത ജീവിതവുമായി കാത്തിരിക്കുന്ന ഹൈദരലി തങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അത്ര എളുപ്പമല്ല.

Published

on

ഉമ്മന്‍ ചാണ്ടി
(മുന്‍ മുഖ്യമന്ത്രി)

കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമുദായത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ നയിച്ച, സമുദായാചാര്യനാണെങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരം നേടിയ, ദേശീയതാത്പര്യങ്ങളും സംസ്ഥാന താത്പര്യങ്ങളും സംരക്ഷിച്ച, ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച വിസ്മയകരമായ ജീവിതം. ഇതുപോലൊരു നേതാവ് അപൂര്‍വം!

പാണക്കാട് കുടുംബത്തില്‍നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന് പല റോളുകളില്‍ അനായാസം പകര്‍ന്നാടാന്‍ കഴിഞ്ഞത്. ബാബരി മസ്ജിദ് തകര്‍ന്നുവീണപ്പോള്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നതില്‍ തങ്ങള്‍ സഹോദരന്മാര്‍ വഹിച്ച പങ്ക് കേരളം മറക്കില്ല.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മതസൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ്. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.ഡി.എഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന ഒരു വാക്കോ, പ്രവര്‍ത്തിയോ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല. മറിച്ച് വിള്ളലുകളെ ഇണക്കിച്ചേര്‍ക്കാനും മുറിവുകളെ ഉണക്കാനുമാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്. സമൂഹത്തിന്റെ കൂട്ടായ്മ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. രാജ്യം വലിയ വെല്ലുവിളികളിലൂടെ കടന്നപോകുകയും വിഭാഗീയത അതിന്റെ മൂര്‍ധന്യത്തിലെത്തുകയും ചെയ്ത ഈ കാലഘട്ടത്തില്‍ മുറിവുണക്കാനും സാന്ത്വനം പകരാനും കഴിവുള്ളവരെയാണ് നമുക്ക് ആവശ്യമുള്ളത്. അപൂര്‍വമായുള്ള അത്തരക്കാര്‍ കൊഴിഞ്ഞുപോകുമ്പോള്‍, ഇനി എവിടെ നിന്നാണ് സാന്ത്വനവും ആശ്വാസവും കടന്നുവരുക എന്നറിയാതെ പകച്ചുപോകും.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പരിഹാരനിര്‍ദേശങ്ങള്‍ക്കുമായി നേതാക്കള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, വിനയാന്വിതനായി, ലളിത ജീവിതവുമായി കാത്തിരിക്കുന്ന ഹൈദരലി തങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അത്ര എളുപ്പമല്ല.

അതേസമയം, സാധരണക്കാരും പാവപ്പെട്ടവരുമായ അനേകായിരങ്ങള്‍ എത്തുന്ന സ്ഥലം കൂടിയാണ് കൊടപ്പനയ്ക്കല്‍. അവരുടെ ഓരോരുത്തരുടെയും പ്രശ്‌നത്തില്‍ ഇടപെടുകയും ആവുന്നത്ര സഹായം എത്തിക്കുകയും ചെയ്യുന്ന തങ്ങള്‍ ഇനിയില്ല എന്നത് അവര്‍ക്ക് താങ്ങാനാവുന്നതല്ല. ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അധ്യക്ഷനായിരുന്ന കഴിഞ്ഞ 12 വര്‍ഷം കേരള രാഷ്ട്രീയം സംഭവബഹുലമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഈ കാലഘട്ടത്തില്‍ പല രാഷ്ട്രീയ അഗ്‌നിപരീക്ഷണങ്ങളും ഉണ്ടായപ്പോള്‍ ഹൈദരലി തങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സഹായകരമായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഊറ്റമായ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും എപ്പോഴും ലഭ്യമായിരുന്നു. ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് ഏറെ ശക്തയാര്‍ജിച്ചു. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ നേതാവു കൂടിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള നേതാക്കളുടെ അകാലവിയോഗം മുന്നണിയില്‍ ഏല്‍പിക്കുന്ന ആഘാതത്തെ മറികടക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം വേണ്ടിവരും. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു. ഏതു സമയത്തും കൊടപ്പനയ്ക്കലിലേക്ക് കടന്നു ചെല്ലാനും ഏതു വിഷയവും സംസാരിക്കാനുള്ള ബന്ധം ഉണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനെയും മുന്നണിയെയും കൂടുല്‍ കെട്ടുറപ്പോടെ നയിക്കാന്‍ അതു സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി

11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

Published

on

ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്‌ഫോടനം; വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Continue Reading

kerala

തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു

ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.

Published

on

തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.

അച്ഛന്‍ എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.

ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.

ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

Continue Reading

Trending