Connect with us

Video Stories

സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ മെഗാഫോണോ?

Published

on

‘നമ്മള് ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ ഒരഞ്ചു പത്താളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണുപോകാന്‍ പാടില്ല. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കുപുറത്തുള്ളയാളുകള്‍ വന്നാല്‍ അവര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കണം. അതിനുള്ളില്‍ വരുന്ന ആളുകള്‍, പ്രായപരിധിയുടെ ഉള്ളില്‍വരുന്ന ആളുകള്‍, അവരെ തടയാന്‍ വേണ്ട സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിനിവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. പമ്പ മുതല്‍ അതിനുള്ള സംവിധാനമുണ്ട്. അതുകടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ സാധിക്കില്ല.’ (ശബരിമലസന്നിധാനം 07-10-2018).
‘നിങ്ങള് ഒറ്റക്കല്ലാന്ന് പറഞ്ഞപ്പോ രാജീവര് എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അങ്ങെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തില്‍ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇന്നും അദ്ദേഹം അതുപോലെതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല് കണ്ടപ്റ്റ് ഓഫ് കോര്‍ട്ട് വന്നപ്പോ ഞാന്‍ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയുമായാണ് മാര്‍ക്‌സിസ്റ്റുകാര് സുപ്രീംകോടതിയില്‍ നടത്തിയത് എന്നുള്ളതുകൊണ്ട് .. നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു ഗോള്‍ഡന്‍ ഒപര്‍ചുനിറ്റിയാണ്.. നമ്മളൊരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടക്കുമുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് ഇടം കാലിയാക്കുമ്പോള്‍ അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടിയുമാണ് എന്ന്..'(കോഴിക്കോട് 05-11-2018).
ആദ്യത്തേത് പൊലീസിന്റെ മെഗാഫോണ്‍ ഉപയോഗിച്ചുകൊണ്ട് അവരുടെ സാന്നിധ്യത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കുന്ന ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്. രണ്ടാമത്തേത് അറിയപ്പെടുന്ന നിയമജ്ഞന്‍കൂടിയായ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഞായറാഴ്ച യുവമോര്‍ച്ചയുടെ സംസ്ഥാന സമിതിയോഗത്തില്‍ നടത്തിയതും. ഇതിലും വലിയ നാണക്കേട് കേരളീയര്‍ക്ക് ഇനിയും സഹിക്കാനുണ്ടോ. അതും കമ്യൂണിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ വെറും നാല്‍പത്തെട്ടുമണിക്കൂറിനുള്ളില്‍. ആര്‍.എസ്.എസ്സുകാര്‍ ഇതിനകം തന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി തുടങ്ങിയ പദവികളിലെത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ ആഭ്യന്തര മന്ത്രിസ്ഥാനം എന്നുതൊട്ടാണ് ഗാന്ധി ഘാതകത്തിന്റെ ആശയക്കാര്‍ക്ക് കൈമാറിയതെന്ന് വ്യക്തമല്ല. അത്തരമൊരു സംശയത്തിനാണ് മേലുദ്ധരിച്ച രണ്ട് പ്രസ്താവനകള്‍ വാതില്‍ തുറന്നിരിക്കുന്നത്. സംസ്ഥാന ജനതയെ ചുടുരക്തത്തില്‍ മുക്കിക്കൊല്ലാന്‍ കാരണമായേക്കാവുന്ന വിഷലിപ്തമായ വാചകങ്ങളാണ് ശ്രീധരന്‍പിള്ളയുടേതെങ്കില്‍ തില്ലങ്കേരിയുടേത് മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള കേരള പൊലീസിലെ കമാണ്ടോകളടക്കമുള്ള പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയില്‍നിന്നുകൊണ്ടാണ്. വര്‍ഗീയതക്കും ബി.ജെ.പിക്കുമെതിരെ ഘോരഘോരം വായിട്ടലക്കുന്ന സി.പി.എമ്മുകാരും ഭരണഘടനയെതൊട്ട് സംസ്ഥാനത്ത് അധികാരത്തിലേറിയിരിക്കുന്ന ഇടതുപക്ഷക്കാരും ഈ പ്രസ്താവനകള്‍ക്ക് ജനസമക്ഷം സമാധാനം പറഞ്ഞേതീരൂ. ആരോ ഒരാള്‍ മെഗാഫോണ്‍ തന്നുകൊണ്ട് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പറഞ്ഞുവെന്നാണ് വല്‍സന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പിണറായിയുടെ പൊലീസിന്റെ ജോലി ആര്‍.എസ്.എസ്സുകാരെ ഏല്‍പിച്ചുവോ? പ്രായപരിധിക്കുള്ളിലെ സ്ത്രീകളെ പൊലീസ് തടയുമെന്ന് തില്ലങ്കേരി പറയുന്നത് നിയമവിരുദ്ധമല്ലേ. ക്രമസമാധാന പ്രശ്‌നം ഉണ്ടായാലേ സര്‍ക്കാര്‍ ഇടപെടൂ എന്നുപറയുന്ന മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണ്. കേരള പൊലീസില്‍ ആര്‍.എസ്.എസുകാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് പരസ്യമായി സ്ഥിരീകരിക്കപ്പെടുന്നത്.
യുവതികള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ ശബരിമല ക്ഷേത്രം അടച്ചിടുന്നതിലെ നിയമവശം ആരാഞ്ഞുകൊണ്ട ്തന്ത്രി കണ്ഠരര് രാജീവര് തന്നെ ഫോണില്‍വിളിച്ചുവെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതിന് താന്‍കൊടുത്ത മറുപടി അങ്ങനെ ചെയ്‌തോളൂ എന്നും അതിന് പതിനായിരക്കണക്കിനുപേര്‍ നിങ്ങളുടെ കൂടെയുണ്ടാകുമെന്നുമാണെന്നും പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ നട തുറന്നിരുന്ന ഒക്ടോബര്‍ 19നാണ് തന്നോട് തന്ത്രി ഇത്തരമൊരു സംശയനിവര്‍ത്തി വരുത്തിയതെന്നാണ് പിള്ള പറയുന്നത്. ഇത് ശരിയെങ്കില്‍ ഒരു നേതാവെന്ന നിലയിലും നിയമജ്ഞനെന്ന നിലയിലും ഗുരുതരമായ കുറ്റമാണ് ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്നത്. തന്ത്രി ക്ഷേത്രം പൂട്ടിയിരുന്നെങ്കില്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമായിരുന്ന രോഷം എവിടെ ചെന്നെത്തുമായിരുന്നു എന്നാണ് ആശങ്കപ്പെടുത്തുന്നത്. തന്ത്രവും അജണ്ടയുമാണ് തങ്ങള്‍ നടപ്പാക്കിയതെന്ന് ബി.ജെ.പി നേതാവ് ആവര്‍ത്തിച്ചിട്ടും തന്ത്രിയെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് പ്രേരണ നല്‍കിയിട്ടും ഭരണകൂടം എന്തുകൊണ്ട് ചെറു വിരലനക്കുന്നില്ല. ഞായറാഴ്ച രാവിലെ നടന്ന പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ട് മൂന്നു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. സംഭവം ഗുരുതരമാണെന്ന് മുഖ്യമന്ത്രിക്കുതന്നെ പൊതുയോഗത്തില്‍ സമ്മതിക്കേണ്ടിവന്നു. അതിന് തന്ത്രിയോട് വിശദീകരണം ചോദിക്കുന്നത് എന്ത് ന്യായമാണ് ?
മധ്യവയസ്‌കന്റെ അപകടമരണം ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ നടത്തിയവരുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ നിര്‍ത്തിയാണ് ശബരിമല ക്ഷേത്ര പരിസരത്ത് തമ്പടിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് തുറന്നുപറഞ്ഞു. ഇന്നലെയും ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിശ്വാസിനിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അക്രമമുണ്ടായി.ബി.ജെ.പിയുടെ വര്‍ഗീയക്കോമരങ്ങളും കമ്യൂണിസ്റ്റുകളും ചേര്‍ന്ന് ശബരിമലയെയും കേരളത്തെയാകെയും കലാപഭൂമിയാക്കാനുള്ള തന്ത്രമാണിട്ടതെന്ന് സംശയിക്കണം. പിള്ളയുടെ പ്രസംഗത്തില്‍ പറയുന്നതുപോലെ ശബരിമല വിഷയത്തില്‍ അവശേഷിക്കുന്നത് സംഘ്പരിവാരവും സര്‍ക്കാരും സി.പി.എമ്മുമാണെന്നാണ്. ഇത് ഒന്നാന്തരം ഒത്തുകളിയാണ്. തീവ്രവര്‍ഗീയതയുടെ വക്താക്കള്‍ ആരെന്ന മല്‍സരമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിയമം നടപ്പാക്കുന്നുവെന്ന് പറയുന്നവര്‍ക്ക് നാട്ടിലെ നിയമ വ്യവസ്ഥയും ക്രമസമാധാനവും നടപ്പാക്കാന്‍ ബാധ്യതയില്ലേ. ആചാരം ലംഘിച്ച് ആചാര സംരക്ഷണത്തിന് വിശ്വാസിനികളുടെ വയസ്സ് പരിശോധിക്കാനും മാധ്യമ പ്രവര്‍ത്തരെയടക്കം മര്‍ദിക്കാനും തയ്യാറാകുന്നവര്‍ നിയമം കയ്യിലെടുക്കുന്നത് സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ്. കേന്ദ്ര സര്‍ക്കാരിനെ ഭയന്ന് മുഖ്യമന്ത്രിക്ക് മുട്ടുവിറക്കുന്നുവോ. ക്രമസമാധാന പാലനത്തിന് പൂര്‍ണ അധികാരം ഹൈക്കോടതി ഉറപ്പുനല്‍കിയിരിക്കെ അക്രമികളെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന് എന്താണിത്ര ആലസ്യം?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending