Video Stories
ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ഇടതുമുന്നണി

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: നാലിടങ്ങളിലൊഴികെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തില്‍. ശബരിമല മുതല്‍ പെരിയ കൊലപാതകം വരെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും വിയര്‍ക്കുമെന്ന് ഉറപ്പായി. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ പെരിയ സംഭവം കത്തുമെന്ന് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഹീനമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമാണെന്ന് ജനം തിരിച്ചറിയുന്നു. രാഹുല്‍ഗാന്ധി പെരിയയില്‍ എത്തിയതും മരിച്ച യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും അടുത്തിടെയാണ്. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം കാസര്‍കോടിന് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെരിയ സംഭവം ലൈവായി നിലനിര്‍ത്താന്‍ ഉണ്ണിത്താന് സാധിക്കുമെന്ന കാര്യത്തിലും സംശയമില്ല.
പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ഇത്തവണ പിടിച്ചുവാങ്ങാന്‍ തന്നെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോടാകട്ടെ എം.കെ രാഘവന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം മാത്രമെ നടത്തേണ്ടതുള്ളു. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് ആദിവാസി, ദളിത് സമരങ്ങളില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമാണ്. ടി.എന്‍ പ്രതാപന്‍ എത്തിയതോടെ തൃശൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നിബെഹനാന്‍ ചാലക്കുടിയില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയാണ്. എറണാകുളത്ത് യുവാക്കളുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ ജനവിധി തേടുമ്പോള്‍ കെ.വി തോമസിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും കോട്ടയത്ത് തോമസ് ചാഴിക്കാടനും തിരുവനന്തപുരത്ത് ശശി തരൂരും ജനവിധി തേടുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയാണുള്ളത്.
യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതിയവരെല്ലാം നിരാശയിലാണ്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നതോടെ പ്രചാരണം ശക്തമാകും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിപട്ടിക നേരത്തെ തയാറാക്കിയെങ്കിലും ജനങ്ങളെ നേരിടാന്‍ പ്രയാസപ്പെടുകയാണ്്. പ്രളയം നേരിട്ട നാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മധ്യകേരളത്തില്‍ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം ഇതായിരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സംസ്ഥാനത്തുടനീളം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീംകോടതിവിധി നടപ്പാക്കുന്നുവെന്ന പേരില്‍ വനിതാ ആക്ടിവിസ്റ്റുകളെയും മറ്റും ശബരിമലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.
വടകരയില്‍ പി. ജയരാജനെ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിന് അംഗീകാരം നല്‍കുന്ന രീതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രചാരണം ശക്തമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണിയില്‍ അടുത്തകാലത്ത് ഇടം നേടിയ ലോക്് താന്ത്രിക് ജനതാദള്‍, നേരത്തെയുള്ള എസ്.ജെ.ഡി എന്നീ കക്ഷികള്‍ അതൃപ്തരാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നണിയെ സഹായിക്കുമോ എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.
Video Stories
ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി
കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്.

കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാന്‍ നല്‍കിയ അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
-
india2 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala2 days ago
നടന് കലാഭവന്‍ നവാസ് അന്തരിച്ചു
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
kerala3 days ago
സ്നേഹത്തണല്‍
-
Health3 days ago
ആരോഗ്യ വകുപ്പിന്റെ വാദങ്ങള്‍ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്
-
kerala2 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
india2 days ago
കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്‍ഐഎ കേടതിയില്‍ നടന്നത്; വി ഡി സതീശന്
-
News3 days ago
കഴിഞ്ഞ രണ്ട് മാസത്തിനകം ഭക്ഷണത്തിന് ക്യൂ നിന്ന 1,373 ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ച് കൊന്നു