kerala
താനൂര്‍ കസ്റ്റഡി കൊലപാതകം; തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും സര്‍ക്കാരെന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പി കെ നവാസ്
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും സര്‍ക്കാരെന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ ‘ഡാന്‍സാഫ്’ എന്ന ഗുണ്ടാ സംഘവും ചേര്‍ന്ന് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്?
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത്?
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്?
തന്നെ ചതിച്ച് പ്രതിയാക്കുകയാണ് SPയെന്ന് താനൂര്‍ പോലീസ് SI കൃഷ്ണലാല്‍ കൈകുപ്പി കരഞ്ഞ് പറഞ്ഞിട്ടും എന്താണ് അധികാരികള്‍ക്ക് അനക്കം ഇല്ലാത്തത് ?
മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്?
ഇദ്ദേഹത്തോടൊപ്പം ചാര്‍ജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത് ?
മലപ്പുറം എസ്.പി പിണറായി വിജയനെ ‘അങ്കിള്‍’ എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പോലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനല്‍ എസ്.പി സ്വയം രാജാവായി വാഴുന്നത്?
ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും സ്വന്തക്കാര്‍ക്ക് കേരളത്തെ കീറിമുറിക്കാന്‍ അനുമതി നല്‍കിയും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നില്‍ക്കുന്നത്?
കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്കിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റി നിര്‍ത്താന്‍ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലങ്കില്‍, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനകാന്‍ ഈ എസ്.പിക്ക് പിന്നില്‍ സര്‍ക്കാരിന്റെ മറകള്‍ ഇനി എന്തൊക്കെയുണ്ട്?
ഈ മാസം ആദ്യവാരത്തില്‍ ചേര്‍ന്ന ജില്ലാ പോലീസ് മീറ്റിംഗില്‍ ‘എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല ഞാന്‍ മലപ്പുറത്ത് തന്നെ കാണുമെന്ന് ‘ സുജിത്ദാസ് വെല്ലുവിളിക്കുമ്പോള്‍ തന്റെ മേലുദ്യോഗസ്ഥര്‍ക്കെതിരെ ചില തെളിവുകള്‍ കയ്യിലെ ലാപ്പ് ടോപ്പിലുണ്ട്, അത്കൊണ്ട് തന്നിലേക്ക് ഒരന്വേഷണവും വരില്ല എന്ന ധാരണയുടെ അഹങ്കാരത്തിലാണോ ?
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലയില്‍ ഒളിവില്‍ കഴിയുന്ന നാല് ഡാന്‍സാഫ്കാരെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്ന് മാത്രമേ പറയാനൊളളൂ Dysp ബെന്നിയുടെയും SP യുടെയും വാട്ട്സ്ആപ്പ് കോളുകള്‍ പരിശോധിച്ചാല്‍ തീരാവുന്നതേ ഒള്ളൂ ഈ ഒളിച്ച്കളി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരും.
പി.കെ നവാസ്
kerala
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും
ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്കി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഞായറാഴ്ചയുടെ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
kerala
ജാനകി എന്ന പേരിനെന്താണ് കുഴപ്പം; പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണ്; സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി
മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.

കൊച്ചി: ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. ജാനകി ഒരു പൊതുവായ പേരല്ലേ എന്നും പേരിനെന്താണ് കുഴപ്പെമെന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.
സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം എന്തുകൊണ്ട് ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയുടെ ടീസറിന് ഇതേ പേരില്‍ അനുമതി നല്‍കിയെന്ന് ഹരജിക്കാര്‍ പറഞ്ഞു.
kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
ഉപകരണങ്ങളുടെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു