Culture
ദക്ഷിണാഫ്രിക്ക ഇന്ന് തോല്‍ക്കരുത്
ലണ്ടന്‍:ദക്ഷിണാഫ്രിക്കക്ക് ഇന്ന് ജയിച്ചേ മതിയാവു…. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്ന ഫാഫ് ഡുപ്ലസിയുടെ സംഘമിന്ന് എതിരിടുന്നത് ബംഗ്ലാദേശിനെ. റൗണ്ട് റോബിന് ലീഗില്‍ ഒമ്പത് മല്‍സരങ്ങളുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത് മല്‍സരം ബുധനാഴ്ച്ച ഇന്ത്യയുമായാണ്. ഈ മല്‍സരത്തിന് മുമ്പ് ടീം അംഗങ്ങള്‍ക്ക് സ്വന്തം കരുത്തിലുള്ള വിശ്വാസം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ന് ജയിക്കണം. ബംഗ്ലാദേശ് അട്ടിമറിക്ക്് പ്രാപ്തരാണ്. സമീപകാല ക്രിക്കറ്റില്‍ അവരുടെ വലിയ നേട്ടം ഡൂബ്ലിനില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ വിജയമാണ്. വിന്‍ഡീസും അയര്‍ലാന്‍ഡും പങ്കെടുത്ത ആ ചാമ്പ്യന്‍ഷിപ്പിലെ നേട്ടം ചെറുതല്ല. രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ കിരീടവുമായാണ് മഷ്റഫെ മൊര്‍ത്തസയുടെ സംഘം ലോകകപ്പിനെത്തിയിരിക്കുന്നത്. സന്നാഹ മല്‍സരത്തില്‍ ഇന്ത്യയോട് തകര്‍ന്നുവെങ്കിലും തമീം ഇഖ്ബാല്‍, മുഷ്ഫിറഖുര് റഹീം തുടങ്ങി നല്ല ബാറ്റ്സ്മാന്മാര് കടുവകളുടെ നിരയിലുണ്ട്. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിനയായത് കൂട്ടുകെട്ടുകളുടെ അഭാവമായിരുന്നു. ഇംഗ്ലണ്ടുകാര്‍ ജാസോണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ്, നായകന് ഇയാന്‍ മോര്ഗന് എന്നിവരിലുടെ മികച്ച സ്ക്കോര്‍ സ്വന്തമാക്കിയപ്പോള്‍ ആഫ്രിക്കന്‍ നിരയില്‍ ആരും പൊരുതിയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ക്വിന്റണ്‍ ഡികോക്ക് പൊരുതി നിന്നത് മാത്രമായിരുന്നു ആശ്വാസം. ഇംഗ്ലണ്ടിനെ നേരിട്ട അതേ സംഘത്തെ തന്നെയാണ് ഇന്ന് രംഗത്തിറക്കുക എന്ന് ഡുപ്ലസി വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം ഹാഷിം അംല ഓപ്പണറായി കളിക്കുമെന്നതാണ്. ഇംഗ്ലണ്ടിനെതിരെ ജോഫ്രെ ആര്‍ച്ചറുടെ പന്ത് നെറ്റിയില്‍ തട്ടി ബാറ്റിംഗിനിടെ പവിലിയനിലേക്ക് മടങ്ങിയിരുന്നു അംല. മൂന്നാം നമ്പറില്‍ ഇന്ന് ഡുപ്ലസി വരാനാണ് സാധ്യത. സീനിയര്‍ ബാറ്റ്സ്മാന്മാരായ ജെ.പി ഡുമിനിയെ പോലുളളവരുടെ ബാറ്റില്‍ നിന്നും കാര്യമായ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നത്.
ലോകകപ്പിന് മുമ്പ് നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ച എബി ഡി വില്ലിയേഴ്സിന് പകരക്കാരനില്ലാത്ത അവസ്ഥയാണ്. അതേ സമയം ബൗളിംഗില്‍ ആശങ്കയില്ല. ഇംഗ്ലണ്ടിനെതിരെ ധാരാളം റണ്‍സ് വിട്ടുകൊടുത്തുവെങ്കിലും ലുങ്കി എങ്കിടി, കാഗിസോ റബാദ എന്നിവര്‍ മികവോടെ പന്തെറിഞ്ഞിരുന്നു. സ്പിന്നിനെ കളിക്കുന്നതില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് മിടുക്കരായതിനാല്‍ ഇംറാന്‍ താഹിറിന് ഇന്ന് അവസരമുറപ്പില്ല. തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, മഹമൂദ്ദുല്ല, ഷാക്കിബ് അല്‍ ഹസന് തുടങ്ങിയവരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍. മല്‍സരം ഉച്ചത്തിരിഞ്ഞ് മൂന്ന് മുതല്‍.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

