Connect with us

Culture

ഗുജറാത്ത്; വര്‍ഗീയത ഉയര്‍ത്തി കളം പിടിക്കാന്‍ വീണ്ടും ബി.ജെ.പി

Published

on

അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യം ഭരിച്ചിട്ടും ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് മുഖ്യവിഷയം പതിവ് വര്‍ഗീയ ചേരുവകള്‍ തന്നെ. മോദിയുടെ വികസന മാതൃകയായ ഗുജറാത്തില്‍ മുസ്‌ലിംകളോ അവരുടെ പ്രശ്‌നങ്ങളോ ഒരു വിഷയമേ അല്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷി ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്റ് ആര്‍.എസ്.എസിന്റെ പ്രാദേശിക യൂണിറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ മുഖ്യമന്ത്രി രൂപാണി, ദേശീയ അധ്യക്ഷന്‍ ഷാ, പ്രധാനമന്ത്രി മോദി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (ആര്‍.എ.എം) റാം എന്നും ഇതിന് നേരെ അയോധ്യയിലെ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ മാതൃകയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഹര്‍ദിക്, അല്‍പേഷ്, ജിഗ്നേഷ് എന്നിവരുടെ ചിത്രവും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (എച്ച്.എ.ജെ) ഹാജ് എന്നും ഇതിന്റെ നേരെ കഅ്ബയുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.

ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ വാട്‌സ് ആപ്പിലൂടെ പസംഗി തമാരി (നിങ്ങളുടെ തെരഞ്ഞെടുക്കല്‍) എന്ന പേരില്‍ റാം വേണോ ഹാജ് വേണോ എന്ന ചോദ്യവുമായി അതിവേഗം ഈ പോസ്റ്റര്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. അഹമ്മദാബാദിലെ അമരൈവാഡി നഗറിലെ പ്രദേശിക ആര്‍.എസ്.എസ് വിഭാഗമാണ് പോസ്റ്ററിനു പിന്നിലെന്നാണ് ദേശീയ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഗീയ കാര്‍ഡിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നതിന്റെ ആദ്യ സൂചനകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എം.പിയും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായ അഹമ്മദ് പട്ടേലിന് ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയ് രൂപാണി രംഗത്തുവന്നിരുന്നു. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആസ്പത്രിയില്‍ നിന്നും ഐ.എസ് അംഗത്തെ പിടികൂടിയെന്നാരോപിച്ചാണ് ഈ ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

അതേ സമയം ഇത്തരം പ്രകോപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. 2007ല്‍ കോണ്‍ഗ്രസ് അധ്യക്ഷ മോദിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ചത് വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു പിന്നീട് ബി.ജെ.പി വോട്ടു പിടിച്ചത്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ വരവ് ബി.ജെ.പിക്ക് ചെറുതല്ലാത്ത തലവേദനയാണ് സംസ്ഥാനത്തുണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വികസനത്തിലൂന്നി വോട്ടു പിടിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ കണക്കുകൂട്ടുന്നുണ്ട്.

ഗുജറാത്തിലെ വോട്ടര്‍മാരില്‍ ദളിതുകള്‍ ഏഴു ശതമാനവും പട്ടീദാര്‍ വിഭാഗം 12 ശതമാനവും വരും. വടക്കന്‍ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലും വോട്ടിങ് ക്രമത്തില്‍ ഇവരുടെ നിലപാട് കാര്യമായ മാറ്റം വരുത്തും. ഒ.ബി.സിക്കാരില്‍ പകുതിയോളം വരുന്ന താക്കൂര്‍ വിഭാഗക്കാര്‍ വടക്കന്‍ ഗുജറാത്തിലാണുള്ളത്. കിഴക്കന്‍ ഗുജറത്തിലെ ആദിവാസി മേഖലയിലെ 15 ശതമാനം വോട്ടുകളും എങ്ങോട്ടെന്നത് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന നിലയിലാണ്. ബി.ജെ.പി 80 സീറ്റുകളില്‍ ഒതുങ്ങുമെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. 12 ശതമാനം വരുന്ന പട്ടേല്‍ വിഭാഗം തുണി, രത്‌ന വ്യാപാര മേഖലയും കൃഷി, വ്യവസായം എന്നിവയും നിയന്ത്രിക്കുന്ന സംസ്ഥാനത്തെ സ്വാധീന വിഭാഗമാണ്.

പരമ്പരാഗതമായി ബി.ജെ.പിയുടെ വോട്ടുബാങ്ക് കൂടിയാണിവര്‍. 45 മണ്ഡലങ്ങളാണ് 11 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്രയിലെ പട്ടേല്‍ മേഖലയിലുള്ളത്. 2012ല്‍ കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയാണ് ബി.ജെ.പിയെ ഇവിടെ രക്ഷപ്പെടുത്തിയത്. കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കിയ കേശുഭായ് പട്ടേലിന്റെ പാര്‍ട്ടി രണ്ട് സീറ്റു നേടിയപ്പോള്‍ 13 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

32 സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. ഏഴു ശതമാനത്തോളം വരുന്ന ദളിതുകള്‍ മുമ്പ് തങ്ങളുടെ ശബ്ദം ഉയര്‍ത്തിയിട്ടില്ലെങ്കിലും ഉനയില്‍ ദളിതുകളെ സവര്‍ണര്‍ പീഡിപ്പിച്ചതോടെയാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ആദ്യമായി രംഗത്തുവരുന്നത്. നേരത്തെ സ്വന്തം നേതാക്കന്‍മാരില്ലാത്തതിനാല്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്ന ഇവര്‍ ഇത്തവണ പതിവ് രീതിയില്‍ നിന്നും മാറിയാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 എസ്.സി സംവരണ മണ്ഡലങ്ങളില്‍ 10 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. മൂന്നിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending