gulf
പൊതുമാപ്പ് അവസാനിക്കാൻ മൂന്ന് മാസം ബാക്കി;
സഊദിയിൽ ബിനാമിക്ക് അന്ത്യം കുറിക്കാനുള്ള നീക്കം ശക്തം
അഷ്റഫ് വേങ്ങാട്ട്
റിയാദ് : ബിനാമി ബിസിനസിന് അന്ത്യം കുറിക്കാനുള്ള സഊദിയുടെ നീക്കം ശക്തം . ഇതിന്റെ ഭാഗമായി ഇത്തരം ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾക്ക് പദവി ശരിയാക്കാനുള്ള അവസാന സമയം ഫെബ്രുവരി 16 ആണ്. കൃത്യമായി മൂന്ന് മാസം ബാക്കി നിൽക്കുന്ന പൊതുമാപ്പ്
വിദേശികൾ നിർബന്ധമായി ഉപയോഗപ്പെടുത്തണമെന്ന് സഊദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നതോടെ വിവിധ വകുപ്പുകൾ സംയുക്തമായി റെയ്‌ഡുകൾ നടത്തി നിയമ ലംഘകരെ കണ്ടെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനായി ഉപയോഗപ്പെടുത്തുമെന്നും സൂചനയുണ്ട്. കഠിനമായ ശിക്ഷയാണ് ഇത്തരം നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ വിദേശികൾ . ട്രേഡിങ്ങ് ഒഴികെ മറ്റു മേഖലകളിൽ ഭരിച്ച ചെലവുകളില്ലാതെ നിയമവിധേയമാക്കാൻ സാധിക്കുന്നുണ്ടെങ്കിലും ചെറുകിട ബിസിനസ് നടത്തുന്ന ഭൂരിഭാഗവും ട്രേഡിങ്ങ് വിഭാഗത്തിൽ പെടുന്നതിനാൽ ആശങ്കയിലാണ് നല്ലൊരു ശതമാനം പ്രവാസികൾ . മറ്റു മേഖലകളിലുള്ളവർ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ളെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുണ്ടന്നുണ്ട് . കനത്ത സാമ്പത്തിക ബാധ്യത ഒറ്റക്ക് വഹിക്കുന്നതിന് പകരം ട്രേഡിങ്ങ് മേഖലയിലുള്ളവർക്ക് മറ്റു സാധ്യതകളും വിദഗ്ദർ നിർദേശിക്കുന്നുണ്ട്.
സ്‌പോൺസറുടെ പേരിലുള്ള സ്ഥാപനങ്ങളിൽ വിദേശികൾ വ്യാപകമായി ബിസിനസ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിനാമിക്കെതിരെയുള്ള പോരാട്ടം സഊദി വാണിജ്യ മന്ത്രാലയം ഊർജ്ജിതമാക്കിയത്. രാജ്യത്ത് ഇത്തരം നീക്കങ്ങൾ നേരത്തെ തന്നെ നിയമ വിരുദ്ധമാണെങ്കിലും അധികൃതരുടെ ശ്രദ്ധ കാര്യമായി ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. നിയമവിധേയമായി സ്‌പോൺസറുടെ പേരിൽ ആണെങ്കിലും അദ്ദേഹത്തിന് സ്‌പോൺസർഷിപ് ഫീസായി നിശ്ചിത തുക ഓരോ മാസവും നൽകി ബിസിനസ് നടത്തി വരുന്നവരുടെ മറ്റു ലാഭ നഷ്ട കണക്കുകളൊന്നും നിയമപരമായ ഉടമ എന്ന നിലയിൽ സ്‌പോൺസർ അറിയാറില്ല. സ്വദേശി വൽക്കരണം ശക്തിപെടുത്തിയതോടെ ഇത്തരം പല മേഖലകളിലും തോതനുസരിച്ചുള്ള സഊദിവൽക്കരണം പൂർത്തിയാകാത്തതും വനിതകളുടെ പേരിലുള്ള ലൈസൻസുകളും സമീപ കാല നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ചകളും അധികൃതരുടെ കാര്യമായ ശ്രദ്ധ ഈ ഭാഗത്തേക്ക് തിരിയാൻ ഇടയായി.
ബഖാലകൾ, ബാർബർ ഷോപ്പുകൾ , ഹൈവേകളിലും മറ്റും സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകൾ തുടങ്ങിയ മേഖലകൾ ഭൂരിഭാഗവും ബിനാമിയിലൂടെ വിദേശികളുടെ കൈവശമാണെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. സ്ഥാപനങ്ങൾ നിയമ വിധേയമാക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് വിദേശികളെ ബോധ്യപ്പെടുത്തുന്ന വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ട്. അതോടൊപ്പം ചേംബർ കൊമേഴ്‌സുകൾ വഴി സഊദി പൗരന്മാർക്കും ശക്തമായ ബോധവൽക്കരണമാണ് മന്ത്രാലയങ്ങൾ വഴി നൽകുന്നത് . അതുകൊണ്ട് തന്നെ സസ്പോണ്സർമാരുടെ ശക്തമായ സമ്മർദ്ദവും വിദേശികൾക്ക് മേലുണ്ട്. ഒന്നുകിൽ നിയമ വിധേയമാക്കുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതാണ് ഇപ്പോൾ പ്രവാസികളുടെ മുന്നിലുള്ള പോംവഴി. ബിനാമിക്കെതിരെയുള്ള പോരാട്ടം ശക്തിപെടുമ്പോൾ മലയാളികളടക്കം നിരവധി വിദേശികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
gulf
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വം
New Leadership for KMCC Bahrain Kozhikode District Women’s Wing
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.
സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.
gulf
ബഹ്റൈനില്‍ ക്യാമ്പിങ് സ്ഥലങ്ങള്‍ക്ക് ശുചിത്വ ഡെപ്പോസിറ്റ് സംവിധാനം
20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മനാമ: ബഹ്റൈനിലെ സാഖിര്‍ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി അധികാരികള്‍. 20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന്റെ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, സീസണ്‍ അവസാനിക്കുമ്പോള്‍ ക്യാമ്പിംഗ് സൈറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്ട്രേഷന്‍ സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.
ടെന്റുകള്‍ അഴിച്ചുമാറ്റിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലോ, അല്ലെങ്കില്‍ സീസണ്‍ അവസാനിക്കുന്ന തീയതിക്കുള്ളിലോ ഏതാണോ ആദ്യം വരുന്നത് ക്യാമ്പേഴ്‌സ് സ്ഥലങ്ങള്‍ വൃത്തിയാക്കണം. ശുചീകരണം നടപ്പാക്കാത്ത പക്ഷം, ഡെപ്പോസിറ്റ് തുക മുനിസിപ്പാലിറ്റിക്ക് ചെലവായി ഉപയോഗിക്കാനും, ആവശ്യമെങ്കില്‍ അധിക തുകയും ഈടാക്കാനുമാകും.
20252026 ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ 5-ന് ആരംഭിച്ച് മാര്‍ച്ച് 25-ന് അവസാനിക്കും. രജിസ്ട്രേഷന്‍ നവംബര്‍ 20 മുതല്‍ 30 വരെ ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ സംരംഭം വഴി ഡിജിറ്റലായി നടത്താം.
സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയ്യാറെടുപ്പുകളും പ്രഖ്യാപിച്ചത്. അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, അല്‍ജുനോബിയ ആപ്പ്, ദേശീയ തവാസുല്‍ പ്ലാറ്റ്ഫോം എന്നിവ വഴി ബന്ധപ്പെടാം.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

