Connect with us

More

‘കമാന്‍ഡോ ഇല്ലാതെ അമിത് ഷാക്ക് സ്വന്തം മണ്ഡലത്തില്‍ വരാന്‍ ധൈര്യമുണ്ടോ?’ ഒരു ഗുജറാത്തുകാരന്റെ വെല്ലുവിളി

Published

on

അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ മോദി, സെല്‍ഫി വീഡിയോ വഴി ട്വിറ്ററിലൂടെ നടത്തിയ വെല്ലുവിളി വൈറലായിരിക്കുകയാണ്‌.ളിച്ച് സാധാരണക്കാരന്‍

60-നു മുകളില്‍ പ്രായം തോന്നിക്കുന്ന കല്‍പേഷ് മോദി വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:

‘മായാവതി, മുലായം, രാഹുല്‍ ഗാന്ധി, കെജ്‌രിവാള്‍ എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന കേട്ടു. അമിത് ഷാ, താങ്കളോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ് – സാധാരണക്കാരന് വേണ്ടി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ലേ?

ഞാനൊരു വെല്ലുവിളി നടത്തുകയാണ്. താങ്കള്‍ നാരന്‍പുരയിലെ വിജയനഗര്‍ റോഡില്‍ താമസിച്ചിരുന്ന ആളാണ്. ഞാനും അവിടെ താമസിച്ചിരുന്ന ആളാണ്. നാരന്‍പുരയില്‍ നിന്നും നവരംഗ് പുരയില്‍ നിന്നുമൊക്കെ വോട്ടുനേടിയാണ് താങ്കള്‍ ജയിച്ചത്. കമാന്‍ഡോ ഇല്ലാതെ താങ്കള്‍ ഇന്ന് അവിടെ വരൂ. കമാന്‍ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ തന്നെ ചുറ്റിക്കറങ്ങൂ. നാരന്‍പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്‍ നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും സാബ്… താങ്കള്‍ ഇത്രയും ക്രൂരത ചെയ്യരുത്.’

‘ഇത്തവണ സ്ത്രീകളോടു കൂടിയാണ് താങ്കള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. പാവപ്പെട്ടവരായാലും മിഡില്‍ ക്ലാസ് ആയാലും സ്ത്രീകള്‍ എന്തിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയുമെല്ലാം നോട്ട് എടുത്തുവെക്കുന്നത് എന്ന് താങ്കള്‍ക്കറിയുമോ? തന്റെ കുട്ടികള്‍ക്കും വീട്ടിലുള്ളവര്‍ക്കും നട്ടപ്പാതിരക്ക് അസുഖം വന്നാല്‍ ഉപയോഗിക്കാനുള്ളതാണ് അവര്‍ക്കത്. എന്നാല്‍ താങ്കളുടെ മണ്ടത്തരം കാരണം അവരെല്ലാം അവിടെ ക്യൂവില്‍ നില്‍ക്കുകയാണ്. ഇത്രയും വലിയ വിഡ്ഢിത്തം ചെയ്യരുത്. ഈ ജനങ്ങള്‍ക്ക് പലതും ചെയ്യാനാകും.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Published

on

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Published

on

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

More

ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്

Published

on

ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സഹായം ആവശ്യമുള്ള പ്രായമായ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുതിർന്ന തീർത്ഥാടകന്റെ ജീവിതപങ്കാളിയോ സഹോദരനോ ആണെങ്കിൽ 60 നും 65 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടാളിയെ അനുവദിക്കാമെന്ന് സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സഹയാത്രികനെ അനുവദിക്കുക. അതേ സമയം 18 നും 60 നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർ മുൻ യോഗ്യതാ നിയമം പാലിക്കുന്നത് തുടരണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
2026 ലെ എല്ലാ ഹജ്ജ് അപേക്ഷകളിലും പ്രായം കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതിയായി കമ്മിറ്റി 2025 ജൂലൈ 7 ആണ് നിശ്ചയിച്ചിരിക്കുന്നത്. തീർത്ഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളോടും ആവശ്യപ്പെട്ടു. നേരത്തെ സഹയാത്രികർക്കുള്ള കർശനമായ പ്രായപരിധി മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആയിരക്കണക്കിന് പ്രായമായ ഹജ്ജ് അപേക്ഷകർക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Continue Reading

Trending