Connect with us

Video Stories

വിശ്വാസികളെ കൈവിട്ട സി.പി.എമ്മിന്റെ ദുര്‍വിധി

Published

on


ഇഖ്ബാല്‍ കല്ലുങ്ങല്‍
ശബരിമല വിഷയം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴും സി.പി.എം നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. പരസ്യമായിതന്നെ പല നേതാക്കളും വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടമാക്കി രംഗത്തുവന്നു. സി.പി.എം ഒന്നടങ്കം ശബരിമല വിഷയം തിരിച്ചടിയായെന്ന് പറഞ്ഞാല്‍പോലും മുഖ്യമന്ത്രിക്ക് അത് സമ്മതിക്കാന്‍ കഴിയില്ല, കാരണം അങ്ങിനെ സമ്മതിച്ചുകൊടുത്താല്‍ അന്നെടുത്ത തന്റെ തീരുമാനം ശരിയായിരുന്നില്ലെന്ന് സമ്മതിക്കലാകും. അത് തന്റെ ശൈലി തിരുത്തിക്കുന്നതിനു സമാനമാകും. അതിപ്പോള്‍ ഒരിക്കലും നടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നില്‍. സി.പി.എം കനത്ത തിരിച്ചടി നേരിട്ട ഒരു വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി മലക്കംമറിഞ്ഞുകൊണ്ടേയിരിക്കും. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പാകപ്പിഴ പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചയായി കഴിഞ്ഞു. വിശ്വാസികളില്‍ തീര്‍ത്ത വേദന സി.പി.എമ്മിനെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. ഈ പാപക്കറ കഴുകികളയാന്‍ സി.പി.എമ്മിനാവില്ല, ഓരോ തെരഞ്ഞെടുപ്പിലും തിരിച്ചടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ശബരിമലയില്‍ സ്വപ്‌നം നെയ്ത ബി.ജെ.പിയിലും പൊട്ടിത്തെറി തുടങ്ങി. ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ കൊമ്പ് കോര്‍ത്തവരായിരുന്നു ഇരുകൂട്ടരും. മുതലെടുപ്പ് നടത്താന്‍ നടത്തിയ നീക്കങ്ങള്‍ പക്ഷേ വോട്ടര്‍മാര്‍ ഇരുകൂട്ടര്‍ക്കുമെതിരെതന്നെ തള്ളിയെന്നത് തുറന്ന യാഥാര്‍ത്ഥ്യം.
ശബരി മല വിഷയം ഇടതു സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരള ജനത നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ഇടത് സര്‍ക്കാറിനോട് ജനങ്ങള്‍ അന്നേ പറഞ്ഞത് ശരിവെക്കുന്നതായി ഫലം. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആയിരം ദിനങ്ങളിലെ മേന്‍മയാക്കി അവതരിപ്പിക്കാന്‍ കാണിച്ച തിടുക്കം തിരിച്ചടിയില്‍ കലാശിച്ചിരിക്കുകയാണിപ്പോള്‍. കേരളത്തിന്റെ ജനാഭിപ്രായം നോക്കാതെ തിടുക്കപ്പെട്ടെടുത്ത തീരുമാനത്തിനു കേരളം നല്‍കേണ്ടിവന്ന വില കാലംകൊണ്ട് മായ്ക്കാന്‍ കഴിയാത്തതാണെന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ ഭാഗമായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേരളത്തിന്റെ സല്‍പ്പേരിനു ഉണ്ടാക്കിയ കളങ്കം ചെറുതായിരുന്നില്ല. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവരുന്നതിന്മുമ്പ് അത് നടപ്പാക്കുന്നതിനുള്ള തിരക്കിട്ട നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിശ്വാസപരമായ ആചാരത്തെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം വിവേകരഹിതമായി പ്രവര്‍ത്തിച്ചത് ബോധപൂര്‍വമായിരുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ സാവകാശം ആവശ്യമുള്ളിടത്താണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുമാറ് ഇടത് സര്‍ക്കാര്‍ അധികാരം ഉപയോഗിച്ചത്. ഭരണാധികാരി വിവേകിയാകേണ്ടതിനുപകരം അഹങ്കാരത്തിലേക്ക് വഴിമാറുകയായിരുന്നു. കൈവിട്ട കളിക്ക് അവസരം നല്‍കുന്നതിലല്ല ഭരണാധികാരിയുടെ വിജയം. സങ്കീര്‍ണമായ വിഷയത്തെ നല്ലപോലെ തീര്‍ക്കാമായിരുന്നതാണ് അനാവശ്യമായി ജനത്തിനു മീതെ ദുരിതപൂര്‍ണമാക്കിമാറ്റിമറിച്ചത്. വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് സ്ഥിതി വഷളാക്കാന്‍ അവസരം വാരിക്കോരി നല്‍കുകയായിരുന്നു ഇതിലൂടെ. മുതലെടുപ്പ് നടത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ഇറങ്ങിയപ്പോള്‍ കേരളം കനത്ത വില നല്‍കുകയായിരുന്നു. തങ്ങള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണെന്ന് ബി.ജെ.പി പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ പറഞ്ഞത്. നടപടികളിലെ അന്തര്‍ധാര ബന്ധത്തെ കുറിച്ച് സംശയം ചോദിക്കുന്നവരോട് സര്‍ക്കാറിനു മറുപടിയില്ലായിരുന്നു. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച മൂടിവെക്കാന്‍ കാണിച്ച ഗിമ്മിക്ക് അതിനേക്കാളും വലിയ അബദ്ധമായി മാറുകയും ചെയ്തു. സ്വയം തോണ്ടിയ കുഴി നിവര്‍ത്താന്‍ മറ്റൊരു കുഴി തോണ്ടുകയായിരുന്നു. പകരംവെക്കാന്‍ 2019 ജനുവരി ഒന്നിന് വനിതാമതില്‍ എന്ന പ്രഖ്യാപനമായാണ് സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തും അപകടകരമായ രാഷ്ട്രീയകളിയായി ഇത്. കേരളത്തിന്റെ നവോത്ഥാനചരിത്രം സര്‍ക്കാര്‍ മനസ്സിലാക്കാതെ ചാടിപുറപ്പെട്ട മതില്‍ കേരളത്തില്‍ തീര്‍ത്തത് മറ്റൊരു വിള്ളലായിരുന്നു. ഹൈന്ദവ വിഭാഗത്തില്‍പെട്ട ഏതാനും സംഘടനകളുടെ യോഗം മാത്രമാണ് മതിലിനായി മുഖ്യമന്ത്രി വിളിച്ചത്. ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ബോധപൂര്‍വം ഒഴിവാക്കി. കേരളത്തിന്റെ നവോത്ഥാനത്തിന് ഹൈന്ദവ സമൂഹത്തിനോടൊപ്പം ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ മനുഷ്യ സ്‌നേഹികളും നല്‍കിയ നിസ്തുല സംഭാവനകളെ തമസ്‌കരിച്ച് സര്‍ക്കാര്‍ നടത്തിയ നീക്കം വിവേകശൂന്യവും ഗുഢാലോചനകള്‍ നിറഞ്ഞതുമായി.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാമതിലിന് വേണ്ടി ഒരു പൈസ ചിലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവര്‍ത്തിച്ച് വ്യക്തമാക്കിയതെങ്കിലും സര്‍ക്കാര്‍ പണം യഥേഷ്ടം ധൂര്‍ത്തടിച്ചാണ് മതില്‍ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ധനകാര്യ വകുപ്പ് മതിലിന് പണം നല്‍കണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി ഭേദഗതി ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ പണം മതിലിന് ചിലവഴിക്കും എന്ന് തന്നെയാണ് വ്യക്തമാക്കിയത്. നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാണെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. സ്ത്രീശാക്തീകരണത്തിനാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. ശബരിമല വിഷയവുമായി മതിലിന് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും പലകുറി പറഞ്ഞു. അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാമതില്‍ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ ഒരു വിഭാഗം സ്ത്രീകള്‍ മാത്രം മതില്‍ കെട്ടിയാല്‍ മതിയായിരുന്നോ എന്ന ചോദ്യം കേരളം ഉയര്‍ത്തി.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് കര്‍വസേവ നടത്തിയ ഹിന്ദു പാര്‍ലമെന്റ് നേതാവിനെ മുന്‍നിര്‍ത്തിയാണ് നവോത്ഥാന മതില്‍ നിര്‍മിച്ചത് എന്നത് പരിഹാസ്യമായി. മിക്കയിടങ്ങളിലും മതില്‍ പൊളിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടും ഹൈക്കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ തെരുവില്‍ ഇറക്കിയിട്ടും വനിതാമതില്‍ പൂര്‍ണമായില്ല. അണിചേരാന്‍ സ്ത്രീകളെ കിട്ടാതെ വന്നതോടെ പലയിടത്തും മതില്‍ മുറിഞ്ഞുപോയി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാമതില്‍ തീര്‍ത്ത് ചരിത്രം കുറിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോഴും നഗരങ്ങളില്‍ മാത്രമാണ് വരിയൊപ്പിക്കാന്‍ സ്ത്രീകളെത്തിയത്. മറ്റു പലയിടങ്ങളിലും മീറ്ററുകളോളം നീളത്തില്‍ മതില്‍ ശൂന്യമായിരുന്നു. ചിലയിടങ്ങളിലാവട്ടെ ചിതറിയ ആള്‍കൂട്ടം മാത്രമായി മതില്‍. വനിതകള്‍ തന്നെയായിരിക്കും വനിതാമതിലിന്റെ സംഘാടകരുമെന്ന സര്‍ക്കാര്‍ അവകാശവാദവും പൊളിഞ്ഞു. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടേയും പുരുഷ നേതാക്കള്‍ ഒന്നടങ്കം ഓടി നടന്നിട്ടും ആളുകളെ ഒപ്പിക്കാന്‍ കഴിയാതെ സംഘാടകര്‍ കുഴങ്ങി. കാസര്‍കോട് വനിതാമതിലിനെച്ചൊല്ലി സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്ന് പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തു. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തിയാണ് ഒരു പരിധിവരെ ആളുകളെ ഒപ്പിച്ചത്. ഇതോടെ സംസ്ഥാനത്തൊട്ടാകെ മണിക്കൂറുകളോളം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. മതില്‍ തീര്‍ക്കാനുള്ള സമയം എത്തിയതോടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ശൂന്യമായി. വിദ്യാര്‍ത്ഥികളെ മതിലില്‍ അണിനിരത്തരുതെന്ന ഹൈക്കോടതി വിധി നഗ്നമായി ലംഘിക്കപ്പെട്ടു. പലയിടങ്ങളിലും സ്‌കൂള്‍ യൂണിഫോമില്‍ തന്നെ കുട്ടികളെ എത്തിച്ചാണ് മതിലിന് ആളെക്കൂട്ടിയത്. സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ്് വനിതാമതിലെന്ന സര്‍ക്കാര്‍ അവകാശ വാദവും പൊളിഞ്ഞു. പൂര്‍ണമായും സി.പി.എം പരിപാടിയായി മതില്‍ മാറി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ തീര്‍ത്ത വനിതാമതിലില്‍ പങ്കെടുത്തത് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും സി.പി.എം അനുകൂല സംഘടനയിലുള്ളവരും മാത്രമാണ്.
മതിലിന്റെ പിറ്റേ ദിവസം രണ്ട് യുവതികളെ നാടകീയമായി ശബരിമല കയറ്റിയതാണ് നവോത്ഥാനമെന്നത് പരിഹാസപൂര്‍വമാണ് കേരളം കണ്ടത്. ഇതിനു കേരളം കനത്ത വില നല്‍കേണ്ടിയും വന്നു. കേരളം തീക്കളിക്ക് സമാനമായി. സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് ഒരു ഭരണകൂടം നല്‍കിയത്. സര്‍ക്കാര്‍ ചെലവില്‍ തന്നെ അത് സംഭവിച്ചത് വലിയ ദുരന്തമായി. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് എത്തിയത്. യുവതീ പ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ആദ്യമായാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു സന്ദര്‍ ശനം. ദര്‍ശനം നടത്തി മടങ്ങിയത് അതീവ രഹസ്യമായായിരുന്നു. ഇവര്‍ വരുന്ന വിവരം അപൂര്‍വം പൊലീസുകാര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ആറ് പൊലീസുകാരുടെ അകമ്പടിയോട്കൂടിയാണ് മല കയറിയത്. 2019 ജനുവരി 2ന് 3.48 ഓടെ ശ്രീകോവിലിന് മുന്നിലെത്തി കൃത്യം അഞ്ചു മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി തിരിച്ചിറങ്ങുകയായിരുന്നു. ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധിച്ചില്ലെന്ന് ബിന്ദു പിന്നീട് പറഞ്ഞു. ഇരുവരേയും പിന്നീട് പമ്പയില്‍ നിന്നും അങ്കമാലിയില്‍ എത്തിച്ച ശേഷം പൊലീസ് വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചത് നവോത്ഥാനം നടന്നുവെന്ന മട്ടിലായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതായി വ്യക്തമായതോടെ നടയടച്ച് പരിഹാരക്രിയ നടത്തി. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനക്ക് ശേഷം രാവിലെ 10.30 ഓടെ നട അടച്ചു. പിന്നീട് ശുദ്ധിക്രിയക്കുശേഷം 11.30 ഓടെയാണ് നട തുറന്നത്. എന്നാല്‍ തന്ത്രി നട അടച്ചത് കോടതിയലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ മുഖ്യമന്ത്രിയുടെ വാശി നടപ്പാക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.
നേരത്തെ മല കയറാനെത്തി തിരിച്ചയക്കപ്പെട്ട ബിന്ദുവും കനകദുര്‍ഗയും കുറച്ചു നാളായി വീട്ടില്‍ എത്തിയിരുന്നില്ല. പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന ആരോപണം ബലപ്പെട്ടിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും 2018 ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. പൊലീസ് വീണ്ടും മല കയറ്റാമെന്നുറപ്പു നല്‍കിയായിരുന്നു ഇരുവരെയും തിരിച്ചിറക്കിയത്. എന്നാല്‍ പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് ഇരുവരും നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസം ശബരിമലയിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് ഇരുവരും സമരം അവസാനിപ്പിച്ചത്.
മതില്‍ കയറിയതിനെ ചൊല്ലി കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ അക്രമ ഹര്‍ത്താല്‍ കേരളത്തിനേറ്റ വലിയൊരു ആഘാതമായി. യുവതികള്‍ ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. കേരള ചരിത്രത്തില്‍ കറുത്ത അധ്യായമായിരുന്നു ഇത്. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം കളിച്ചപ്പോള്‍ കത്തിയെരിയുന്ന വിഷയത്തില്‍ വിവേകത്തോടെ ഇടപെട്ടത് യു.ഡി.എഫ് ആണെന്ന് മലയാളി സമൂഹം ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമാണ്. വോട്ടര്‍മാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അഭിപ്രായ സര്‍വെകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending