Connect with us

Video Stories

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പറയാതെ പോകുന്നത്

Published

on

ഇന്ത്യയിലെ മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും മുമ്പെങ്ങുമില്ലാത്ത വിധം ഭയം കീഴ്‌പ്പെടുത്തിയിരിക്കുന്നു. കാല്‍ വിരല്‍ത്തുമ്പ് മുതല്‍ ഉച്ചി വരെ അവരെ ഭീതി ഗ്രസിച്ചിരിക്കുന്നു. സംരക്ഷകരാവേണ്ട സ്റ്റേറ്റും ഫെഡറല്‍ സംവിധാനങ്ങളും ഒറ്റുകാരും മരണവാഹകരുമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവ് ആരെയാണ് ചകിതരാക്കാത്തത്.

ഇന്ന് ഭോപ്പാല്‍, ഇന്നലെ സൊഹ്‌റാബുദ്ധീന്‍, അന്ന് ഇഷ്‌റത്ത് ജഹാന്‍… ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അപര സ്‌ഫോടനങ്ങളും അരങ്ങ് തകര്‍ക്കുകയാണ്. പ്രതികള്‍ക്ക് മാത്രം ഒരു മാറ്റവുമില്ല; രണ്ടാമതൊരു മതവും. പ്രതികരിച്ചവരുടെ തരവും ജാതിയും നോക്കി രാജ്യദ്രോഹി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാത്തു നില്‍ക്കുന്ന ‘ഗവണ്‍മെന്റ് ഏജന്‍സികളു’ടെ തുറിച്ചു നോട്ടത്തെ ഭയന്ന് ബാലന്‍സിങ് മന്ത്രങ്ങള്‍ ജപിക്കാന്‍ വിധിച്ച വരിയുടക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധികളാവാനായി സിരകളില്‍ ഇനിയും ചോരയോട്ടം തുടരേണ്ടതുണ്ടോ? ജീവിക്കുന്ന ജഡങ്ങളേക്കാള്‍ സഹ ജീവിക്ക് വളമാവേണ്ട മൃതദേഹങ്ങളാണ് അഭികാമ്യം എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമാധാന സ്ഥാപനങ്ങളെയും സായാഹ്ന പ്രഭാഷകരെയും കടന്ന് അത് തിരുമുറ്റത്തുമെത്തും. അന്നും കട്ട പിടിച്ച മൗനം നമ്മുടെ അകത്തളങ്ങളെ അശ്ലീലമാക്കും; തീര്‍ച്ച.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മീഡിയക്കിന്ന് പുത്തരിയല്ല. പതിവ് നടുക്കവും ഞെട്ടലും അല്‍പം ചില ഇന്‍വെസ്റ്റിഗേഷന്‍ ചെപ്പടികളും ഒഴിച്ചു നിര്‍ത്തിയാല്‍ അതിര്‍ത്തിയിലെ മൂന്ന് റൗണ്ട് വെടി കൊണ്ടോ ഒരു സര്‍ജിക്കല്‍ അറ്റാക്ക് തള്ളല് കൊണ്ടോ അവസാനിപ്പിക്കാവുന്നതാണ് ഓരോ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളും. ഫാഷിസ്റ്റ് പ്രതിനിധികള്‍ രാജ്യമോ സംസ്ഥാനമോ ഭരിച്ച കാലമത്രയും ഇത്തരം ‘അപസര്‍പ്പകാക്രമണങ്ങള്‍’ നമ്മുടെ കാതുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, എത്രയെണ്ണത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നിട്ടുണ്ട്? എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടുണ്ട്?

പുറത്ത് വിട്ട കണക്ക് പ്രകാരം, 2009 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഫെബ്രുവരി 15 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യയില്‍ 555 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ് 138. മണിപ്പൂര്‍ 62, അസം 52, ബംഗാള്‍ 35, ജാര്‍ഖണ്ഡ് 30, ഛത്തീസ്ഗഡ് 29 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണങ്ങള്‍.

ഇതിന് പുറമെ, കശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500ലേറെ സൈനികര്‍ ഈ കേസുകളില്‍ പ്രതികളാണ്.

ഭോപ്പാല്‍ ജയില്‍ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തന്നെയെടുക്കുക. വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കണ്ണികള്‍ ഈ തിരക്കഥയിലുണ്ടെന്നത് വ്യക്തം. അത്യാധുനിക സൗകര്യങ്ങളും ഹൈ സെക്യൂരിറ്റി ഉപകരണങ്ങളുമുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിന്റെ താഴുകള്‍ മൂന്ന് സെക്ടറുകളിലായി എട്ട് സെല്ലുകളില്‍ പാര്‍പ്പിച്ചിരുന്ന വിചാരണത്തടവുകാര്‍ ടൂത്ത് ബ്രഷും മരക്കട്ടകളുമുപയോഗിച്ച് തുറക്കുക, പതിവിന് വിപരീതമായി രണ്ട് ഗാര്‍ഡുമാര്‍ മാത്രം. സെക്യൂരിറ്റിക്കായി ചുമതലപ്പെടുത്തിയ കോമ്പൗണ്ടില്‍ വെച്ച് പ്ലേറ്റും സ്പൂണുമുപയോഗിച്ച് കൊലപാതകം നടത്തുക, ഇരുപതടിയിലധികം ഉയരമുള്ള മതില്‍ മുകളില്‍ ആരുടെയും സഹായമില്ലാതെ ഏതാനും ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി കനത്ത വോള്‍ട്ടേജുള്ള വൈദ്യുതിക്കമ്പികളെ അതിജീവിച്ച് പുറത്ത് ചാടുക, അപ്രതീക്ഷിതമായി സി.സി.ടി.വി പ്രവര്‍ത്തന രഹിതമാവുക, ആയുധധാരികളായ വാച്ച് ടവര്‍ ഗാര്‍ഡുകളെ വെട്ടിച്ച് നാടും നഗരവും പ്രകാശവുമായി ഉണര്‍ന്ന് നില്‍ക്കുന്ന ദീപാവലി ദിനത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം കൂട്ടമായി സഞ്ചരിക്കുക, എട്ട്‌പേരും ഒരേ സ്‌പോര്‍ട്‌സ് ഷൂവും വാച്ചും (അതും പിടിക്കാന്‍ വന്ന പൊലീസുകാരന്‍ ധരിച്ച അതേ ഷൂ തന്നെ) ധരിച്ച് പാറമടയില്‍ കഴിച്ചുകൂട്ടുക, കോടതി വിധി വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വിധി അനുകൂലമാവുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരിക്കേ ആയുധമൊന്നും കയ്യിലില്ലാതിരുന്നിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതിരിക്കുക… ടാക്‌സ് വെട്ടിപ്പ് സിനിമകളിലെ ക്രൈം ത്രില്ലര്‍ കഥകള്‍ക്ക് പോലും പകരം നില്‍ക്കാന്‍ കഴിയാത്ത പൊലീസ് വിശദീകരണങ്ങളാണ് ഭോപ്പാല്‍ കേസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രതികളുടെ കയ്യില്‍ സ്പൂണും പ്ലേറ്റുകളുമടങ്ങിയ താല്‍ക്കാലിക ആയുധങ്ങളെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്, പൊലീസിന് നേരെ നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍ സിങ്, കണ്ടെടുക്കുന്ന വീഡിയോയിലാവട്ടെ പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ ഉപയോഗിക്കാത്ത തകരക്കത്തിയും! ഇതിന് തന്നെ ഫോറന്‍സിക് പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നതയും.

പറഞ്ഞു വരുന്നത്, ഭോപ്പാല്‍ കേസ് ഒന്നാന്തരം ഫേക്ക് ആണ് എന്നല്ല. ഇങ്ങിനെ പകല്‍ വെളിച്ചം പോലെ വ്യക്തമായാലും വാദികളും പ്രതികളും തിരിച്ചറിയപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്നാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് ഏറ്റെടുക്കുമെന്ന് ആദ്യം അറിയിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പിന്നീട് തിരുത്തിയതും അതിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജു രംഗത്തെത്തിയതും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇനി, എന്‍.ഐ.എ അന്വേഷിച്ചാലെന്താണ് സംഭവിക്കുക? കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളിലും സ്‌കൂള്‍ വിവാദങ്ങളിലും അത് കണ്ടതാണ്. കൂട്ടിലിട്ട തത്തകള്‍ക്ക് പഠിപ്പിച്ചത് പറയാനേ കഴിയുകയുള്ളൂ എങ്കില്‍ ഊട്ടി വളര്‍ത്തിയ ശ്വാനന് യജമാനന് വേണ്ടി അന്യരെ കടിക്കാനുമറിയാം എന്ന വ്യത്യാസം മാത്രം.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending