Connect with us

Culture

മോദിയുടെ പതനം കര്‍ണാടകയില്‍ നിന്നും പിണറായിയുടെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണെന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന എംഎസ്എഫ് വജ്ര ജൂബിലി വിദ്യാര്‍ത്ഥി വസന്തത്തിന്റെ മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച എംഎസ്എഫ് ദക്ഷിണ കേരള റാലിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ജനങ്ങളെ വെല്ലുവിളിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭരണം നടത്തുന്നത്. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണ്. പൊലീസ് സംവിധാനത്തെ പോലും സിപിഎം രാഷ്ട്രീയവല്‍ക്കാരിക്കുകയാണ്. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്ത അതേ പണിയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരും ചെയ്യുന്നത്. നാട്ടില്‍ കലാപങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പൊലീസ് ഏകപക്ഷിയമായി പ്രവര്‍ത്തിക്കുന്നത് ഇത്തരം രാഷ്ട്രീയവല്‍ക്കരണത്തിലൂടെയാണ്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗതകാലങ്ങളുടെ പുനര്‍വായന നടത്തിയാല്‍ അഭിമാനം കൊള്ളാന്‍ കഴിയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. ഇടത് പക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അബദ്ധങ്ങള്‍ മാത്രമാണ് ഓര്‍ത്തെടുക്കാന്‍ ഉണ്ടാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമായി ചുരിങ്ങിയിരിക്കുകയാണ് അവര്‍. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മതേതര ചേരിക്കൊപ്പംനില്‍ക്കാന്‍ ഇടത് പക്ഷം തയാറാകണമെന്നും അദ്ദേഹംപറഞ്ഞു. സമ്മേളനത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി. എ അഹമ്മദ് കബീര്‍ എംഎല്‍എ, മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി , എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി എന്നിവര്‍ പ്രഭാഷണം നടത്തി.

മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് കെ. ഇ അബ്ദുല്‍ റഹ്മാന്‍, ടി. എം സലിം, ബീമപ്പള്ളി റഷീദ്, ജില്ലാ ഭാരവാഹികളായ എ. എം നസീര്‍, കെ. എം അബ്ദുല്‍ മജീദ്, അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍, അഡ്വ.എച്ച്. ബഷീര്‍കുട്ടി, എംഎസ് മുഹമ്മദ്, എ. എം ഹാരീത്, അസീസ് ബഡായില്‍, റഫീഖ് മണിമല, ടി. എം ഹമീദ്, എം. അന്‍സാറുദ്ദീന്‍, നൗഷാദ് യൂനിസ്, തോന്നക്കല്‍ ജമാല്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എം ഹസൈനാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എസ് സിയാദ്, അഡ്വ. സുല്‍ഫിക്കര്‍ സലാം, എംഎസ്എഫ് ഭാരവാഹികളായ ഇ. ഷെമീര്‍, യൂസഫ് വല്ലാഞ്ചിറ, ഷെരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നേല്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലീം, സല്‍മാന്‍ ഹനീഫ്, കെ. എ എ അസീസ്, അല്‍ത്താഫ് സുബൈര്‍, സദ്ദാം ഹരിപ്പാട്, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending