Connect with us

india

വെല്ലുവിളിയുടെ നിഴലില്‍ യെച്ചൂരിക്ക് മൂന്നാമൂഴം

മൂന്നാമൂഴത്തില്‍ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധിയും വെല്ലുവിളികളും. ബി.ജെ.പിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന് വാദിക്കുന്ന യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോള്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കൂടിയാണ് അവസരം ലഭിക്കുന്നത്.

Published

on

മൂന്നാമൂഴത്തില്‍ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധിയും വെല്ലുവിളികളും. ബി.ജെ.പിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന് വാദിക്കുന്ന യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോള്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കൂടിയാണ് അവസരം ലഭിക്കുന്നത്.

അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ കൈവിടാത്ത പ്രായോഗികതക്കൊപ്പം പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിലും കൈക്കൊണ്ട സമീപനങ്ങളുമാണ് യെച്ചൂരിയെ സ്വീകാര്യനാക്കുന്നത്. വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ് രാമചന്ദ്രന്‍ പിള്ളയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും നീക്കം അതീജിവിച്ചാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. യെച്ചൂരിയെ മാറ്റാനുള്ള നീക്കം രഹസ്യ ബാലറ്റ് നിര്‍ദേശത്തിലൂടെയായിരുന്നു അന്ന് ബംഗാള്‍ ഘടകം മറികടന്നത്. മൂന്നാം തവണയും ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുന്ന യെച്ചൂരിക്ക് മുന്നില്‍ വെല്ലുവിളികള്‍ നിറഞ്ഞ കാലമാണുള്ളത്. ബംഗാള്‍ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടി ഇതുവരെ കരകയറിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ദേശീയപദവി പോലും ചോദ്യം ചെയ്യപ്പെട്ടു.

കേഡര്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടി നയങ്ങള്‍ അനുസരിക്കുന്നില്ലെന്നും ബി.ജെ.പി ഇതര മുന്നണികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ പ്രക്ഷോഭം നയിക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ വൈകിയെന്നുമുള്ള സംഘടനാ റിപ്പോര്‍ട്ടിലെ വിമര്‍ശനവും പാര്‍ട്ടിയുടെ ശൈഥില്യം ശരിവെക്കുന്നതാണ്. കേരളം ഒഴികെ ഇടതുപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അംഗങ്ങളുടെ ശോഷണവും പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുന്നതിലെ വീഴ്ചയും പരിഹരിക്കാന്‍ യെച്ചൂരി ഏറെ പണിപ്പെടേണ്ടി വരും. ദേശീയതലത്തില്‍ ഏകീകൃത പാര്‍ട്ടി നയം രൂപപ്പെടുത്താന്‍ പോലും പാര്‍ട്ടി കോണ്‍ഗ്രസിന് സാധിച്ചില്ല.

തുടക്കം മുതല്‍ കേരള മോഡലിന് മുന്‍തൂക്കം നല്‍കിയുള്ള ഇടപെടലുകളെ കടുത്ത ഭാഷയിലാണ് ബംഗാള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് കേരള മോഡല്‍ മാതൃകയാക്കണമെന്ന നിര്‍ദേശത്തിനാണ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചത്. തുടര്‍ഭരണവും അംഗബലവുമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് സാധിക്കില്ല.

നേതൃത്വത്തെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം കൂടിയാണ് പിണറായിക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളുന്ന ദേശീയ ബദലെന്ന യെച്ചൂരിയുടെ നിര്‍ദേശം തുടക്കം മുതല്‍ തള്ളിയ കേരളത്തിന്റെ വികസന രേഖയും നവഉദാരവല്‍ക്കരണ നയങ്ങളിലൂന്നി സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ഇവയെല്ലാം അംഗീകരിച്ചു പോകേണ്ട നിസ്സഹായാവസ്ഥയിലാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല മതേതര ജനാധിപത്യ സഖ്യം കൂടി യെച്ചൂരിയുടെ ചുമലിലാണ്.

അതേസമയം രാഷ്ട്രീയ ലൈനിനെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ ഭിന്നാഭിപ്രായം തുടരുകയാണ്. വിശാല മതേതര കൂട്ടായ്മയെന്ന രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നതിന് പകരം ഇടതു ജനാധിപത്യ ചേരി മതിയെന്ന ബിവി രാഘവലുവിന്റെ ബദല്‍ നിര്‍ദേശം തള്ളിയാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പിബി അംഗീകരിച്ചത്. ഹൈദരാബാദില്‍ ജനറല്‍ സെക്രട്ടറിയെക്കുറിച്ച് ഭിന്നത തുടര്‍ന്നപ്പോള്‍ യെച്ചൂരിക്ക് പകരം രാഘവലുവിന്റെ പേരാണ് ഒരു പക്ഷം മുന്നോട്ടു വെച്ചത്. വിശാല മതേതര കൂട്ടായ്മയെന്ന നയം നടപ്പാക്കാന്‍ യെച്ചൂരി വേണമെന്ന വാദമാണ് എതിര്‍പക്ഷം അന്ന് ഉന്നയിച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

india

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം.

Published

on

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഭൂരിഭാഗം മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

india

തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍

എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.

Continue Reading

Trending