Connect with us

Views

അസാധു നോട്ട്: പ്രവാസികള്‍ വിഷമവൃത്തത്തില്‍

Published

on

കോഴിക്കോട്: 1000, 500 ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാക്കിയത് പ്രവാസി ഇന്ത്യക്കാരെയും വിഷമവൃത്തത്തിലാക്കി. കാല്‍ ലക്ഷം രൂപവരെ വിദേശത്തേക്ക് പോകുമ്പോള്‍ കൊണ്ടുപോകാമെന്നാണ് നിലവിലെ വ്യവസ്ഥ. പലരും ഇത്തരത്തില്‍ ഇന്ത്യന്‍ രൂപ കയ്യില്‍ കരുതാറുമുണ്ട്. നാട്ടിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാം എന്നതിന് പുറമെ ആവശ്യം വന്നാല്‍ വിദേശത്തെ ഇന്ത്യന്‍ ബാങ്കുകളിലും മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളിലും രൂപ മാറാനുള്ള സാഹചര്യവുമുണ്ടായിരുന്നു.

ഡിസംബര്‍ 30 വരെ രാജ്യത്തെവിടെയും നോട്ടുകള്‍ മാറ്റിയെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും പറയുന്നത്. എന്നാല്‍, വിദേശത്തെ ഒരു ധനകാര്യ സ്ഥാപനവും അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനോ മാറ്റി നല്‍കാനോ കൂട്ടാക്കുന്നില്ല. ഇതുമൂലം നോട്ടുകള്‍ അസാധുവാക്കിയതോടെ കയ്യില്‍ കരുതിയ 1000, 500 രൂപ നോട്ടുള്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് പ്രവാസി ഇന്ത്യക്കാര്‍. പ്രത്യേഗിച്ചും ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍. വിദേശത്തേക്ക് കൊണ്ടുപോയി കൈവശം വെക്കാവുന്ന പരിധി 25000 രൂപയാണെങ്കിലും ഇതിലും ചെറിയ തുകയാണ് പരുടെയും കൈവശമുള്ളത്. സൂക്ഷിക്കാനുള്ള സൗകര്യാര്‍ത്ഥം അതിലേറെയും 500, 1000 രൂപ നോട്ടുകളാണു താനും. ലക്ഷക്കണക്കിന് പ്രവാസികളുടെ കൈവശമായി നിയമ വിധേയമായി കൊണ്ടു പോയതും കരുതല്‍ ധനമായി സൂക്ഷിച്ചതുമായ കോടികളാണുള്ളത്.

ഡിസംബര്‍ 30നകം നാട്ടില്‍ വരാത്തവര്‍ക്ക് ഇവ മാറ്റി എടുക്കാന്‍ ഇന്ത്യയിലേക്ക് വരുന്നവരുടെ കൈവശം കൊടുത്തയക്കാമെങ്കിലും പൊല്ലാപ്പോര്‍ത്ത് പലരും അതിന് തയ്യാറാവില്ല. വിദേശ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ എമ്പസി വഴിയോ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ അവസരമൊരുക്കുകയാണ് പരിഹാരം. പക്ഷെ, രാജ്യത്തിന് സാമ്പത്തിക അടിത്തറയൊരുക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഭരണകൂടത്തിന് ഇക്കാര്യത്തിലും ശ്രദ്ധയൊന്നുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Published

on

നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപയില്‍ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്  അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം,പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ്

എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്-2 ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമായി

Published

on

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെ.എല്‍ 90 എന്ന ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്-2 ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമായി.

കെ.എല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍, കെ.എല്‍ 90 ബി കേന്ദ്രസര്‍ക്കാര്‍, കെ.എല്‍ 90 സി തദ്ദേശ സ്ഥാപനങ്ങള്‍, കെ.എല്‍ 90 ഡി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുക.

സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് പുതിയ സംവിധാനം. നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ വാഹനങ്ങളും ഈ ഓഫിസില്‍ റീ രജിസ്‌ട്രേഷന്‍ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങള്‍ തിരുവനന്തപുരത്താകും രജിസ്റ്റര്‍ ചെയ്യുക. ഇത് ഓണ്‍ലൈന്‍ വഴി ചെയ്യാനും അവസരമുണ്ട്.

Continue Reading

crime

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

on

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തി അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ കുറച്ചുനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍പ്പെട്ടവരെ എന്‍.ഐ.എ നിരീക്ഷിച്ച വിവരങ്ങള്‍ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍.ഐ.എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Continue Reading

Trending