Connect with us

Culture

പൊന്നു കായ്ക്കുന്ന മരം വെട്ടി മുലായം; നേട്ടം ആര്‍ക്ക്…?

Published

on

ലക്‌നോ: യു.പി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിനെ പുറത്താക്കിയതിലൂടെ പൊന്നു കായ്ക്കുന്ന മരം തന്നെയാണ് മുലായംസിങ് യാദവ് വെട്ടിക്കളഞ്ഞത്. എങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുലായം പുറത്തെടുത്ത അച്ചടക്കത്തിന്റെ വടി. മാസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന ആഭ്യന്തരകലഹം തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ രൂക്ഷമാവുകയും എല്ലാ സമവായ സാധ്യതകളും പരാജയപ്പെടുകയും ചെയ്തതോടെ മറുവഴികളൊന്നും മുലായത്തിനു മുന്നിലുണ്ടായിരുന്നില്ല.

അതേസമയം അഖിലേഷിനെയും ഒപ്പം തന്റെ സഹോദരനും രാജ്യസഭാംഗവുമായ രാം ഗോപാല്‍ യാദവിനെയും പുറത്താക്കിയതിലൂടെ പാര്‍ട്ടിയില്‍ പിളര്‍പ്പിന് വഴിയൊരുങ്ങി. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആര്‍ക്ക് ഗുണം ചെയ്യും എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു പോലും ദേശീയ തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഇവിടെ. ഇത്തവണയും അതിന് മാറ്റങ്ങളില്ല. ഒരു വര്‍ഷം മുമ്പു തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. രാഹുല്‍ഗാന്ധിയുടെ 3500 കിലോമീറ്റര്‍ ബസ് യാത്രയും മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുമെല്ലാം മാസങ്ങള്‍ക്കു മുമ്പേ യു.പിയെ തെരഞ്ഞെടുപ്പ് ചൂടിലേക്കുയര്‍ത്തി.

പുറത്തേക്ക് നിശബ്ദമാകുമ്പോഴും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ഗ്രാമങ്ങളില്‍ ശക്തി തിരിച്ചുപിടിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെയുണ്ടായ ബി.എസ്.പിയുടെ മുന്നേറ്റത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. മുലായംസിങും മായാവതിയും നല്‍കുന്ന യാദവ രാഷ്ട്രീയത്തിന്റെ കൈപിടിയിലാണ് കുറേ വര്‍ഷങ്ങളിലായി യു.പി. ഇത്തവണ അതില്‍നിന്നൊരു മാറ്റമാണ് ബി.ജെ.പിയും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ. ഡി-ജെ.ഡി.യു സഖ്യത്തിന് വിജയവഴി മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ നയതന്ത്ര നീക്കമാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.

ചുവടും മറുചുവടുകളുമായി പാര്‍ട്ടികള്‍ തമ്മിലുള്ള അങ്കം മുറുകുമ്പോഴാണ് ഭരണകക്ഷി കൂടിയായ സമാജ് വാദി പാര്‍ട്ടിയില്‍ അപ്രതീക്ഷിത പിളര്‍പ്പിന് വഴിയൊരുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത് ആര്‍ക്ക് ഗുണം ചെയ്യും എന്ന ചോദ്യം പ്രസക്തമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എസ്.പി സഖ്യമുണ്ടാക്കണമെന്ന നിലപാടിനെ പാര്‍ട്ടിയില്‍ ശക്തമായി പിന്തുണച്ചിരുന്നയാളാണ് അഖിലേഷ് യാദവ്. രാജിവെച്ച് പുതിയ ചേരിയാകുന്നതോടെ അഖിലേഷ് യാദവ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ്.പിയിലെ പിളര്‍പ്പിനോട് പ്രതികരിക്കുന്നില്ലെന്നും മറ്റു പാര്‍ട്ടിയുടെ ആഭ്യന്ത കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ന്യൂനപക്ഷ വോട്ടുകള്‍ എതിരാകും എന്നതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ അഖിലേഷോ മുലായംസിങോ തയ്യാറാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് പിളര്‍പ്പിന്റെ ഗുണം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം നിഷ്പക്ഷ യാദവ വോട്ടുകളില്‍ കുറേയെങ്കിലും ബി.എസ്.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയേക്കും. അതുകൊണ്ടുതന്നെ ചതുഷ്‌കോണ മത്സരം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിനെ മുമ്പെങ്ങുമില്ലാത്ത വിധം പ്രവചനാധീതമാക്കുന്നതാണ് സമാജ്്‌വാദി പാര്‍ട്ടിയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു.

Published

on

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.

 

 

Continue Reading

india

‘അമൃത്സറിൽ വിമാനമിറക്കുന്നത് പഞ്ചാബിനെ അപമാനിക്കാൻ’; ഭഗവന്ത് മാൻ

മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Published

on

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനങ്ങൾ അമൃത്സറിൽ മാത്രമിറക്കി പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാർട്ടി, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനമെത്തുന്ന ഘട്ടത്തിലാണ് പുതിയ വിവാദമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള നടപടികൾ എങ്ങനെയാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ വിമാനമിറങ്ങിയത്.അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം പ്രശ്നമല്ലാതിരുന്നിട്ടും അങ്ങനെ വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി.

വിശുദ്ധ നഗരമായ അമൃത്സറിനെ നാടുകടത്താനുള്ള സ്ഥലമാക്കി മാറ്റിയതിനെതിരെ കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മാൻ പറഞ്ഞു. മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

നാടുകടത്തുന്നവരെയുംകൊണ്ടുള്ള യു.എസ് വിമാനം ഇറക്കാൻ എന്തിനാണ് പഞ്ചാബിനെ തെരഞ്ഞെടുത്തതെന്ന് പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ചോദിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടായിട്ടും അവിടെെയാന്നും വിമാനമിറക്കാതെ പഞ്ചാബിനെ അവമതിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരിൽ 80 ശതമാനവും പഞ്ചാബിൽനിന്നായിട്ടും രാജ്യത്തിന്റെ ഭക്ഷണത്തളികയായിട്ടും പഞ്ചാബിനെ അപമാനിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. കൂടുതൽ പേരുള്ള സംസ്ഥാനമെന്ന നിലക്കാണ് വീണ്ടും അമൃത്സറിനെ തെരഞ്ഞെടുത്തതെങ്കിൽ കഴിഞ്ഞ തവണ 33 പേർ വീതമുണ്ടായിരുന്ന ഗുജറാത്തിനെയും ഹരിയാനയെയുമായിരുന്നു ഇതിനായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്.

എന്നാൽ, അതുണ്ടായില്ല. പഞ്ചാബില്‍നിന്ന് അന്ന് 30 പേരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വിമാനമിറക്കിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ലെന്നും മാൻ ചോദിച്ചു. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമായി കയറ്റിയയക്കപ്പെട്ട ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മാനമാണെന്ന് മാൻ പറഞ്ഞു.

ഇന്ത്യക്കാരെ കൈവിലങ്ങിട്ട് മനുഷ്യത്വരഹിതമായി കൊണ്ടുവന്ന വിഷയം നരേന്ദ്ര മോദി ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് മാൻ പറഞ്ഞു. എന്നാൽ, നാടുകടത്തലിൽ രാഷ്ട്രീയം കലർത്തുന്നത് ആപ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അമേരിക്കക്ക് ഇന്ത്യയിലെ ഏറ്റവുമടുത്ത വിമാനത്താവളം അമൃത്സർ ആയതുകൊണ്ടാണ് യു.എസ് വിമാനങ്ങൾ അവിടെയിറക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി സിങ് പ്രതികരിച്ചു.

Continue Reading

kerala

തൃശൂരില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Published

on

ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending