Connect with us

Culture

നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്; ബി.ജെ.പി പ്രസിഡണ്ട് പ്രഖ്യാപനം അനന്തമായി നീളുന്നു

Published

on

കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്‍.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആര്‍.എസ്.എസ് നേതൃത്വം. ആര്‍.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല.

കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രഥമ പരിഗണനയില്‍ ഉണ്ടായിരുന്നത്. വി. മുരളീധരന്‍ പക്ഷമാണ് സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നത്. പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനുവേണ്ടി കരുക്കള്‍ നീക്കിയിരുന്നു. രമേശന് പകരം ഇതേ ഗ്രൂപ്പിലെ എ.എന്‍ രാധാകൃഷ്ണന്റെ പേരും ചര്‍ച്ചയായിരുന്നു.

സുരേന്ദ്രന്റെ കാര്യത്തില്‍ ആര്‍.എസ്.എസിന് വലിയ താല്‍പര്യമില്ലെന്നാണ് സൂചന. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അംഗീകാരം തേടി സ്ഥാനമോഹികള്‍ ഓടുന്നുണ്ടെങ്കിലും നേതൃത്വം മനസ്സ് തുറക്കുന്നില്ല. സംസ്ഥാന ഘടകത്തെ അറിയിക്കാതെയാണ് കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ പദവിയിലേക്ക് മാറ്റിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നടപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തെയും ആര്‍.എസ്.എസിനെയും ഒരുപോലെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്.
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ചേരിപ്പോര് ദേശീയ നേതൃത്വത്തിന് തലവേദനയായതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസുകാരനായ കുമ്മനത്തെ പ്രസിഡണ്ടാക്കി പ്രശ്‌നപരിഹാരത്തിന് തുനിഞ്ഞത്. ആര്‍.എസ്.എസിന്റെ ശക്തമായ സമ്മര്‍ദം ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സംഘടനയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കുമ്മനത്തിനായില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.

കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ റിപ്പോര്‍ട്ടാണ് കുമ്മനത്തിന് തിരിച്ചടിയായത്. സന്തോഷിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന്്് ആര്‍.എസ്.എസ് വാദിക്കുന്നുണ്ട്്്. തങ്ങളെ വിവരം അറിയിച്ചില്ല എന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കുമ്മനത്തെപ്പോലെ കറകളഞ്ഞ ആര്‍എസ്എസുകാരനെ നീക്കിയത് നീതീകരിക്കാനാകില്ലെന്ന നിലപാടില്‍ ആര്‍.എസ്.എസ് ഉറച്ചുനില്‍ക്കുകയാണ്. ദേശീയതലത്തില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. ഇവിടെ സമവായം ഉണ്ടാക്കാന്‍ സാധിച്ചിട്ടുമില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് കെ. സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ദേശീയ നേതൃത്വം അത് അംഗീകരിക്കാനിടയില്ല.

ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരുമാസമാകാറായി. പ്രസിഡണ്ടിന്റെ ചുമതല ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. അതിനാല്‍ സംസ്ഥാന സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയുന്നില്ല. നേതാക്കള്‍ പലതട്ടിലായതോടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനവും നിലച്ചമട്ടാണ്. ജുലൈ ആദ്യം കേരളത്തിലെത്തുന്ന അമിത്ഷാ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെയുള്ള നേതാക്കളും എത്തുന്നുണ്ട്്്. ലോക്്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകള്‍ തുടങ്ങുന്ന വേളയില്‍ പാര്‍്ട്ടിക്ക് നാഥനില്ലാതാവുന്നത് ദേശീയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ ‘കര്‍ഫ്യൂ’ എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന ‘ദ മഷറാവി ഫണ്ട്’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.
Continue Reading

filim

ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

Published

on

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.

പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

Continue Reading

india

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും

Continue Reading

Trending