Connect with us

More

അമേരിക്കയെ ചെറുതായി കാണരുത്: ട്രംപ്

Published

on

ടോക്കിയോ: ലോകത്തെ ഒരു രാജ്യവും അമേരിക്കയെ ചെറുതായി കാണരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാനം പാലിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ആവശ്യമായ വിഭവം യു.എസ് സേനക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒമ്പതു ദിവസത്തെ മാരത്തണ്‍ ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിച്ച് ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോക്ക് സമീപമുള്ള യൊകോട്ട വ്യോമതാവളത്തില്‍ യു.എസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവ, മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി ഉത്തരകൊറിയയുയമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഒരാളും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും അമേരിക്കയുടെ നിശ്ചയദാര്‍ഢ്യത്തെ ചെറുതായി കാണേണ്ടതില്ല. ചരിത്രത്തില്‍ ഇടക്കൊക്കെ ചിലര്‍ അമേരിക്കയെ ചെറുതായി കണ്ടിട്ടുണ്ട്. അത് അവര്‍ക്ക് ഗുണം ചെയ്തിട്ടുമില്ല. ശരിയല്ലേ? യു.എസ് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ജയിച്ചു മാത്രമാണ് ഞങ്ങള്‍ക്ക് ശീലം. യു.എസ് പൗരന്മാരുടെ സുരക്ഷയും അമേരിക്കയുടെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും അമേരിക്ക നില്‍ക്കില്ലെന്നും ഉത്തരകൊറിയക്കുള്ള മുന്നറിയിപ്പെന്നോണം ട്രംപ് പ്രഖ്യാപിച്ചു.

25 വര്‍ഷത്തിനിടെ ഒരു യു.എസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയേറെ ദൈര്‍ഘ്യമുള്ള ഏഷ്യന്‍ പര്യടനം നടത്തുന്നത്. ജപ്പാനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, പര്യടനത്തിനിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ കാണുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ തനിക്ക് പുടിന്റെ സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കും ലോകത്തിനും ഉത്തരകൊറിയ ഒരു വലിയ പ്രശ്‌നമാണ്. ഞങ്ങള്‍ അത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു-ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയിലെ ജനങ്ങളെക്കുറിച്ച് അനുകമ്പയോടെയാണ് അദ്ദേഹം സംസാരിച്ചത്. ലോകം യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയതിനെക്കാള്‍ ഉത്തരകൊറിയക്കാര്‍ ഉന്നതരും കഠിനാധ്വാനികളും ചുറുചുറുക്കുള്ളവരുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

തെളിഞ്ഞ അന്തരീക്ഷത്തിലാണ് ട്രംപും പത്‌നി മെലാനിയയും ടോക്കിയോയില്‍ വിമാനമിറങ്ങിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും ഗോള്‍ഫ് കളിച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജപ്പാനിലേക്കുള്ള യാത്രാമധ്യേ, അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ച് 1941ല്‍ ജാപ്പനീസ് ആക്രമണം നടന്ന പേള്‍ ഹാര്‍ബറിലെ യു.എസ്.എസ് അരിസോണ മെമ്മോറിയലില്‍ സന്ദര്‍ശനം നടത്തി. ഉത്തരകൊറിയക്കും ദക്ഷിണകൊറിയക്കും ഇടയിലെ നിഷ്പക്ഷ മേഖല ട്രംപ് സന്ദര്‍ശനം നടത്തില്ലെന്ന് യു.എസ് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാനുമായുള്ള സഖ്യത്തെ ട്രംപ് പ്രകീര്‍ത്തിച്ചു. ആറു ദശാബ്ദക്കാലത്തിനിടെ മേഖലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ യു.എസ്-ജപ്പാന്‍ സഖ്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും അധീശത്വം പുലര്‍ത്തുന്നത് അമേരിക്കയും ജപ്പാനുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending