Connect with us

Video Stories

ഹിതപരിശോധന സ്‌പെയിന്‍ അടിച്ചമര്‍ത്തുന്നു, തിളച്ചുമറിഞ്ഞ് കാറ്റലോണിയ

Published

on

 

ബാര്‍സിലോണ: സ്‌പെയിനില്‍നിന്ന് സ്വതന്ത്ര്യം നേടി വേറിട്ടുപോകുന്നതു സംബന്ധിച്ച് കാറ്റലോണിയയില്‍ ഹിതപരിശോധന നടത്താനുള്ള നീക്കം സ്പാനിഷ് ഭരണകൂടം അടിച്ചമര്‍ത്തുന്നു. കാറ്റലോണിയന്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തും മേഖലയുടെ വിവിധ മന്ത്രാലയങ്ങളില്‍ റെയ്ഡ് നടത്തിയും നിരോധിത ഹിതപരിശോധന തടസ്സപ്പെടുത്താനാണ് സ്‌പെയിന്‍ ശ്രമിക്കുന്നത്. ഹിതപരിശോധനക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രി ജോസഫ് മരിയ ജോവ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വോട്ടെടുപ്പ് തടയുന്ന പൊലീസ് നടപടിക്കെതിരെ കാറ്റലോണിയയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ജോവിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാറ്റലോണിയ ഭരണകൂടത്തിന്റെ ധന, ആഭ്യന്തര, വിദേശകാര്യ, സാമൂഹിക ക്ഷേമ, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബാര്‍സിലോണക്കു പുറത്ത് ഒരു ഗോഡൗണില്‍നിന്ന് 60 ലക്ഷം ബാലറ്റ് പേപ്പറുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്പാനിഷ് ഭരണകൂടം അധികാരം ബലമായി പിടിച്ചെടുക്കുകയാണെന്ന് കാറ്റലോണിയ ഭരണനേതൃത്വം ആരോപിച്ചു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് മേഖലയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയാണ് സ്പാനിഷ് ഭരണകൂടം ചെയ്യുന്നതെന്ന് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പിയുഗ്‌ഡെമോണ്ട് കുറ്റപ്പെടുത്തി.
എന്നാല്‍ പൊലീസ് നടപടിക്ക് തങ്ങള്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. കാറ്റലോണിയയുടെ പല ഭാഗങ്ങളിലും പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടി. ഒക്ടോബര്‍ ഒന്നിനുള്ള ഹിതപരിശോധന എന്തു വിലകൊടുത്തും തടയാനാണ് സ്പാനിഷ് തീരുമാനം. വോട്ടെടുപ്പ് നടത്തി 48 മണിക്കൂറിനകം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്ന് കാറ്റലോണിയന്‍ നേതൃത്വം പറയുന്നു.
മാഡ്രിഡ് തലസ്ഥാനമായ സ്‌പെയിന്‍ ബാര്‍സിലോണ തലസ്ഥാനമായ കാറ്റലോണിയയെ അവഗണിക്കുന്നുവെന്നാണ് മേഖലയിലുള്ളവരുടെ പരാതി. സ്‌പെയിനിന്റെ വടക്കുകിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് കാറ്റലോണിയ. പ്രവിശ്യ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് പ്രത്യേക രാജ്യത്തിന് വീണ്ടും മുറവിളി ഉയര്‍ന്നത്.
കാറ്റലോണിയയുടെ ഭാഷയും സംസ്‌കാരവും സ്‌പെയിനില്‍നിന്ന് വ്യത്യസ്തമാണെന്നാണ് സ്വാതന്ത്ര്യവാദികളുടെ മറ്റൊരു വാദം.
സ്‌പെയിനിന്റെ സമ്പന്ന മേഖലയിലൊന്നാണ് കാറ്റലോണിയ. സ്‌പെയിനിന്റെ ദേശീയ ബജറ്റിലേക്ക് തങ്ങള്‍ ഏറെ സംഭാവന നല്‍കുന്നുണ്ടെന്നും പകരം തിരിച്ചുകിട്ടുന്നത് തുച്ഛമായതു മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending