Connect with us

Culture

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി; മോദി സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും യു.പി.എ സര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റിയത്

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന്റെ പല പദ്ധതികളും മുന്‍ യു.പി.എ സര്‍ക്കാര്‍ കാലത്തെ പദ്ധതികള്‍ പേരുമാറ്റിയതെന്ന് വ്യക്തമാകുന്നു.
നേരത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചിരുന്നു. തരൂരിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പദ്ധതികള്‍ ഇപ്രകാരമാണ്.
1. പ്രധാനമന്ത്രി ജന്‍ധന്‍ യോജന-യു.പി.എ കാലത്തെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ) പദ്ധതി തന്നെയാണിത്. യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത എല്ലാ സൗകര്യങ്ങളോടും കൂടിയ അക്കൗണ്ട്. നാല് തവണ മാത്രമേ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാവൂ എന്ന് നിയന്ത്രണം. 2012 ആഗസ്ത് 17നാണ് ആര്‍.ബി.ഐ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ അക്കൗണ്ടിലുള്ളവര്‍ക്ക് എ.ടി.എം-കം ഡെബിറ്റ് കാര്‍ഡ് സൗകര്യവും ലഭ്യം.
മോദി സര്‍ക്കാര്‍ 2014 ആഗസ്ത് 28നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അവതരിപ്പിച്ചത്. ഇതില്‍ ഒരു ലക്ഷത്തിന്റെ അപകട ഇന്‍ഷൂറന്‍സ് കവറേജും ആറു മാസം വരെ 5,000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യം.
2. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജന-യു.പി.എ കാലത്ത് നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ പ്രോഗ്രാം.
ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008 -09ല്‍ ജനുവരി 24ന് ദേശീയ ഗേള്‍ ചൈല്‍ഡ് ഡേയായി പ്രഖ്യാപിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ 2015 ജനുവരി 15നാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജന അവതരിപ്പിച്ചത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ ചിതറിക്കിടന്ന പദ്ധതികള്‍ ഏകോപിപ്പിച്ചു. ശൈശവ ലിംഗ അനുപാതം വര്‍ധിപ്പിക്കുകയും സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നത് കുറക്കുകയുമാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജനയുടെ മറ്റൊരു പദ്ധതി ഇതാവട്ടെ യു.പി.എ സര്‍ക്കാര്‍ ധനലക്ഷ്മി, സബ്്‌ല പദ്ധതികളിലൂടെ അവതരിപ്പിച്ചതാണ്.
3. സ്വച്ഛ്ഭാരത് അഭിയാന്‍-യു.പി.എ കാലത്ത് നിര്‍മല്‍ ഭാരത് അഭിയാന്‍
2014 സെപ്തംബറിലാണ് സ്വച്ഛ് ഭാരത് പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍ ഈ പദ്ധതി 2012 ഏപ്രില്‍ ഒന്നിന് യു.പി.എ സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല്‍ ഭാരത് അഭിയാന്‍ പേരുമാറ്റിയതാണ്.
4. സര്‍ദാര്‍ പട്ടേല്‍ ദേശീയ നഗര ഭവന പദ്ധതി-യു.പി.എ കാലത്ത് രാജീവ് ആവാസ് യോജന
5. പ്രധാനമന്ത്രി ആവാസ് യോജന- യു.പി.എ കാലത്ത് ഇന്ദിരാ ആവാസ് യോജന
6. ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമ ജ്യോതി യോജന- യു.പി.എ കാലത്ത് രാജീവ് ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന
2015 ജൂലൈ 23ലെ സര്‍ക്കാര്‍ റിലീസ് പ്രകാരം രാജീവ് ഗ്രാമീണ്‍ വൈദ്യുതികരണ്‍ യോജന പേരുമാറ്റിയതാണ് പദ്ധതിയെന്ന് വ്യക്തം.
7. അടല്‍ മിഷന്‍ ഫോര്‍ റെജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്)-. യു.പി.എ കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍
8. പ്രധാനമന്ത്രി കൃഷി സിഞ്ചയീ യോജന-യു.പി.എ കാലത്ത് ആക്‌സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ്‌സ് പദ്ധതി
9. നീം-കോട്ടഡ് യൂറിയ-യു.പി.എ കാലത്ത് സമാന പദ്ധതി
10. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി-.യു.പി.എ കാലത്ത് നാഷണല്‍ പ്രൊജക്ട് ഓണ്‍ മാനേജ്‌മെന്റ് ഓഫ് സോയില്‍ ഹെല്‍ത്ത് ആന്റ് ഫെര്‍ട്ടിലിറ്റി.
ജൈവ കൃഷിയുടെ ഭാഗമായി യു.പി.എ കാലത്ത് ദേശീയ കാര്‍ഷിക സുസ്ഥിര പദ്ധതിയിലാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. 2015-16 ബജറ്റിന്റെ ഭാഗമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു.
11. പരംപരാഗത് കൃഷി വികാസ് യോജന-യു.പി.എ കാലത്ത് രാഷ്ട്രീയ കൃഷി വികാസ് യോജന
നിലവിലുണ്ടായിരുന്ന പല പദ്ധതികളും യോജിപ്പിച്ച് 2015-16 ബജറ്റില്‍ പരംപരാഗത് കൃഷി വികാസ് യോജന എന്ന പേരില്‍ പുതിയ പദ്ധതി അവതരിപ്പിച്ചു.
12. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന-യു.പി.എ കാലത്ത് ഇന്ദിരാ ഗാന്ധി മാതൃത്വ സഹയോഗ് യോജന
13. അടല്‍ പെന്‍ഷന്‍ യോജന-യു.പി.എ കാലത്ത് സ്വവലംബന്‍ യോജന
14. പ്രധാനമന്ത്രി ജന്‍ ഔഷധി യോജന-യു.പി.എ കാലത്ത് ജന്‍ ഔഷധി പദ്ധതി
15. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന- കോണ്‍ഗ്രസ് ഭരണ കാലത്ത് കോംപ്രഹന്‍സീവ് ക്രോപ് ഇന്‍ഷൂറന്‍സ് പദ്ധതി
16. മെയ്ക് ഇന്‍ ഇന്ത്യ-യു.പി.എ കാലത്ത് നാഷണല്‍ മാനുഫാക്ചറിങ് പൊളിസി
മെയ്ക് ഇന്‍ ഇന്ത്യ വെബ്‌സെറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളെ നേരിട്ട് 2011ലെ നാഷണല്‍ മാനുഫാക്ചറിങ് പോളിസിയിലേക്കാണ് എത്തിക്കുക. രണ്ടു പദ്ധതികളുടേയും പ്രത്യേകത ഒന്നു തന്നെ.
17. ഡിജിറ്റല്‍ ഇന്ത്യ-യു.പി.എ കാലത്ത് നാഷണല്‍ ഇ ഗവേണന്‍സ് പദ്ധതി
18. സ്‌കില്‍ ഇന്ത്യ-യു.പി.എ കാലത്ത് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതി
19. മിഷന്‍ ഇന്ദ്രധനുഷ്-യു.പി.എ കാലത്ത് യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പദ്ധതി
20.ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്‍ യോജന-നാഷണല്‍ റൂറല്‍ ലിവ്‌ലിഹുഡ് മിഷന്‍
21. പഹല്‍-യു.പി.എ കാലത്ത് ഡയരക്ട് ബെനഫിറ്റ്‌സ് ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍.പി.ജി
22. ഭാരത് നെറ്റ്-യു.പി.എ കാലത്ത് നാഷണല്‍ ഒപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending