Connect with us

Video Stories

ഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പിട്ടു

Published

on

ടോക്കിയോ: ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും ജപ്പാനും സുപ്രധാന ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലാണ് നാളുകളായി പല കാരണങ്ങളാല്‍ നീണ്ടു പോവുകയും, മുടങ്ങുകയും ചെയ്ത ആണവ കരാര്‍ ധാരണയായത്. കരാറോടെ ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും ഇന്ധനവും ആണവ സാങ്കേതിക വിദ്യയും കൈമാറും. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും സിവില്‍ ന്യൂക്ലിയര്‍ കരാറില്‍ ഒപ്പിട്ടതോടെ ആണവോര്‍ജ്ജ രംഗത്തെ പുതിയൊരു അധ്യായത്തിന് തുടക്കമായി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത ഒരു രാജ്യത്തിനൊപ്പം ഇതാദ്യമായാണ് ജപ്പാന്‍ ആണവ ഉടമ്പടിയില്‍ ധാരണയാകുന്നത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി വ്യാവസായിക ആണവോര്‍ജ്ജ കൈമാറ്റത്തിനും ഉപയോഗത്തിനും സഹായിക്കുന്നതാണ് കരാര്‍. മികച്ച ഊര്‍ജ്ജ മേഖലയിലെ പങ്കാളിത്തത്തിനുള്ള ചരിത്ര ചുവടുവെയ്പായാണ് കരാറിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കരാര്‍ അനുസരിച്ച് ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും, ഇന്ധനവും, സാങ്കേതിക വിദ്യയും കൈമാറും. ടോക്കിയോ ആണവ കരാറില്‍ ഒപ്പിടുന്ന എന്‍.പി.ടി(ആണവ നിര്‍വ്യാപന കരാര്‍) ഒപ്പുവെയ്ക്കാത്ത ആദ്യ രാജ്യമാണ് ഇന്ത്യ. ആണവോര്‍ജ്ജ സാങ്കേതിക വിദ്യ രംഗത്തേയും വിപണിയിലേയും പ്രധാന കേന്ദ്രമെന്നിരിക്കെ ജപ്പാനുമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കരാര്‍ ഇന്ത്യക്ക് ഗുണം ചെയ്യും.

കഴിഞ്ഞ ഡിസംബറില്‍ ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആണവോര്‍ജ്ജം സംബന്ധിച്ച് കരാറില്‍ വാക്കാല്‍ ധാരണയായിരുന്നെങ്കിലും പിന്നീട് ജപ്പാനിലെ എതിര്‍പ്പിനെ തുടര്‍ന്ന് കരാര്‍ പ്രാവര്‍ത്തികമായിരുന്നില്ല. ലോകത്തിലെ ആണവാക്രമണത്തിന് ഇരയായ ഏക രാജ്യമെന്നിരിക്കെ ആണവ കരാര്‍ സംബന്ധിച്ച് വലിയ എതിര്‍പ്പുകളാണ് ജപ്പാനില്‍ എപ്പോഴും ഉയരുന്നത്. ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ 2011ലെ അപകടവും ആണവോര്‍ജ്ജത്തിനെതിരെ ജപ്പാനില്‍ വലിയ വികാരമാണ് ഉയര്‍ത്തുന്നത്.

ഇക്കാരണത്താല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയുമായി ആണവ കരാറിന് ജപ്പാന് വലിയ കൂടിയാലോചനകളുടെ ആവശ്യം വന്നിരുന്നു. ഒടുവില്‍ ആണവ പരീക്ഷണങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പ് കിട്ടിയതോടെയാണ് കരാറിന് മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയത്. 1998ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനും ചൈനയും ആണവായുധം കൈവശമുള്ള രാജ്യങ്ങളായതിനാല്‍ ഈ ആശങ്കയെ തുടര്‍ന്ന് ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആണവോര്‍ജ്ജ രംഗത്തെ അതികായന്‍മാരായ ജപ്പാനുമായുള്ള കരാര്‍ അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ്ഹൗസ്, ജി.ഇ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവോര്‍ജ്ജ പ്ലാ ന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കും.

ജപ്പാനീസ് കമ്പനിയായ തോഷിബയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റിങ്ഹാസ് കമ്പനിയുമായി ആണവ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മണ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

News

2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.

‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

Continue Reading

Trending