Connect with us

Video Stories

കൗതുകക്കാഴ്ചയായി ഡബില്‍ കളര്‍ തവളകള്‍

Published

on

മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടിക്കാര്‍ക്ക് കൗതുകക്കാഴ്ചയുടെ ദിനമായിരുന്നു. രണ്ട് നിറങ്ങളിലുള്ള തവളകള്‍ ഒട്ടിച്ചേര്‍ന്ന് വയല്‍ നിറഞ്ഞ കാഴ്ച. ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡിലെ വയലിലാണ് നാട്ടുകാര്‍ക്ക് വിസ്മയമായി രണ്ട് നിറത്തിലുള്ള തവളകളെ കണ്ടെത്. ഇന്ത്യന്‍ ബുള്‍ഫ്രോഗ് എന്നറിയപ്പെടുന്ന വലിയ ഇനം തവളകളാണ് ഇത്. ഇവയുടെ ശാസ്ത്രിയ നാമം ഹോപ്‌ളോബ ട്രാക്കസ് ടൈഗ നിറസ് എന്നാണ്. ഇവയുടെ പ്രജനന കാലത്ത് ആണ്‍ തവളകളെയും പെണ്‍ തവളകളെയും ഒരുമിച്ചാണ് കാണാറുള്ളത്. ഈ സമയത്ത് ആണ്‍ തവളകളുടെ നിറം കടും മഞ്ഞ ആയി മാറും. ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി പ്രകൃതി നല്‍കിയ ഒരു വരമാണ് ഈ നിറം മാറ്റം. വെള്ളമുള്ള സ്ഥലങ്ങളില്‍ പ്രത്യേ കിച്ചും വയലുകളിലാണ് ഇവയെ കാണുന്നത്.ഇവ കുറച്ച് കാലം മണ്ണില്‍ സ്വയം പൂഴ്ത്തിവെച്ച് കിടക്കും ഈ പ്രതിഭാസത്തെ ഉഷ്ണകാല നിദ്ര എന്നാണറിയപ്പെടുന്നത്.അനുകൂലമായ കാലാവസ്ഥ വരുമ്പോള്‍ പുറത്തേക്ക് വരും.ചെറിയ പ്രാണികളെ മുതല്‍ എലികളെയും ചെറു പക്ഷികളെയും പാമ്പുകളെയും വരെ ഭക്ഷിക്കും. തവള കാലുകള്‍ക്കായി ഏറ്റവും കൂടുതല്‍ കൊന്നൊടുക്കപ്പെടുന്ന ഇവയെ നിയമം മൂലം സംരക്ഷിക്കുന്നുണ്ടെന്ന് കണ്ണുര്‍ സര്‍വ്വകലാശാല ജന്തു ശാസ്ത്ര പഠന വിഭാഗത്തിലെ പി കെ പ്രസാദ് പറഞ്ഞു. വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് തവളകളെ കണ്ടത്.ആദ്യമായാണ് ഇത്തരം തവളകളെ കാണുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending