Connect with us

Video Stories

പശ്ചിമേഷ്യയില്‍ ഇനി റഷ്യയുടെ ഊഴം

Published

on

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ബറാക് ഒബാമ എട്ടു വര്‍ഷത്തിനു ശേഷം അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിന് പ്രത്യേകമായി നിയമിതനായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രണ്ടു വര്‍ഷത്തിനു ശേഷവും മടങ്ങി. പുത്തന്‍ സംഘര്‍ഷങ്ങളുടെ കുരുക്കില്‍പെട്ട അറബ് നാടുകള്‍ അജണ്ടയുടെ ആദ്യ ഇനം എന്ന നിലയില്‍ നിന്ന് ഫലസ്തീനെ മാറ്റി. സിറിയയും യമനും ലിബിയയും ഈജിപ്തും ഇറാഖും അതിലുപരി ഐ.എസ് ഭീകരതയും അവരെ അലട്ടുമ്പോള്‍ ‘ഫലസ്തീന്‍’ പിന്നോട്ടു പോകുക സ്വാഭാവികം. ഇസ്രാഈലിനും അവരെ സഹായിക്കുന്ന ലോബിക്കും ആഹ്ലാദിക്കാന്‍ ഇനി എന്തുവേണം. ഏഴു പതിറ്റാണ്ടോളമായി ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ ജനതയുടെ രോദനം കേള്‍ക്കാന്‍ ഇനി ആരുണ്ട്.

മധ്യ പൗരസ്ത്യ ദേശത്തേക്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തുവരുന്ന വ്‌ളാദ്മിര്‍ പുടിന്റെ റഷ്യ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുന്നു. പാശ്ചാത്യ നാടുകള്‍ എന്ത് സമീപനം സ്വീകരിക്കും, അതായിരിക്കും ഈ നീക്കത്തിന്റെ ഗതി നിര്‍ണയിക്കുക.
ഫലസ്തീന്‍- ഇസ്രാഈല്‍ ചര്‍ച്ച രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. വെസ്റ്റ് ബങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അനധികൃത കുടിയേറ്റം ഇസ്രാഈല്‍ അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് തയാറില്ലെന്ന കടുത്ത നിലപാടിലാണ് ഫലസ്തീന്‍. പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. നിലവിലെ കുടിയേറ്റത്തോട് തന്നെ ലോക സമൂഹത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രാഈല്‍ ഭരണകൂടം അനുമതി നല്‍കുന്നത്. ഇതാണ് സമാധാന ചര്‍ച്ച സ്തംഭിക്കാന്‍ കാരണവും.
ഫലസ്തീന്‍- ഇസ്രാഈല്‍ സമാധാനം തന്റെ ലക്ഷ്യമാണെന്ന് ജോര്‍ജ് ബുഷ് ജൂനിയര്‍ നിരവധി തവണ പ്രഖ്യാപിച്ചതാണ്. പക്ഷേ ഒരു തവണ സമാധാന ചര്‍ച്ചക്ക് അവസരമൊരുക്കിയതൊഴിച്ചാല്‍ ജൂനിയര്‍ ബുഷിന് എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബറാക്ക് ഒബാമ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഗ്ദാനത്തിന്റെ പെരുമഴ സൃഷ്ടിച്ചു. പക്ഷേ രണ്ടാം ടേം പൂര്‍ത്തിയാകുമ്പോള്‍ ഒബാമയും അമേരിക്കയിലെ പ്രബലരായ സയണിസ്റ്റ് ലോബിയുടെ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതിന് നടന്ന ശ്രമങ്ങള്‍ എല്ലാം തകര്‍ത്തത് ഇസ്രാഈലി ധാര്‍ഷ്ട്യമാണ്. ഇതിനു അമേരിക്കയുടെ പിന്തുണയുമുണ്ടായി. ഇസ്രാഈലിനെ ‘അനുസരിപ്പിക്കാന്‍’ യു.എന്‍ രക്ഷാസമിതി ശ്രമിച്ച ഘട്ടങ്ങളിലെല്ലാം വീറ്റോ ഉപയോഗിച്ച് രക്ഷക്ക് എത്തിയത് അമേരിക്കയാണ്. ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. ഒബാമയുടെ പ്രഖ്യാപനങ്ങളില്‍ അറബ് ലോകം പ്രതീക്ഷയര്‍പ്പിക്കുന്നു. കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡണ്ട് എന്ന നിലയില്‍ പതിവ് ശൈലി മാറി സഞ്ചരിക്കുമെന്നായിരുന്നു അറബ് ലോകം പ്രതീക്ഷിച്ചത്. അവ അസ്ഥാനത്തായി. പശ്ചിമേഷ്യന്‍ സമാധാനത്തിനായി അമേരിക്കയും ബ്രിട്ടണും റഷ്യയും ഐക്യരാഷ്ട്ര സഭയും രൂപം നല്‍കിയ പ്രത്യേക ദൗത്യ സംഘം തലവനായി ടോണി ബ്ലെയറിനെ നിയോഗിച്ചപ്പോള്‍ ലോക സമൂഹം ഉറ്റുനോക്കി. പക്ഷേ അറബ്- ഇസ്രാഈലി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തിയെങ്കിലും അവരെ ഒന്നിച്ചിരുത്താന്‍ പോലും ബ്ലെയറിനു കഴിഞ്ഞില്ല. മാസങ്ങള്‍ക്കു മുമ്പ് ബ്ലെയര്‍ ദൗത്യം അവസാനിപ്പിച്ചു. മറിച്ച്, ഒബാമ ഭരണ കാലത്ത് ഇസ്രാഈലി ഭരണകൂടം ഫലസ്തീന്‍ മണ്ണില്‍ അഴിഞ്ഞാടി. 2014 ജൂലൈ എട്ടു മുതല്‍ 51 ദിവസം ഗാസ മുനമ്പില്‍ തീ മഴ വര്‍ഷിച്ച ഇസ്രാഈലി പൈശാചികതയില്‍ ജീവന്‍ നഷ്ടമായത് 490 കുട്ടികള്‍ ഉള്‍പ്പെടെ 2200 ഫലസ്തീന്‍കാര്‍ക്കാണ്. പതിനായിരങ്ങള്‍ ഭവന രഹിതരായി. പള്ളികളും പള്ളിക്കൂടങ്ങളും ആസ്പത്രികളും നശിപ്പിക്കപ്പെട്ടു. ‘ഹമാസ്’ നിയന്ത്രിത ഗാസയില്‍ ഇസ്രാഈലി സൈന്യം അഴിഞ്ഞാടിയപ്പോള്‍ മൗനത്തിലായിരുന്നു ലോകത്തെ മിക്ക നേതാക്കളും. ഹമാസിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ ഇസ്രാഈല്‍ പരാജയപ്പെട്ടു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്രാഈലിന്റെ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാ സമിതിക്കു കഴിഞ്ഞില്ല. അവിടെയും അമേരിക്കയുടെ ഉടക്ക്. ലോകത്തെ പ്രബല ആയുധ ശക്തിയായ ഇസ്രാഈലിന് ഹമാസ് പോരാളികളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെ ആക്രമണം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. എന്നാല്‍ ഇസ്രാഈലിന്റെ നാശം സൈനികര്‍ക്കും. 64 സൈനികര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയൊരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചതല്ല. ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഗാസ ആക്രമണം എത്തിക്കഴിഞ്ഞു. ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇതിനു പുറമെ അല്‍ അഖ്‌സക്കുമേല്‍ ഇസ്രാഈലിനു അവകാശമില്ലെന്ന് യുനെസ്‌കോ പ്രമേയവും അവര്‍ക്ക് പ്രഹരമായി.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതില്‍ അമേരിക്കയുടെ നിസ്സംഗതാ നിലപാട് മുതലെടുക്കാന്‍ റഷ്യന്‍ നേതൃത്വം മുന്നോട്ടുവരുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസം. 2013-14 വര്‍ഷത്തിന് ശേഷം ഫലസ്തീന്‍ – ഇസ്രാഈലി സമാധാന ചര്‍ച്ച നടന്നിട്ടില്ല. പാരീസില്‍ കാലാവസ്ഥാ ഉച്ചകോടി നടന്ന സന്ദര്‍ഭത്തില്‍ റഷ്യ കരുക്കള്‍ നീക്കി. പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. മോസ്‌കോയില്‍ അറബ്- ഇസ്രാഈലി നേതാക്കള്‍ ഒന്നിച്ചിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ റഷ്യ വിജയിക്കുമോ എന്ന സംശയമുണ്ട്. അമേരിക്കയും പാശ്ചാത്യ നാടുകളും മധ്യ പൗരസ്ത്യ ദേശത്ത് റഷ്യന്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ ഉത്ക്കണ്ഠാകുലരാണ്. സിറിയയില്‍ ബശാറുല്‍ അസദിന് സൈനിക പിന്തുണ നല്‍കുന്ന റഷ്യ ഇറാനുമായി സൗഹൃദം വളര്‍ത്തുന്നു. കഴിഞ്ഞ അനുഭവങ്ങള്‍ അറബ് നാടുകള്‍ക്ക് റഷ്യയുമായി ബന്ധപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദം യുദ്ധ വേളയില്‍ പ്രയോജനപ്പെട്ടില്ലെന്ന് അറബ് നാടുകള്‍ തിരിച്ചറിയുന്നു.

പ്രവാചകരുടെ ഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീന്‍ വീണ്ടെടുക്കല്‍ അറബ് ലോകത്തിന്റെ അഭിമാന പ്രശ്‌നമാണ്. ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രം ഹിബ്രോണ്‍ ഫലസ്തീനിലാണ്. ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, മൂസാ നബി, ദാവൂദ് നബി തുടങ്ങിയ നിരവധി പ്രവാചകരുടെ പാദ സ്പര്‍ശമേറ്റ മണ്ണ്. സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശു യോദ്ധാക്കളില്‍ നിന്ന് മോചിപ്പിച്ച ബൈത്തുല്‍ മുഖദ്ദസ്. ഇവയൊക്കെ അധിനിവേശകരില്‍ നിന്ന് മോചിപ്പിക്കാന്‍ ആരുടെ സഹകരണവും അറബ് സമൂഹം തേടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending