Connect with us

Culture

അസമും ദേശീയ പൗരത്വ രജിസ്റ്ററും

Published

on

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്‍.സി.) അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തിറക്കുമ്പോള്‍, 41 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലുള്ളത്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി മടക്കി അയക്കുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

ഇത്തരം നീക്കം ഉടന്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലം പറയുമ്പോഴും പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ കാരണമായ അസം അക്കോഡിനു വേണ്ടി പ്രവര്‍ത്തി പഴയ ആസു (ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍) നേതാക്കളില്‍ പെട്ടവരാണ് മുഖ്യമന്ത്രിയടക്കം സംസ്ഥാനത്തെ മിക്ക മന്ത്രിമാരും എം. എല്‍.എമാരും സംസ്ഥാന ഡി. ജി.പിയും ഉള്‍പ്പെടെ എന്നത് ഇവരുടെ ഭയാശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

എന്താണ് എന്‍. ആര്‍.സി?

രാജ്യത്ത് ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നിലവിലുള്ള ഏക സംസ്ഥാനമാണ് അസം. ബംഗ്ലാദേശില്‍നിന്നു കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് എന്‍.ആര്‍.സി ഏര്‍പ്പെടുത്തിയത്. 1971 മാര്‍ച്ച് 24-നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ എന്‍. ആര്‍. സി. യില്‍ ഇടംപിടിക്കാനാവൂ. 1951-ലാണ് സംസ്ഥാനത്ത് ആദ്യമായി എന്‍.ആര്‍.സി. തയ്യാറാക്കിയത്. 80 ലക്ഷമായിരുന്നു അന്ന് അസമിലെ ജനസംഖ്യ.
1979 മുതല്‍ 1985 വരെ ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് (അക്രമാസക്തമായ പ്രക്ഷോഭത്തില്‍ 800ല്‍ അധികം പേരാണ് ആറു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത്, ഇതിന് പുറമെ നെല്ലി കലാപത്തില്‍ 1983ല്‍ 3000 പേരോളം കൊല്ലപ്പെട്ടു. വംശീയ ആക്രമണത്തില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്്‌ലിംകളാണ് കൊല്ലപ്പെട്ടത്) അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും, ഗണ പരിഷത്തുമായി അസം കരാര്‍ ഒപ്പുവെച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ്് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിങ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. 2005-ല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 1951-ലെ എന്‍. ആര്‍. സി.യില്‍ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാര്‍. ഈ കാലയളവില്‍ സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ കാരണം എന്‍.ആര്‍.സി. പുതുക്കല്‍ പൂര്‍ത്തിയാക്കാനായില്ല.

എന്നാല്‍ പിന്നീട് സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്സ് (എ.പി.ഡബ്ല്യു.) നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് എന്‍. ആര്‍.സി. പുതുക്കാന്‍ 2013ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 2015ല്‍ ഇതിനായുള്ള ഘടന തീരുമാനിച്ചതിന് പിന്നാലെ എന്‍. ആര്‍.സി പട്ടികക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2017 ഡിസംബര്‍ 31നാണ് ആദ്യ കരട് പട്ടിക പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കരട് ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ 40,07,707 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ദേശീയ പൗരത്വ രേഖ പട്ടികക്കായി അപേക്ഷിച്ച 3,29,91,384 പേരില്‍ 2,89,83,677 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതിനു പുറമെ ഈ വര്‍ഷം ജൂണില്‍ 1,02,462 പേരെ കൂടി കരട് പട്ടികയില്‍ നിന്നും ചില രേഖകളില്‍ അവ്യക്തത ചൂണ്ടിക്കാട്ടി പുറത്താക്കിയിരുന്നു.

ഇതോടെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ എണ്ണം 41,10,169 പേരായി ഉയര്‍ന്നു. ഇതിനു ശേഷം ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളില്‍ ചിലര്‍ സ്വദേശികളും മറ്റ് ചിലര്‍ വിദേശികളുമായി. മറ്റ് ചിലര്‍ സംശയത്തിന്റെ നിഴലിലും. ഒരു മനുഷ്യന് അവന്റെ അസ്തിത്വം തെളിയിക്കാന്‍ മതിയായ രേഖകളെന്തൊക്കെയാണെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായരാവുകയാണ് അസമിലെ ജനത. ഇതില്‍ മുസ്്‌ലിംകളും ഹിന്ദുക്കളും മറ്റ് മതക്കാരും ഉള്‍പ്പെടും. 1947ലെ ഇന്ത്യാ വിഭജനത്തിനും മുന്നേ അസമിലെ മണ്ണില്‍ വേരുകളുണ്ടായിരുന്നവരാണ് പൗരത്വപ്പട്ടികയുടെ അന്തിമ കരട് പട്ടികയില്‍ നിന്നും പുറത്തായവരില്‍ പലരും. അസമിലെ പൗരന്‍മാരാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അത് വകവെക്കാതെ മനപ്പൂര്‍വം മുഖം തിരിച്ചെന്ന ആരോപണവും വ്യാപകമായിരുന്നു.

അസമിലെ ഡി വോട്ടര്‍ (സംശയകരമായ വോട്ടര്‍മാര്‍)

അസമിലെ ഭരണഘടനാ അവകാശവും വോട്ടവകാശവും ഇല്ലാത്ത സംശയകരമായ വോട്ടര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാണ്.
എന്നാല്‍, പൗരത്വ പട്ടികയില്‍ ഇടം നേടാത്ത പക്ഷം ഇവരെ ബംഗ്ലാദേശികളായി മുദ്രകുത്തും (ഇത്തരം നീക്കം നിയമ പോരാട്ടം തീരുന്നത് വരെ ഉണ്ടാവില്ലെന്ന് കേന്ദ്രം പറയുന്നു) പിന്നീട് തടങ്കല്‍ കേന്ദ്രങ്ങളിലേക്കോ, നാടുകടത്തലിനോ വിധേയമാക്കിയേക്കും. അസമിലെ വിദേശ ട്രൈബ്യൂണല്‍ വഴിയാണ് എന്‍.ആര്‍.സി പ്രക്രിയ പൂര്‍ത്തിയാക്കിയത്. ട്രൈബ്യൂണലുകളില്‍ മിക്കതിലും ബിജെപിയുടെയും ആര്‍എസ്എസിന്റെയും അസം ഗണപരിഷത്തിന്റെയും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും അനുകൂലികളാണുള്ളതെന്ന് അസമിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അവിടുത്തെ പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എന്‍.ആര്‍.സി അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അസമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് പ്രധാനമന്ത്രിയടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരല്ലെന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇതിനകം തന്നെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുണ്ട് (വിദേശികളെ തടവില്‍ പാര്‍പ്പിക്കുന്ന ജയില്‍).

അന്തിമ പട്ടികക്കു ശേഷം ലക്ഷക്കണക്കിന് പേര്‍ ബംഗ്ലാദേശികളെന്ന് മുദ്രകുത്തപ്പെട്ടാല്‍ ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കുകയും ബംഗ്ലാദേശ് അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോടെ വലിയ പ്രശ്നങ്ങളായിരിക്കും ഉണ്ടാവാന്‍ പോവുക. അന്തിമ കരട് പട്ടികയില്‍ നിന്നും പുറത്തായവര്‍ അന്തിമ പട്ടികയില്‍ നിന്നും പുറത്തായാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രശ്‌നമായി അസം മാറും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending