Connect with us

Culture

വര്‍ധയ്ക്ക് ശമനം; തമിഴ്‌നാട്ടില്‍ 18 മരണം

Published

on

ചെന്നൈ: തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ കനത്തനാശം വിതച്ച വര്‍ധ ചുഴലിങ്കാറ്റിന് ശമനമായി. അതേ സമയം വര്‍ധ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും തമിഴ്‌നാട്ടിലെ ആറു ജില്ലകളിലായി 18 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ദുരിത ബാധിതര്‍ക്ക് 10 കിലോ അരിയും വസ്ത്രങ്ങളും വെള്ളവും നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം അറിയിച്ചു.

മരിച്ചവരില്‍ ചെങ്കല്‍പ്പേട്ടുള്ള ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ സ്വദേശി ഗോഗുലും ഉള്‍പ്പെടും. രണ്ട് മലയാളി വിദ്യാര്‍ത്ഥികളെ പരിക്കേറ്റതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശ്ശൂര്‍ സ്വദേശി ശ്രീഹരി, കൊല്ലം സ്വദേശി അഭിഷേക് എന്നിവര്‍ക്കാണ് പരിക്ക്. ചുഴലിക്കാറ്റും കനത്ത മഴയും നാശനഷ്ടം വിതച്ച മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലേക്കെത്തിക്കുന്നതിനായി മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി യോഗം ചേരുകയും ചെയ്തു.

തകരാറിലായ ടെലിഫോണ്‍, വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി ദ്രുത ഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ചെന്നൈ, തിരവള്ളൂര്‍ ജില്ലകളില്‍ അഞ്ചു പേര്‍ വീതവും കാഞ്ചീപുരം ജില്ലയില്‍ നാലു പേരും ഒരാള്‍ വീതം വില്ലുപുരം, നാഗപട്ടണം ജില്ലകളിലും രണ്ട് പേര്‍ തിരുവണ്ണാമലൈ ജില്ലയിലും വര്‍ധയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

കാറ്റ് അറബിക്കടലിലേക്ക് നീങ്ങിയതിനാല്‍ ബുധനാഴ്ചയും വ്യാഴ്ചയും കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. കനത്ത മഴയ്ക്ക് സാധ്യതയില്ലെങ്കിലും കേരളത്തില്‍ 45 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. കാറ്റിന്റെ വേഗത കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

ചെന്നൈക്ക് തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലും ദുരിതം വിതച്ച ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കര്‍ണാട വഴി ഗോവയുടെ തെക്കന്‍ മേഖലയിലെത്തിയിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്നലെ പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസും ഭാഗികമായി പുനഃരാരംഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്

“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

Published

on

പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം എടുത്ത തീരുമാനം പരിഹാസ്യകരമാണെന്ന് ട്രംപ് ആരോപിച്ചു.

“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ച നിലപാടുകൾ തന്‍റെ രണ്ടാം വരവില്‍ നടപ്പാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോകമാകെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ വിവിധ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുമ്പോഴും ട്രംപ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ , വീണ്ടും പ്രചോദിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഭക്ഷ്യവ്യാപാര മേഖലയിലെയും വിതരണ ശൃംഖലകളിലെയും പ്ലാസ്റ്റിക് സ്ട്രോകൾ പതിയെ ഒഴിവാക്കാനായിരുന്നു ബൈഡൻ സർക്കാരിന്‍റെ പദ്ധതി. എന്നാല്‍, ഇത് റദ്ദാക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ട്രംപ് അറിയിച്ചു.

പേപ്പർ സ്ട്രോകളുടെ പ്രചാരണം “അസഹ്യമായ ഒരു തെറ്റിദ്ധാരണ” ആണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെയും വേദികളിലൂടെയും കടുത്ത ഭാഷയിൽ വിമർശിച്ചു. 2020 തെരഞ്ഞെടുപ്പിനിടെ ട്രംപിന്‍റെ പ്രചാരണ സംഘത്തിന് ബ്രാൻഡഡ് പ്ലാസ്റ്റിക് സ്ട്രോകൾ വിതരണം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ ഉടൻ തന്നെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്‍മാറിയതിന്‍റെ തുടർച്ചയാണിതെന്നവകാശവാദവുമുണ്ട്.

ട്രംപിന്‍റെ പുതിയ പ്രഖ്യാപനത്തെ വിമർശിച്ച് നിരവധി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പരിസ്ഥിതി വിഷയങ്ങളിൽ മുൻപ് തന്നെ ട്രംപിനെ പിന്തുണച്ച ഇലോൺ മസ്ക്, ഈ നിലപാടിനെയും അനുകൂലിച്ചിരിക്കുകയാണ്.

Continue Reading

crime

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്; ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്‌

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. 

Published

on

ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്.

വിദ്യാർഥികളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകള്‍ പൊട്ടി. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്.

ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

GULF

കെ.എം.സി.സി കൾച്ചറൽ ഫെസ്റ്റ് നാളെ

Published

on

കെ.എം.സി.സി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഫെബ്രുവരി ഒമ്പതിന് നടത്തുന്ന കൾച്ചറൽ ഫെസ്റ്റ് 2 കെ 25ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായി ഹാരിസ് ബിസ്മിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 10നാണ് പരിപാടി. അറബിക് കാലിഗ്രഫി, ക്ലേ മോൾഡലിങ്, സ്റ്റോൺ പെയിന്‍റിങ്, ഹെന്ന ഡിസൈൻ എന്നീ മത്സരങ്ങളും ഉച്ചക്ക് രണ്ടിന് ഷാജി കൈപ്പമംഗലം നേതൃത്വം നൽകുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. ക്വിസ് മത്സര വിജയിക്ക് സൗജന്യ ജോർജിയ വിനോദയാത്ര പാക്കേജാണ് സമ്മാനം. കൾച്ചറൽ ഫെസ്റ്റ് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യും.

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് ചാമക്കാലക്കും ദുബൈ കെ.എം.സി.സി കൈപ്പമംഗലം വനിത വിങ്ങിനും ആദരം സൈനുദ്ദീൻ ഹോട്ട്പാക്ക് സമ്മാനിക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസ്നി, തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് ബഷീർ പെരിഞ്ഞനം, സെക്രട്ടറി നൗഷാദ് ഇ ഡോട്ട്സ്, കയ്പമംഗലം കെ.എം.സി.സി മണ്ഡലം പ്രസിഡന്‍റ് ഷറഫുദ്ദീൻ ചാമക്കാല, ട്രഷറർ ജലീൽ, കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് വൈസ് പ്രസിഡന്‍റ് നിസ നൗഷാദ്, മണ്ഡലം സെക്രട്ടറി സാജിത കബീർ, വൈസ് പ്രസിഡന്‍റുമാരായ ഹഫ്സത്ത് ബഷീർ, റഹ്മത്ത് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

Continue Reading

Trending