Connect with us

Video Stories

ഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പിട്ടു

Published

on

ടോക്കിയോ: ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും ജപ്പാനും സുപ്രധാന ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലാണ് നാളുകളായി പല കാരണങ്ങളാല്‍ നീണ്ടു പോവുകയും, മുടങ്ങുകയും ചെയ്ത ആണവ കരാര്‍ ധാരണയായത്. കരാറോടെ ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും ഇന്ധനവും ആണവ സാങ്കേതിക വിദ്യയും കൈമാറും. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും സിവില്‍ ന്യൂക്ലിയര്‍ കരാറില്‍ ഒപ്പിട്ടതോടെ ആണവോര്‍ജ്ജ രംഗത്തെ പുതിയൊരു അധ്യായത്തിന് തുടക്കമായി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത ഒരു രാജ്യത്തിനൊപ്പം ഇതാദ്യമായാണ് ജപ്പാന്‍ ആണവ ഉടമ്പടിയില്‍ ധാരണയാകുന്നത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി വ്യാവസായിക ആണവോര്‍ജ്ജ കൈമാറ്റത്തിനും ഉപയോഗത്തിനും സഹായിക്കുന്നതാണ് കരാര്‍. മികച്ച ഊര്‍ജ്ജ മേഖലയിലെ പങ്കാളിത്തത്തിനുള്ള ചരിത്ര ചുവടുവെയ്പായാണ് കരാറിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കരാര്‍ അനുസരിച്ച് ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും, ഇന്ധനവും, സാങ്കേതിക വിദ്യയും കൈമാറും. ടോക്കിയോ ആണവ കരാറില്‍ ഒപ്പിടുന്ന എന്‍.പി.ടി(ആണവ നിര്‍വ്യാപന കരാര്‍) ഒപ്പുവെയ്ക്കാത്ത ആദ്യ രാജ്യമാണ് ഇന്ത്യ. ആണവോര്‍ജ്ജ സാങ്കേതിക വിദ്യ രംഗത്തേയും വിപണിയിലേയും പ്രധാന കേന്ദ്രമെന്നിരിക്കെ ജപ്പാനുമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കരാര്‍ ഇന്ത്യക്ക് ഗുണം ചെയ്യും.

കഴിഞ്ഞ ഡിസംബറില്‍ ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആണവോര്‍ജ്ജം സംബന്ധിച്ച് കരാറില്‍ വാക്കാല്‍ ധാരണയായിരുന്നെങ്കിലും പിന്നീട് ജപ്പാനിലെ എതിര്‍പ്പിനെ തുടര്‍ന്ന് കരാര്‍ പ്രാവര്‍ത്തികമായിരുന്നില്ല. ലോകത്തിലെ ആണവാക്രമണത്തിന് ഇരയായ ഏക രാജ്യമെന്നിരിക്കെ ആണവ കരാര്‍ സംബന്ധിച്ച് വലിയ എതിര്‍പ്പുകളാണ് ജപ്പാനില്‍ എപ്പോഴും ഉയരുന്നത്. ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ 2011ലെ അപകടവും ആണവോര്‍ജ്ജത്തിനെതിരെ ജപ്പാനില്‍ വലിയ വികാരമാണ് ഉയര്‍ത്തുന്നത്.

ഇക്കാരണത്താല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയുമായി ആണവ കരാറിന് ജപ്പാന് വലിയ കൂടിയാലോചനകളുടെ ആവശ്യം വന്നിരുന്നു. ഒടുവില്‍ ആണവ പരീക്ഷണങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പ് കിട്ടിയതോടെയാണ് കരാറിന് മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയത്. 1998ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനും ചൈനയും ആണവായുധം കൈവശമുള്ള രാജ്യങ്ങളായതിനാല്‍ ഈ ആശങ്കയെ തുടര്‍ന്ന് ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആണവോര്‍ജ്ജ രംഗത്തെ അതികായന്‍മാരായ ജപ്പാനുമായുള്ള കരാര്‍ അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ്ഹൗസ്, ജി.ഇ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവോര്‍ജ്ജ പ്ലാ ന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കും.

ജപ്പാനീസ് കമ്പനിയായ തോഷിബയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റിങ്ഹാസ് കമ്പനിയുമായി ആണവ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending