Connect with us

Video Stories

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമത്തിന് ഇനി എത്രകാലം?

Published

on

ആള്‍ക്കൂട്ട അക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നാളുകളേറെയായി. ഒരു വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കരടു നിയമമുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിന്റെ കരട് ഇനിയും തയാറായിട്ടില്ല. നടപ്പു സമ്മേളനത്തില്‍ നിയമം കൊണ്ടുവരുന്നതിന് തുടക്കം കുറിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപ്പുസമ്മേളനത്തില്‍ കരട് നിയമം തയാറാക്കി അവതരിപ്പിക്കാനാകില്ലെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ആള്‍ക്കൂട്ട കൊലയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് കരട് നിയമം രൂപീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മിക്കവയും ആസൂത്രിതവും സംഘടിതവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങളെക്കാള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യുന്നവയാണ് മിക്കവയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അനുദിനം വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 30 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. മിക്കവയും ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണങ്ങളുണ്ടായില്ല. ഒരു ദേശീയ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ എല്ലാ ആള്‍ക്കൂട്ട കൊലപാതകങ്ങളും സമാനസ്വഭാവത്തിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളതെന്ന്് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്ന ഇരക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭിന്നമാകുമെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് പശുവിന്റെ പേരിലാണ്. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നിരപരാധികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെന്നതാണ് മറ്റൊരു സമാനത. പശുക്കടത്ത് മാത്രമല്ല, കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവര്‍ എന്ന ആരോപണവും കൊല്ലപ്പെടുന്നവര്‍ക്ക് നേരെ ഉയരുന്നു.
അപരിചിതമായി സ്ഥലത്ത് എത്തപ്പെടുന്നവര്‍, വഴി ചോദിക്കുന്നവര്‍, കറുത്ത നിറമുള്ളവര്‍, പ്രത്യേക വേഷം ധരിച്ചവര്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പൊലീസുകാര്‍ നോക്കുകുത്തിയായി കൊലപാതകത്തിന് സാക്ഷി നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എണ്ണബലം പൊലീസിനില്ലെന്ന ന്യായമാണ് ഇതിന് ഉന്നയിക്കപ്പെടുന്നത്. ചിലപ്പോഴെങ്കിലും പൊലീസുകാരും കൊലപാതകികള്‍ക്കൊപ്പം കൂടുന്നുവെന്ന ആക്ഷേവുമുണ്ട്. ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം ഇവിടെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഒമ്പത് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊലപാതക സമയത്ത് പൊലീസിന്റെ സാന്നിധ്യം ജാര്‍ഖണ്ഡിലുണ്ടായിരുന്നു. ത്രിപുരയിലും പൊലീസ് നോക്കിനില്‍ക്കേയാണ് ആള്‍ക്കൂട്ടം കുറ്റവിചാരണ നടത്തി നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തിലായിരുന്നു മിക്ക കൊലപാതകങ്ങളും.
അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആള്‍ക്കൂട്ട വിചാരണയും നിഷ്ഠൂരമര്‍ദ്ദനവും നിത്യസംഭവമാകുന്നു. കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കുന്ന നൂറ് കണക്കിന് ഹതഭാഗ്യരായ മനുഷ്യരുടെ കഥകള്‍ ആരുമറിയുന്നില്ല. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി പൊലീസിന് കൈമാറുന്ന സാധാരണ മനുഷ്യര്‍ ചിലപ്പോള്‍ ജയിലില്‍ വര്‍ഷങ്ങളോളം കഴിയേണ്ടിയും വരുന്നു. പിന്നാക്ക ജനവിഭാഗങ്ങളെ ഭീതിയില്‍ നിലനിര്‍ത്തുകയെന്ന ഗൂഢ അജണ്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ട്. ഫാസിസം കരാളമായി ഗ്രസിക്കുന്നതിന് മുമ്പ് ഇറ്റലിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സൂചകങ്ങളാണെങ്കില്‍ അത്യധികം ഭയാശങ്കകളോടെ മാത്രമേ ഇന്നത്തെ ഇന്ത്യയെ നോക്കി കാണാന്‍ കഴിയൂ.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് ദളിതനായ അമ്പത്തെട്ട്് വയസ്സുള്ള ഹീരാലാല്‍ ബന്‍ച്ഛഡയാണ്. മയിലിനെ കടത്തിയെന്ന പേരിലാണ് മധ്യപ്രദേശിലെ നീമച് ജില്ലയില്‍ ആള്‍കൂട്ടം ഹീരാലാലിനെ കൊലപെടുത്തിയത്. ന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിദമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ദുസ്ഥിതി പിന്നാക്ക ജനവിഭാഗങ്ങളുടെ സ്വച്ഛജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഈയിടെ നടത്തിയ അഭിപ്രായ പ്രകടനം മതേതര വിശ്വാസികളില്‍ കടുത്ത നിരാശ സൃഷ്ടിക്കുന്നതായിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നഖ്‌വിയുടെ പ്രസ്താവനയില്‍ വ്യക്തമാണ്. ”വിഭജന സമയത്ത് മുസ്‌ലിംകള്‍ പാക്കിസ്താനിലേക്ക് പോയിരുന്നുവെങ്കില്‍ ഈ ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. പോകാതിരുന്നവര്‍ ഇന്ത്യ അവരുടെ സ്വന്തം രാജ്യമെന്ന് കരുതി. ഇപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുന്നു. അവര്‍ അത് സഹിക്കണം’. മന്ത്രിസഭയിലുള്ള മുസ്‌ലിം നാമധാരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഭാവിയില്‍ ഉണ്ടാകില്ലെന്ന പരോക്ഷ സൂചന നഖ്‌വിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ശ്രദ്ധേയമാകുന്നത്. വളരെ കരുതലോടെ മതേതര സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ നിയമം ശിക്ഷയായി മാറുന്ന ദുസ്ഥിതിയായിരിക്കും സംജാതമാകുക.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending