Connect with us

Views

നോട്ട് പിന്‍വലിക്കല്‍ മുന്നൊരുക്കമില്ലാതെയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന

Published

on

ന്യൂഡല്‍ഹി: വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ കറന്‍സികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചതെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും(എ.ഐ.ബി.ഒ.എ) ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എ.ഐ.ബി.ഇ.എ) ബാങ്ക് മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്(ഐ.ബി.എ) കത്തയച്ചു.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മേല്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍, ആര്‍.ബി.ഐ തീരുമാനം വഴി ഉണ്ടായിരിക്കുന്നത്. നോട്ടുകള്‍ മാറിയെടുക്കാന്‍ ജനം നെട്ടോട്ടത്തിലാണ്. ബാങ്ക് ശാഖകളില്‍ ഗുരുതരമായ സ്ഥിതിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍, എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം എന്നിവര്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു.

മാറി വാങ്ങാന്‍ എത്തുന്നവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് 100 രൂപ നോട്ടുകള്‍ ലഭ്യമല്ല. 2000 രൂപ കറന്‍സികള്‍ ഉണ്ടെങ്കിലും വിപണിയില്‍ ചില്ലറ ലഭിക്കാത്തതിനാല്‍ അവ വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂട്ടാക്കുന്നുമില്ല. ഇത് ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും വഴിയൊരുക്കുന്നു. ധനവിപണിയില്‍ 100 രൂപ കറന്‍സിയുടെ ലഭ്യത നേരത്തെതന്നെ കുറവുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനും ആര്‍.ബി.ഐക്കും അറിയാം. 2015-16 വര്‍ഷത്തേക്ക് 535 കോടി 100 രൂപ നോട്ടുകള്‍ ആവശ്യമുണ്ടെന്നായിരുന്നു ആര്‍.ബി.ഐ തന്നെ തയ്യാറാക്കിയ കണക്ക്. എന്നാല്‍ 490 കോടി നോട്ടുകള്‍ മാത്രമാണ് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയത്. 1000, 500 രൂപ കറന്‍സികള്‍ അസാധുവാക്കിയതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചു. ആവശ്യത്തിന് പുതിയ 500 രൂപ നോട്ടുകള്‍ സമയത്തിന് ലഭ്യമാക്കാത്തതിന്റെ കാരണം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും കത്തില്‍ പറയുന്നു.

2.20 ലക്ഷം എ.ടി.എമ്മുകള്‍ ഭാഗികമായോ പൂര്‍ണമായോ അടഞ്ഞുകിടക്കുകയാണ്. ഇതും ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കുന്നു. എ.ടി.എമ്മുകളില്‍ പണമില്ലാത്തതിനാല്‍ ചെറിയ തുക പിന്‍വലിക്കാന്‍ പോലും ഉപഭോക്താക്കള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറോളം വരി നില്‍ക്കേണ്ടി വരുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യത്തിന് 100 രൂപ നോട്ടും പുതിയ 500 രൂപ നോട്ടും ഉടന്‍ ബാങ്കുകള്‍ക്ക് എത്തിക്കണമെന്നും ഇതിനായി റിസര്‍വ് ബാങ്കിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ബാങ്ക് മാനേജ്‌മെന്റുകളോട് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending