Connect with us

News

അയാക്‌സ് താരങ്ങൾ സെമി കളിച്ചത് റമസാൻ വ്രതമെടുത്ത്; ഗോളടിച്ച് ഹക്കീം

Published

on

ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് താരങ്ങളായ ഹക്കീം സിയെക്കും നുസൈർ മസ്രോയിയും കളിക്കുക റമസാൻ വ്രതമെടുത്തെന്ന് റിപ്പോർട്ട്‌. റമസാൻ പകലിൽ അന്നപാനീയങ്ങൾ കഴിക്കാതിരിക്കാനുള്ള അനുവാദം ടീം മാനേജ്‌മെന്റിൽ നിന്ന് വാങ്ങിയിട്ടുള്ള ഇരുവരും ആംസ്റ്റർഡാം അറീനയിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ കളിച്ചിരുന്നു. ആദ്യപകുതിയിൽ നോമ്പുമുറിക്കാനുള്ള സമയമായപ്പോൾ ഇരുവരും ടച്ച് ലൈനിൽ വന്ന് എനർജി ജെൽ കളിച്ചാണ് വ്രതം അവസാനിപ്പിച്ചത്.

പ്രാദേശിക സമയം 9 മണിക്കാണ് മത്സരം ആരംഭിച്ചത്. നെതർലന്റ്‌സിൽ മഗ്‌രിബ് ബാങ്ക് വിളിക്കുന്നതാകട്ടെ 9.17 നും. മത്സരം 23 മിനുട്ട് പിന്നിട്ടപ്പോൾ പന്ത പുറത്തുപോയ ഉടനെയാണ് ഹക്കീം നുസൈറും ടീം അധികൃതരിൽ നിന്ന് എനർജി ജെൽ വാങ്ങിക്കഴിച്ചത്. 36-ാം മിനുട്ടിൽ ഹക്കീം സിയെക്ക് ഗോൾ നേടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ലൂക്കാസ് മോറ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ 2-3ന് ജയിച്ച് ടോട്ടനം ഹോട്‌സ്പർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

https://twitter.com/hadihassan7_/status/1126217012429115393

മൊറോക്കോ ദേശീയ ടീം താരമായ ഹക്കീം സിയെക്ക് 2016 മുതൽ അയാക്‌സ് ടീമിലെ സ്ഥിരാംഗമാണ്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഇരുപാദങ്ങളിലും ഗോൾ നേടിയ താരം സെമി ആദ്യപാദത്തിൽ ടോട്ടനത്തിനെതിരായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെതർലാന്റ്‌സിൽ ജനിച്ചുവളർന്ന അദ്ദേഹം ഡച്ച് യൂത്ത് ടീമുകൾക്കു വേണ്ടി കളിച്ചെങ്കിലും പിന്നീട് തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയുടെ സീനിയർ ടീമിലാണ് അരങ്ങേറിയത്. 21-കാരനായ നുസൈർ മസ്രോയും മൊറോക്കോ ദേശീയ താരം തന്നെ. അയാക്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്. അയാക്‌സ് ഡച്ച് കിരീടം നേടിയ മത്സരത്തിൽ ഇരുവരും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.

ഇസ്ലാം മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഹക്കീമും നുസൈറും റമസാൻ പകലുകളിൽ ഭക്ഷണ പാനീയങ്ങൾ കഴിക്കില്ലെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നു. ദൈനംദിന പരിശീലനത്തിൽ പങ്കെടുക്കുമെങ്കിലും മഗ്‌രിബിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് ഇരുവരും വ്യക്തമാക്കി. നെതർലന്റ്‌സിൽ പുലർച്ചെ 5.01 ന് ആരംഭിക്കുന്ന വ്രതം രാത്രി 9.17 നാണ് അവസാനിക്കുന്നത്.

പ്രൊഫഷണൽ ഫുട്‌ബോളർമാർ മത്സരങ്ങൾക്കു വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഈജിപ്ത് ഗ്രാന്റ് മുഫ്തി ഷൗകി അല്ലം 2017-ൽ വ്യക്തമാക്കിയിരുന്നു. 2018 ലോകകപ്പ് മത്സരങ്ങൾക്കിടെ ഈജിപ്ത് താരങ്ങൾക്ക് നോമ്പെടുക്കാതെ കളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending