More
ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്. ഇന്ന്
പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി പുനഃരാരംഭിച്ചു. ഒരു വിഭാഗം സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും പോലീസ് തകര്‍ത്തു. രാവിലെ എട്ടു മണി മുതല്‍ തന്നെ സമരക്കാര്‍ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ കറുത്തപറമ്പ് മുതല്‍ വാലില്ലാപുഴ വരെയുള്ള എട്ടു കിലോമീറ്റര്‍ റോഡില്‍ പത്തോളം സ്ഥലങ്ങളില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടും മരങ്ങള്‍ കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു.
10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് തടസ്സം നീക്കിയെങ്കിലും വൈകാതെ സമരക്കാര്‍ വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചു. അതിനിടെ വലിയപറമ്പില്‍ പൊലീസും സമരക്കാരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. പോലീസ് കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റു. കേസ്സ് ഭയന്ന് ഇതിലേറെ പേരും ചികിത്സ പോലും തേടിയില്ല.
കണ്ണില്‍ കണ്ടവരെ മാത്രമല്ല വീടുകളിലും വാടക കെട്ടിടങ്ങളിലുമെല്ലാം അതിക്രമിച്ചു കയറിയും നൂറുകണക്കിനാളുകളെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും വാതിലടച്ച് പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ അകത്തളങ്ങളില്‍ കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വീട്ടുകാര്‍ മക്കളെ പുറത്ത് വിടാന്‍ ധൈര്യപ്പെടുന്നില്ല. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവരും മുടി മുറിക്കാന്‍ പോയവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരുമെല്ലാം പൊലീസ് പിടിയിലായവരിലുണ്ട്.
പരീക്ഷക്ക് സലാമിന്റെ നബീല്‍ ഉള്‍പ്പെടെ നിരപരാധികളായ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. സമരക്കാര്‍ ഓടിക്കയറിയതായി ആരോപിച്ച് ആദം പടി യു.എ മുനീറിന്റെ വീട്ടിലാണ് പോലീസ് അതിക്രമിച്ച് കയറി, അകത്ത് നിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപൊളിക്കാന്‍ പൊലീസ് ശ്രമിച്ചു. മുനീറിന്റെ സഹോദരന്റെ മകന്‍ വിദ്യാര്‍ത്ഥിയായ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്‍ചില്ലുകള്‍ ലാത്തി കൊണ്ടടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലീസിനോട് പറഞ്ഞിട്ടും മകനെ വിട്ടു നല്‍കാന്‍ തയ്യാറായില്ല. പൊലീസ് അതിക്രമത്തില്‍ ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു.
നെല്ലിക്കാപറമ്പിലും വലിയപറമ്പിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് വീട്ടില്‍ കയറിയതായി പരാതിയുണ്ട്. പലര്‍ക്കെതിരെയും വൈകാരികമായാണ് പൊലീസ് പെരുമാറിയത്. ഒരു മാസത്തിലധികമായി നടന്നു വരുന്ന ഗെയില്‍ വിരുദ്ധ സമരങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തികളാണ് ജനകീയ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ പുനരാരംഭിച്ചത് പ്രകോപനപമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപണം. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ ഇന്നലെ പ്രവൃത്തി നടക്കുന്നത്.
അതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ 15 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ച ചെക്ക് നല്‍കുമെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. ആധാരത്തിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖയുടെ കോപ്പി, കൈവശ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ എന്നിവയാണ് ഹാജരാകേണ്ടത്. ഭൂമിയുടെ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കുക. പക്ഷെ, ഇപ്പോഴുള്ളത് 2014ലെ ഫെയര്‍ വാല്യു ആണ്.
ഭൂമി വില സംബന്ധിച്ച് വാല്യു പുനര്‍ ക്രമീകരിക്കുന്നതിന് കലക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നു മുണ്ടായിട്ടില്ലെന്ന് ഗെയില്‍ അധികൃതരും പറയുന്നു. പൊലീസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് ഗെയില്‍ വിക്ടിംസ് ഫോറവും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാട് ഒന്നാകെ ഏറ്റെടുത്തതോടെ പരിപൂര്‍ണ്ണമായി.
കുഞ്ഞാലിക്കുട്ടിയും സുധീരനും നാളെ എരഞ്ഞിമാവിലെത്തും
കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് ഗെയില്‍ വിരുദ്ധ സമരത്തിന്റെ കേന്ദ്രഭൂമിയായ എരഞ്ഞിമാവിലെത്തും. രാവിലെ 10.30ന് എത്തുന്ന നേതാക്കള്‍ ഗെയില്‍ ഇരകളെയും പൊലീസ് അതിക്രമത്തിന് ഇരയായവരെയും സന്ദര്‍ശിക്കും.
kerala
“ഞങ്ങൾ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ഇനിയും പുറത്ത് നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചേർക്കും”; വിവാദപ്രസ്ഥാവനയുമായി ബി ഗോപാലകൃഷ്‌ണൻ

കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും. ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ വിലാസം വ്യാജമൊന്നുമല്ല. ഇവരെപ്പറ്റി വീട്ടുടമയ്ക്ക് പോലും അറിയില്ലെന്ന് പറഞ്ഞത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതൊക്കെ ഒന്നോ രണ്ടോ വല്ല തെറ്റിദ്ധാരണകളാണ്. ബാക്കി ഒന്നും അങ്ങനെ വന്നിട്ടില്ലല്ലോ. എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാനരൻ പരാമർശത്തെയും ഗോപാലകൃഷ്ണൻ ന്യായീകരിച്ചു. വാനരന്മാര്‍ എന്നത് നമ്മള്‍ എന്തു ചെയ്താലും അതേസമയം നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുല്‍ഗാന്ധി എന്താണ് ചെയ്തത്. അതേപോലെ ചെയ്യാന്‍ ശ്രമിക്കുന്നതു കൊണ്ടാണത്. രാഹുല്‍ഗാന്ധി ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
kerala
സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സിപിഎം

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.
kerala
ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
india2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്‍ഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും
-
Health2 days ago
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍