Connect with us

Video Stories

സിറിയയില്‍ എന്താണ് സംഭവിക്കുന്നത്

Published

on

 

മുല്ലപ്പൂ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് സിറിയ. ഈജിപ്തും യമനും ലെബനോണുമെല്ലാം ഈ വിപ്ലവത്തിന്റെ ഇരകള്‍ തന്നെയാണ്. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നു എന്നത് വിലയിരുത്തപ്പെട്ടതാണ്. അന്നത് ആരും അത്ര ഗൗനിക്കുകയുണ്ടായില്ല. എന്നാല്‍ സത്യം അധികകാലം മൂടിവെക്കാന്‍ കഴിയില്ല എന്നതാണ് പുതിയ കാലം നല്‍കുന്ന സൂചനകള്‍. ഇന്ന് സിറിയ ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാജ്യമായി മാറി. പലായനം ചെയ്യുന്നവരുടെ നീണ്ടനിര സിറിയയുടെ നിത്യകാഴ്ചയാണ്. ബോംബ് വര്‍ഷിച്ചും മിസൈല്‍ പായിച്ചും കൊല്ലുന്നത് കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെയാണ്. സഖ്യകക്ഷികളുടെ മിസൈല്‍ ആക്രമണത്തില്‍ പൊലിഞ്ഞുതീര്‍ന്നത് ആയിരങ്ങളാണ്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗവും തുടങ്ങി. ഇതിനെ ചോദ്യം ചെയ്തു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ രക്തം ആ രാജ്യത്ത് ഒഴുക്കുകയാണുണ്ടായത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സഖ്യസേനകള്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കണക്ക് യു.എന്നിനെപ്പോലും ഞെട്ടിച്ചിരിക്കുന്നു. ഇതിനെ എന്തു ശക്തി നല്‍കിയും പ്രതിരോധിക്കണമെന്നാണ് റഷ്യ നല്‍കിയ സൂചന. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും കളിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു രാജ്യത്തെ മാറ്റിമറിച്ചിരിക്കുന്നു. അതിന് ഇരയാക്കപ്പെടുന്നത് ഒരു കാലത്ത് സമ്പന്നമെന്നു വിശേഷിക്കപ്പെട്ട രാജ്യമായ സിറിയയാണ്.
അമേരിക്കക്ക് പ്രത്യേക താല്‍പര്യങ്ങള്‍ സിറിയയിലുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ ശക്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ റഷ്യയുടെ ഭീഷണി അല്‍പമെങ്കിലും കുറയ്ക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഒപ്പം ആയുധക്കച്ചവടം തകൃതിയില്‍ നടത്തുകയും ചെയ്യാം. ലോകത്ത് പ്രശ്‌നാധിഷ്ഠിതമായ സ്ഥിതി നിലനിര്‍ത്തിയില്ലെങ്കില്‍ ആയുധക്കച്ചവടത്തിന്റെ നഷ്ടം വലിയതാവും. മാത്രവുമല്ല, വളര്‍ന്നു പന്തലിക്കുന്ന ഒരു ഇസ്‌ലാമിക രാജ്യത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഇവിടെ അമേരിക്കയുടെ താല്‍പര്യം മാത്രമല്ല സംരക്ഷിക്കപ്പെടുക. അമേരിക്കയുടെ കൂട്ടാളിയായ ഇസ്രാഈലിന്റെ സുരക്ഷയും ഉറപ്പാക്കാം. സിറിയയ്ക്ക് ബാഹ്യഭീഷണി മാത്രമല്ല ഉള്ളത്. ആഭ്യന്തരമായി അനേകം സംഘടനകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സിറിയയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇവയിലേറെയും. ഇവര്‍ക്ക് ആയുധം നല്‍കി സഹായിക്കുന്നത് അമേരിക്കയാണെന്ന യാഥാര്‍ത്ഥ്യം ഫലിതം പോലെ തോന്നാം. അധികാരത്തിന്റെ ശീതളിമയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇസ്‌ലാമിക ബ്രദര്‍ഹുഡും വഹാബീ ഗ്രൂപ്പുകളും ഇത്തരം ആഭ്യന്തര സംഘടനകളില്‍ സജീവമായുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 2011-ലാണ് സിറിയയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ബശാറുല്‍ അസദ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം. നല്ലൊരു ഭരണ കര്‍ത്താവ് ആയിരുന്നില്ല ബശാര്‍. അദ്ദേഹം അടിമുടി ഒരു മര്‍ദക വീരനായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയവരെ മാത്രമല്ല, യുവാക്കളെപ്പോലും ബശാര്‍ ഭരണകൂടം ക്രൂമായി മര്‍ദിച്ചു. അറസ്റ്റും ജയിലും അവിടെ പുത്തരിയല്ലാതായി. തൊഴിലില്ലായ്മ വര്‍ധിച്ചു. ഗത്യന്തരമില്ലാതെ തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ടവരായി മാറി സിറിയന്‍ ജനത. അതോടുകൂടിയാണ് അല്‍ഖ്വയ്ദ അവിടെ സാന്നിധ്യമറിയിക്കുന്നത്. വിമത സേന നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദക്കാര്‍ സിറിയയെ രക്തപങ്കിലമാക്കി. ഐ.എസ്. എന്ന ഭീകര സംഘടന ഒപ്പം ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു.
സിറിയന്‍ ഭരണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയെല്ലാം കാറ്റില്‍ പറത്തുകയാണ് ബശാര്‍ ചെയ്തത്. വിമത വിപ്ലവം വിജയം കണ്ട പൗരസ്ത്യ രാജ്യങ്ങളുടെ ഗതി തനിക്കും നേരിടുമെന്ന ഭയമാകാം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ വിമത സൈന്യം മുന്നേറിയ സിറിയയില്‍, പില്‍ക്കാലത്ത് അവര്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. ഡമസ്‌കസിലെയും അലപ്പോയിലെയും ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. ഇറാന്റെ പിന്തുണ ബശാറിന് ആത്മധൈര്യം പകരുന്നതായിരുന്നു. ആയുധം നല്‍കിയും പണം നല്‍കിയും ഇറാന്‍ സിറിയയെ സഹായിച്ചു. സിറിയന്‍ സൈനികര്‍ക്ക് മികച്ച പരിശീലനം പോലും അവര്‍ നല്‍കി. അവിടെനിന്നാണ് റഷ്യയുടെ കടന്നുവരവ് ഉണ്ടാവുന്നത്. വിമതരെ അടിച്ചമര്‍ത്താന്‍ ബശാര്‍ ഭരണകൂടത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടതോടുകൂടി വിമതരുടെ ശക്തി ക്ഷയിച്ചു. അവര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പലരും കീഴടങ്ങി. ബശാറിന്റെ അലവി സമുദായം സര്‍ക്കാറിന് പിന്തുണ കൂടി അറിയിച്ചതോടെ എല്ലാം എളുപ്പമായി.
ബശാര്‍ ഒരു ശിയാപക്ഷക്കാരനാണ്. രാജ്യത്ത് പത്ത് ശതമാനം മാത്രമാണ് അവരുള്ളത്. ഇത്രയും ചെറിയൊരു പക്ഷം ഭൂരിപക്ഷത്തെ അടക്കിഭരിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരുന്നത് അങ്ങനെയാണ്. സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ അവസരം കാത്തുനില്‍ക്കുന്നത് ശത്രുരാജ്യമായ ഇസ്രാഈലിന് ദഹിക്കില്ല. അവര്‍ നേരിട്ടും അമേരിക്കയെ മുന്നില്‍ നിര്‍ത്തിയും സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് അങ്ങനെയാണ്. ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കുന്നതും ലോകം കണ്ടു. അമേരിക്കക്ക് ഇടപെടാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായി എന്നു സാരം. അത് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ റഷ്യ തയ്യാറല്ല. അമേരിക്കയില്‍ ട്രംപിനെതിരെ നടക്കുന്ന ആശയ സമരങ്ങളെ സാകൂതം വീക്ഷിക്കുന്ന റഷ്യക്ക് മുന്നില്‍ വഴി തെളിഞ്ഞു. വളരെ കാലമായി അസറിന്റെ ഉറ്റ ചങ്ങാതിയാണ് റഷ്യ എന്ന കാര്യവും മറക്കണ്ട. ഐ.എസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും അമര്‍ച്ച ചെയ്യാനെന്ന വ്യാജേന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുപൊന്തിയത് സിറിയയെ തകര്‍ക്കാനാണെന്ന് അസദിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. റഷ്യയുടെ ബോംബുകളും ചെന്നു പതിച്ചത് മറ്റെവിടെയുമല്ല. എല്ലാ ശക്തികള്‍ക്കും കയറി നിരങ്ങാനുള്ള കളിക്കളമായി സിറിയ മാറുന്നതാണ് ലോകം കണ്ടത്. അതില്‍ ഇരയാക്കപ്പെടുന്നവര്‍ പാവം സിറിയന്‍ ജനതയും.
അധികാര താല്‍പര്യത്തിനു വേണ്ടി സ്വന്തം ജനതയുടെമേല്‍ രാസായുധ പ്രയോഗം നടത്തി അനേകായിരങ്ങളെ കൊന്നുതള്ളുന്ന ബശാറുല്‍ അസദ് എന്ന ഭരണാധികാരിയെ എന്തു പേര് പറഞ്ഞാണ് വിശേഷിപ്പിക്കുക. രാസായുധ പ്രയോഗം നടത്തിയതിന്റെ പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ബോംബും മിസൈലും വന്നു പതിക്കുന്നതും ഇതേ ജനതയ്ക്കു മീതെയാണെന്നതാണ് വസ്തുത. അധികാര ദുര്‍വിനിയോഗം നടത്തുന്ന ഒരു മനുഷ്യനു വേണ്ടി വാദിക്കുന്ന റഷ്യന്‍ നേതാവ് വ്‌ളാദ്മിര്‍ പുട്ടിനെ മറ്റൊരു കൊലപാതകിയായേ നിരീക്ഷിക്കാന്‍ കഴിയൂ. ഇതിനെല്ലാം ഇടയില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് ജൂത രാഷ്ട്രമായ ഇസ്രാഈല്‍. അവര്‍ക്ക് വലിയ താല്‍പര്യങ്ങള്‍ വേറെയുണ്ട്. ലോകത്തിന്റെ സമാധാനം കാത്തു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യു.എന്‍ എന്ന കടലാസ് സംഘടന ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം കൊണ്ട് തങ്ങളുടെ ഭാഗം വൃത്തിയായി എന്ന് വിശ്വസിക്കുന്നവരാണ്. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന അധികാര കസേരയ്ക്കു വേണ്ടിയുള്ള നീചമായ പോരാട്ടത്തില്‍ ചീന്തി എറിയപ്പെടുന്നത് ആ രാജ്യത്തിലെ നിരപരാധികളുടെ ചോരയാണെന്ന കാര്യം ഇവരൊന്നും മറക്കരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending