News
അയാക്‌സ് താരങ്ങൾ സെമി കളിച്ചത് റമസാൻ വ്രതമെടുത്ത്; ഗോളടിച്ച് ഹക്കീം

ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് താരങ്ങളായ ഹക്കീം സിയെക്കും നുസൈർ മസ്രോയിയും കളിക്കുക റമസാൻ വ്രതമെടുത്തെന്ന് റിപ്പോർട്ട്. റമസാൻ പകലിൽ അന്നപാനീയങ്ങൾ കഴിക്കാതിരിക്കാനുള്ള അനുവാദം ടീം മാനേജ്‌മെന്റിൽ നിന്ന് വാങ്ങിയിട്ടുള്ള ഇരുവരും ആംസ്റ്റർഡാം അറീനയിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ കളിച്ചിരുന്നു. ആദ്യപകുതിയിൽ നോമ്പുമുറിക്കാനുള്ള സമയമായപ്പോൾ ഇരുവരും ടച്ച് ലൈനിൽ വന്ന് എനർജി ജെൽ കളിച്ചാണ് വ്രതം അവസാനിപ്പിച്ചത്.
പ്രാദേശിക സമയം 9 മണിക്കാണ് മത്സരം ആരംഭിച്ചത്. നെതർലന്റ്‌സിൽ മഗ്‌രിബ് ബാങ്ക് വിളിക്കുന്നതാകട്ടെ 9.17 നും. മത്സരം 23 മിനുട്ട് പിന്നിട്ടപ്പോൾ പന്ത പുറത്തുപോയ ഉടനെയാണ് ഹക്കീം നുസൈറും ടീം അധികൃതരിൽ നിന്ന് എനർജി ജെൽ വാങ്ങിക്കഴിച്ചത്. 36-ാം മിനുട്ടിൽ ഹക്കീം സിയെക്ക് ഗോൾ നേടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ലൂക്കാസ് മോറ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ 2-3ന് ജയിച്ച് ടോട്ടനം ഹോട്‌സ്പർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
മൊറോക്കോ ദേശീയ ടീം താരമായ ഹക്കീം സിയെക്ക് 2016 മുതൽ അയാക്‌സ് ടീമിലെ സ്ഥിരാംഗമാണ്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഇരുപാദങ്ങളിലും ഗോൾ നേടിയ താരം സെമി ആദ്യപാദത്തിൽ ടോട്ടനത്തിനെതിരായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെതർലാന്റ്‌സിൽ ജനിച്ചുവളർന്ന അദ്ദേഹം ഡച്ച് യൂത്ത് ടീമുകൾക്കു വേണ്ടി കളിച്ചെങ്കിലും പിന്നീട് തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയുടെ സീനിയർ ടീമിലാണ് അരങ്ങേറിയത്. 21-കാരനായ നുസൈർ മസ്രോയും മൊറോക്കോ ദേശീയ താരം തന്നെ. അയാക്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്. അയാക്‌സ് ഡച്ച് കിരീടം നേടിയ മത്സരത്തിൽ ഇരുവരും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.
ഇസ്ലാം മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഹക്കീമും നുസൈറും റമസാൻ പകലുകളിൽ ഭക്ഷണ പാനീയങ്ങൾ കഴിക്കില്ലെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നു. ദൈനംദിന പരിശീലനത്തിൽ പങ്കെടുക്കുമെങ്കിലും മഗ്‌രിബിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് ഇരുവരും വ്യക്തമാക്കി. നെതർലന്റ്‌സിൽ പുലർച്ചെ 5.01 ന് ആരംഭിക്കുന്ന വ്രതം രാത്രി 9.17 നാണ് അവസാനിക്കുന്നത്.
പ്രൊഫഷണൽ ഫുട്‌ബോളർമാർ മത്സരങ്ങൾക്കു വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഈജിപ്ത് ഗ്രാന്റ് മുഫ്തി ഷൗകി അല്ലം 2017-ൽ വ്യക്തമാക്കിയിരുന്നു. 2018 ലോകകപ്പ് മത്സരങ്ങൾക്കിടെ ഈജിപ്ത് താരങ്ങൾക്ക് നോമ്പെടുക്കാതെ കളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമീഷന്‍
സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷന്‍. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന നിര്‍മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്.
അപകടസാധ്യത സ്‌കൂളിനെ അറിയിച്ചിരുന്നുവെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിച്ച് കൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം.
News
ബലൂചിസ്ഥാനില്‍ സൈനിക ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ രണ്ട് ദിവസമായി ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് വിമത ഗ്രൂപ്പുകള്‍ ഏറ്റെടുത്തു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ)യുടെ ഫത്തേ സ്‌ക്വാഡ് കലാട്ടില്‍ ഒരു സൈനിക ട്രാന്‍സ്‌പോര്‍ട്ട് ബസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടതായി ദി ബലൂചിസ്ഥാന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) ഐഇഡി സ്‌ഫോടനങ്ങളും പതിയിരുന്ന് ആക്രമണങ്ങളും ഉള്‍പ്പെടെ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിയിരുന്നു. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി.
സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു. കറാച്ചിയില്‍ നിന്ന് ക്വറ്റയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകുകയായിരുന്നു ബസ് എന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന ഖവ്വാലി കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു. എന്നാല്‍ രണ്ട് ഖവ്വാലികള്‍ ഉള്‍പ്പെടെ മൂന്ന് സാധാരണക്കാര്‍ മരിച്ചായി ഡോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൈദ്യുതി ലൈന്‍ സ്‌കൂളിന് മുകളിലൂടെ പോകുന്നുണ്ടെങ്കില്‍ എങ്ങിനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അപകടത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെഡ് മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും എന്താണ് പണിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രതികരിച്ചത്. ഇലക്ട്രിക് ലൈന്‍ പോകുന്നത് അധ്യാപകണ്ടില്ലേയെന്നും അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കൊല്ലം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡിഇഒയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ യോഗം ചേര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13) ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. വൈദ്യുതിലൈന്‍ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാര്‍ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.
-
india3 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍