Connect with us

Culture

ഇത് അവര്‍ പരിഹസിച്ച ‘അമുല്‍ ബേബിയല്ല’; ഇന്ദിരയുടെ ചെറുമകന്‍ രാഹുല്‍ ഗാന്ധിയാണ്….

Published

on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല. വര്‍ഗ്ഗീയവാദത്തിന്റെയും വിദ്വേഷത്തിന്റേയും കലാപത്തിന്റേയും വഴികള്‍ അവര്‍ മാറ്റി മാറ്റി പ്രയോഗിച്ചു. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായ അണ്ണാ ഹസാരയുടേയും ബാബാ രാംദേവിന്റേയും സമരങ്ങളും ഊഹക്കണക്കില്‍ നിന്നുണ്ടായ 2ജി അഴിമതിക്കേസുമെല്ലാം അത്തരത്തില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തതായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന തടസം നെഹ്‌റു കുടുംബമാണെന്ന തിരിച്ചറിവും സംഘപരിവാറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് സംഘപരിവാര്‍ വളരെ മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രാഹുല്‍ ഒന്നിനും കൊള്ളാത്തവനാണെന്നും അമുല്‍ ബേബിയാണെന്നും അവര്‍ തന്ത്രപൂര്‍വ്വം പ്രചരിപ്പിച്ചു. സംഘപരിവാര്‍ പ്രചാരണത്തിന്റെ ഭവിഷ്യത്ത് അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഇടതുപക്ഷവും മതേതരവാദികളും പലപ്പോഴും അതേറ്റുപാടി. അങ്ങനെ രാഹുല്‍ ഒന്നിനും പറ്റാത്തവനെന്ന ഒരു പൊതുബോധം സംഘപരിവാര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തു. എല്ലാത്തിനും പരിഹാരമായി മോദി വരട്ടെയെന്ന പ്രചാരണത്തില്‍ വീണവര്‍ മോദിയെ അധികാരത്തിലേറ്റി.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ രാഹുല്‍ എന്ന നേതാവിലേക്കാണ് രാജ്യത്തെ മതേതര പൊതുസമൂഹം ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഇന്ത്യയുടെ ഭാവി നേതാവിനെയാണ് രാജ്യം ഇന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കണ്ടത്. മോദിയേയും ബി.ജെ.പിയേയും വസ്തുനിഷ്ഠമായി വിലയിരുത്തുന്ന, സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്ന, ഭാവിക്കായി ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന പുതുനായകന്‍, അതാണ് ഇന്ന് പ്ലീനറി സമ്മേളനത്തില്‍ കണ്ട രാഹുല്‍ ഗാന്ധി.

ആര്‍.എസ്.എസിനേയും മോദിയേയും കൃത്യമായി തുറന്നു കാണിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. കോണ്‍ഗ്രസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുമ്പോള്‍ ആര്‍.എസ്.എസ് അത് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രാജ്യം അപകടത്തിലാണെന്ന് പറയാന്‍ ജനങ്ങള്‍ക്കിടയിലേക്ക് വരേണ്ടി വന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയമാണെന്നും രാഹുല്‍ പറഞ്ഞു.

ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും സംഘപരിവാറിന് അഹിതകരമായത് സംസാരിച്ചതാണ് അവര്‍ കൊല്ലപ്പെടാന്‍ കാരണം. ആര്‍.എസ്.എസിന് അഹിതകരമായത് സംസാരിച്ചാല്‍ കൊന്നുകളയുമെന്നാണ് ഗൗരിയേയും കല്‍ബുര്‍ഗിയേയും വധിച്ചതിലൂടെ ആര്‍.എസ്.എസ് നല്‍കുന്ന സന്ദേശം. സത്യസന്ധരായ വ്യവസായികളെ തകര്‍ക്കുകയും അഴിമതിക്കാരെ വളര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് ഒരിക്കലും പോകാത്ത എല്ലാ പ്രതിസന്ധികളിലും രാജ്യത്തിന്റെ കൂടെ നിന്ന മുസ്ലിംഗളോട് അവര്‍ പാക്കിസ്ഥാനില്‍ പോകാന്‍ പറയുകയാണ്. മോദി എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നത് മുതലാത്തവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ മൗലികമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. നുണകള്‍ക്ക് മുകളിലാണ് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യുകയായിരുന്നു. രാജ്യത്തിന് മടുത്തിരിക്കുന്നു, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴികാട്ടണം. കുരുക്ഷേത്രയുദ്ധത്തില്‍ കൗരവര്‍ അധികാരത്തിന് വേണ്ടി യുദ്ധം ചെയ്തപ്പോള്‍ പാണ്ഡവര്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് യുദ്ധം ചെയ്തത്. ഇവിടെ ആര്‍.എസ്.എസും ബി.ജെ.പിയും അധികാരത്തിനായി പടനയിക്കുമ്പോള്‍ പാണ്ഡവരായ കോണ്‍ഗ്രസ് സത്യത്തിനായി പോരാടുകയാണ്. ബി.ജെ.പിയുടെ അധ്യക്ഷനായി കൊലക്കേസ് പ്രതിയെ ജനങ്ങള്‍ അംഗീകരിക്കും എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നത് ഉയര്‍ന്ന നിലയിലാണെന്നും രാഹുല്‍ പറഞ്ഞു.

മോദി വിമര്‍ശനത്തിനപ്പുറം സ്വയം വിമര്‍ശിക്കാനുള്ള പക്വതയും രാഹുല്‍ കാണിച്ചു. മോദി കരുതുന്നത് അയാള്‍ ദൈവമാണ് തെറ്റ് പറ്റില്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ മനുഷ്യരാണ് തെറ്റ് പറ്റും. രണ്ടാം യു.പി.എ സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞില്ല. താനിത് സന്തോഷത്തോടെയല്ല പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അത് പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

ഈ പ്ലീനറി സമ്മേളനത്തില്‍ രാജ്യം കണ്ടത് എതിരാളില്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയെയല്ല. രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പിന്‍മുറക്കാരനെയാണ്. രാജ്യം കണ്ട കരുത്തയായ പ്രധാനമന്ത്രിയായ ഇന്ദിരയുടെ കൊച്ചുമകനെയാണ്. ഇത് അവര്‍ പറഞ്ഞ അമുല്‍ ബേബിയല്ല; ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending