Culture
കുടുംബത്തെ അധിക്ഷേപിച്ചയാളോട് മാന്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി; നിറഞ്ഞ കയ്യടിയോടെ സദസ്സ്

സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി പ്രതികരിച്ച് രാഹുല്‍ കയ്യടി നേടിയത്. എതിരഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സംവാദത്തിനു ശേഷം താങ്കളെ ആലിംഗനം ചെയ്യാന്‍ തനിക്കു കഴിയുമെന്നും വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, ഈ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നരേന്ദ്ര മോദിക്കു മുന്നില്‍ ഉന്നയിക്കാന്‍ താങ്കള്‍ക്കു കഴിയുമോ എന്ന ചോദ്യവും ഉന്നയിച്ചു.
നെഹ്റു കുടുംബം ഇന്ത്യ ഭരിച്ച കാലത്ത് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തിലെ വളര്‍ച്ച, ലോക ശരാശരിയേക്കാള്‍ കുറവായിരുന്നു എന്നും അതിനു ശേഷം വന്‍ വളര്‍ച്ച കൈവരിച്ചു എന്നുമാണ് രാഹുലിനോട് ചോദ്യമുന്നയിച്ച പി.കെ ബസു എന്നയാള്‍ വാദിച്ചത്. ‘2004 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലേ എന്നാണോ താങ്കള്‍ കരുതുന്നത്?’ എന്ന് രാഹുല്‍ ഗാന്ധി ഇതിനോട് മറുചോദ്യം ചോദിച്ചപ്പോള്‍ ബസുവിന് കൃത്യമായ മറുപടി നല്‍കാനായില്ല. ‘താങ്കള്‍ യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?’ എന്ന രാഹുലിന്റെ ചോദ്യത്തിന്, ‘എന്റെ പുസ്തകം വായിക്കൂ…’ എന്ന് മറുപടി പറഞ്ഞൊഴിയുകയാണ് ബസു ചെയ്തത്.
ഇതിനിടെ മറ്റൊരാള്‍ കോണ്‍ഗ്രസിനെ പുകഴ്ത്തിയും ഇന്ത്യയുടെ നേട്ടങ്ങളെല്ലാം കോണ്‍ഗ്രസ് കാരണമാണെന്ന് അഭിപ്രായപ്പെട്ടും സംസാരിച്ചു.
എന്നാല്‍, ‘നിങ്ങള്‍ രണ്ടാളുടെ അഭിപ്രായങ്ങളും രണ്ട് തീവ്ര നിലപാടുകളാണ്’ എന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. ‘ഈ സംഭാഷണം ധ്രുവീകരണം എന്താണെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഒരാള്‍ കരുതുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ്. മറ്റേയാള്‍ പറയുന്നത്, എല്ലാം കോണ്‍ഗ്രസ് കാരണമാണെന്നും. യഥാര്‍ത്ഥത്തില്‍, ഇന്ത്യയുടെ വിജയം ഇന്ത്യന്‍ ജനത കാരണമായി ഉണ്ടായതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സ്വാതന്ത്ര്യത്തിനും ഉദാരവല്‍ക്കരണത്തിനും അതില്‍ പങ്കൊന്നുമില്ല എന്നു കരുതുന്നവര്‍ അതേപ്പറ്റി ഒരു പുസ്തകം എഴുതേണ്ടതാണ്…’ – രാഹുല്‍ പറഞ്ഞു.
‘എതിരാളികളെ ബഹുമാനിക്കാനും എന്നെ വെറുക്കുന്നവരെ ഇഷ്ടപ്പെടാനുമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഞാന്‍ ഒന്നും നേടിയിട്ടില്ല എന്നു പറയുന്നവരോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. താങ്കളുടെ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, ഞാനതിനോട് വിയോജിക്കുകയും അതിനെതിരെ വാദമുന്നയിക്കുകയും ചെയ്യും, താങ്കളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും. പക്ഷേ, നരേന്ദ്ര മോദി ഒരിക്കലും അത് ചെയ്യില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്…’
‘നരേന്ദ്ര മോദി നിങ്ങളുമായി സംസാരിക്കുകയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ഇല്ല. എന്നോട് പറഞ്ഞത് മോദിക്കു മുന്നില്‍ പറയാന്‍ താങ്കള്‍ക്ക് കഴിയില്ല. ഈ യോഗത്തിനു ശേഷം ഞാന്‍ താങ്കളെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം താങ്കള്‍ ഒരു അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നു. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു.’
നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എതിരേറ്റത്.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു