Connect with us

More

മലപ്പുറത്ത് കണ്ണൂര്‍ മാതൃക നടപ്പാക്കാന്‍ സി.പി.എം ശ്രമം: എം. ഉമ്മര്‍

Published

on

 

തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്‌ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും ലീഗ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച സംഭവവും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുയായിരുന്നു അദ്ദേഹം.
ഒരു വിധത്തിലുമുള്ള അക്രമങ്ങളോ വര്‍ഗീയ സംഘട്ടനങ്ങളോ നടക്കാത്ത സ്ഥലമാണ് മലപ്പുറവും പെരിന്തല്‍മണ്ണയും. ഇവിടെയാണ് ഇത്തരം സംഭവം നടന്നത്. കണ്ണൂരില്‍ മറ്റു പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നും മറ്റാരേയും കൊടി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാട് മലപ്പുറത്തും നടപ്പാക്കാനാണ് സി.പി.എം ശ്രമം. ഇതിന് സി.പി.എമ്മും സര്‍ക്കാറും കനത്ത വില നല്‍കേണ്ടി വരും. പെരിന്തല്‍മണ്ണ പോളിടെക്‌നിക് കുത്തകയാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. അവിടെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും കൊടി ഉയര്‍ത്താനാവില്ലെന്ന അവസ്ഥ അംഗീകരിക്കാനാകില്ല. പോളിടെക്‌നിക്കിലുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ലീഗ് ഓഫീസ് തല്ലിതകര്‍ത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തുനിന്നും വന്ന ഡി.വൈ.എഫ്.ഐ ഗുണ്ടകളും ചേര്‍ന്നാണ് ഈ അക്രമം നടത്തിയത്. ഇത് തടയേണ്ട പൊലീസ് കണ്ടു നില്‍ക്കുകയായിരുന്നു. ലീഗ് ഓഫീസ് ആക്രമിച്ചവരെ പെരിന്തല്‍മണ്ണ സി.പി.എം ഓഫീസില്‍ സംരക്ഷണം നല്‍കിയ ശേഷം പരിക്കുണ്ടെന്ന് പറഞ്ഞ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ പൊലീസുമുണ്ടായിരുന്നെന്നും ഉമ്മര്‍ പറഞ്ഞു.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിക്ക് മുന്നിലുള്ള സി.പി.എം പാര്‍ട്ടി ഓഫീസ് എക്കാലവും ഭദ്രമായിരിക്കുമെന്ന് മുസ്‌ലിംലീഗിന് ഉറപ്പു നല്‍കാനാകും. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടും പ്രതികള്‍ക്ക് എതിരെ നടപടിയുണ്ടാകാത്തതിനാലാണ് ഹര്‍ത്താല്‍ നടത്തിയത്. മലപ്പുറം ജില്ലയിലൊട്ടാകെ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി ചുരുക്കുകയായിരുന്നു. സി.പി.എമ്മിന്റെ എതെങ്കിലും ഓഫീസിനെയാണ് ആക്രമിച്ചിരുന്നതെങ്കില്‍ അവര്‍ നടത്തുക സംസ്ഥാന ഹര്‍ത്താലായിരിക്കും. സമാധാനപരമായാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയത്. പൊലീസും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.പിയും യാതൊരു പ്രകോപനവും കൂടാതെയാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ഹര്‍ത്താല്‍ ദിനം റോഡിലൂടെ പോയ വഴിയാത്രക്കാരെപ്പോലും പൊലീസ് വെറുതെവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നതനേതാക്കള്‍ പ്രസംഗിക്കുന്ന വേദിയിലേക്ക് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത് ബോധപൂര്‍വമാണ്. ഇത് സംബന്ധിച്ച് പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് കണ്ണൂരിലെ ചൊല്ലിയില്‍ സി.പി.എമ്മിന്റെ കൊടിമരത്തിന് കാവല്‍ നില്‍ക്കുകയാണെന്നും ഉമ്മര്‍ കുറ്റപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending