Connect with us

Video Stories

സൂകിയുടെ മൗനം ഭീകരര്‍ക്ക് പ്രോത്സാഹനം

Published

on

റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്‍മറില്‍ നരനായാട്ട് തുടരുമ്പോള്‍ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആംഗ്‌സാന്‍ സൂകിയുടെ മൗനം ഭീകരര്‍ക്ക് പ്രോത്സാഹനമാവുന്നു. സൈനിക ഭരണ കാലഘട്ടത്തില്‍ തുടങ്ങിയ അതിക്രമം സൂകിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും വര്‍ധിക്കുകയല്ലാതെ കുറയുന്നില്ല. ഭരണകൂടവും സൈനികരും ബുദ്ധിസ്റ്റ് ഭീകരരും ഒന്നായി നടത്തുന്ന വംശഹത്യ -മ്യാന്മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരെ നടക്കുന്ന ഭീകരതയുടെ നേര്‍ചിത്രമിതാണ്.
പതിനായിരക്കണക്കിന് റോഹിന്‍ഗ്യകള്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരങ്ങള്‍ ഭവനരഹിതര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സൈനികരുടെ ക്രൂരത. ലോക വേദികളില്‍ റോഹിന്‍ഗ്യ പ്രശ്‌നം ഗൗരവപൂര്‍വം അവതരിപ്പിക്കപ്പെടുന്നില്ല. ഭരണകൂടവും സൈന്യവും വംശഹത്യക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. അതിലിടക്ക് പൈശാചികനൃത്തം ചവിട്ടാന്‍ വിവാദ ബുദ്ധസന്യാസി ആശ്വിന്‍ വിരാദുവിന്റെ നേതൃത്വത്തില്‍ ഭീകര സംഘടനയും! മ്യാന്‍മറിലെ ബിന്‍ലാദന്‍, തൊക്കാഡിയ എന്ന നിലയിലൊക്കെ അറിയപ്പെടുന്ന വിരാദു മുസ്‌ലിംകള്‍ക്ക് എതിരായ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭരണകൂടവും സൈനികരും വിരാദുവിന് ഒപ്പം. വിരാദുവിന്റെ ഭീകരസംഘടന ഒരു നിരോദത്തിന്റേയും പട്ടികയില്‍ വന്നിട്ടില്ല. ഐക്യരാഷ്ട്രസഭയും അമേരിക്കയും പാശ്ചാത്യനാടുകളും ഇങ്ങനെ ഒരു ഭീകരനെകുറിച്ച് അറിഞ്ഞിട്ടേയില്ല. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് തന്നെപോലെയാണെന്ന് വിരാദു പറയുന്നത് അര്‍ത്ഥഗര്‍ഭമാണ്.
1962മുതല്‍ റോഹിന്‍ഗ്യകള്‍ക്കെതിരെ സൈന്യവും പൊലീസും അതിക്രമം കാണിക്കുന്നുണ്ട്. ജനസംഖ്യയില്‍ ബുദ്ധമതക്കാര്‍ക്ക് മഹാഭൂരിപക്ഷമുണ്ട്. 80 ശതമാനം. മുസ്‌ലിംകള്‍ നാലും ഹിന്ദുക്കള്‍ രണ്ടും ശതമാനവുമാണ്. മറ്റുള്ളവരെ വംശീയമായി ഇല്ലായ്മ ചെയ്യുകയാണ് പ്രധാനമായും ഭരണകൂടത്തിന്റെ ലക്ഷ്യം. 1989ല്‍ മ്യാന്മര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പഴയ ബര്‍മ്മയില്‍ പശ്ചിമ ഭാഗത്തെ അര്‍കാന്‍ മേഖലയിലാണ് മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നത്. 1430ന് ശേഷം ഈ മേഖലയില്‍ 48 സുല്‍ത്താന്മാര്‍ ഭരണം നടത്തി. ബ്രിട്ടന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കയ്യടക്കിയപ്പോള്‍ അര്‍കാന്‍ മേഖലയും ഉള്‍പ്പെട്ടു. ഇന്ത്യന്‍ വ്യാപാരികളും ബംഗാളികളും അര്‍കാന്‍ മേകലയില്‍ സ്വാധീനം ചെലുത്തി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ അര്‍കാന്‍ മേഖലക്ക് സ്വയം ഭരണാവകാശം അനുവദിച്ചു.
1948-ല്‍ സ്വാതന്ത്ര്യം ലഭിച്ച് ബര്‍മ്മാ യൂനിയന്റെ ഭാഗമാവുമ്പോള്‍ പഴയ സ്ഥിതി നിലനിര്‍ത്തുമെന്ന വാഗ്ദാനം പിന്നീട് നിരാകരിക്കപ്പെട്ടു. സ്വയംഭരണത്തിനും അല്ലെങ്കില്‍ ബംഗ്ലാദേശില്‍ ലയിക്കാനുള്ള അര്‍കാന്‍ മേഖലയുടെ ആവശ്യം ബര്‍മ്മ അംഗീകരിച്ചില്ല. അന്ന് തൊട്ട് അടിച്ചമര്‍ത്തലിന്റെ നാളുകള്‍. പൗരാവകാശം പോലും നിഷേധിക്കപ്പെട്ടു. വിദേശമുദ്ര കുത്തി പുറത്താക്കാനായിരുന്നു അടുത്ത ശ്രമം. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന അര്‍കാനിലെ റാഖിന്‍ പ്രദേശമാണ് മുസ്‌ലിംകളുടെ പ്രധാന കേന്ദ്രം. അതുകൊണ്ട് അവര്‍ക്ക് എതിരെ അതിക്രമത്തിന് സൈന്യത്തിനും ഭീകരര്‍ക്കും സൗകര്യമാണ്. ഇതിനകം ലക്ഷങ്ങള്‍ ഭയന്നോടി ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി. റോഹിന്‍ഗ്യകളെ ആട്ടിയോടിച്ച് അവരുടെ ഭൂമി പിടിച്ചെടുക്കുകയാണ് തന്ത്രം. ഇവിടങ്ങളില്‍ ബുദ്ധമതക്കാര്‍ക്ക് സൗകര്യം നല്‍കുന്നു. ‘ബര്‍മ്മവല്‍ക്കരണ’ത്തിന്റെ ഭാഗമായി റോഹിന്‍ഗ്യകളുടെ സര്‍വ അടയാളങ്ങളും നശിപ്പിക്കപ്പെടുന്നു.
റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചതോടെ അയല്‍പക്ക നാടുകളില്‍ പ്രതിഷേധം ശക്തമാണ്. ഇന്തോനേഷ്യ, തായ്‌ലാന്റ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധറാലികള്‍ അരങ്ങേറി. ശ്രീലങ്കയില്‍ പ്രതിഷേധ റാലിയും വിരാദു അനുകൂല റാലിയും നടന്നു. അഫ്ഗാനിസ്ഥാനില്‍ ലോക പ്രശസ്ത ബാമിയാന്‍ പ്രതിമ തകര്‍ത്ത സംഭവം ചൂണ്ടിക്കാണിച്ചാണ് ബുദ്ധഭീകരന്‍ വിരാദു ബുദ്ധമതാനുയായികളെ ഇളക്കിവിടുന്നത്. ലോകം മുഴുവന്‍ താലിബാന്റെ ഭീകരതക്കെതിരെ രംഗത്തുവന്നതും ബാമിയാന്‍ പ്രതിമ പുനസ്ഥാപിച്ചതും വിരാദു അവഗണിക്കുന്നത് അത്ഭുതമാണ്. റോഹിന്‍ഗ്യകള്‍ അനുഭവിക്കുന്ന പ്രതിസന്ധി രാഷ്ട്രാന്തരീയ വേദികളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അടുത്ത കാലമാണ് ബുദ്ധിസ്റ്റ് ഭീകരത ലോകശ്രദ്ധയില്‍ എത്തിയത്. യു.എന്‍ റിപ്പോര്‍ട്ടിലും ഹ്യൂമന്‍ വാച്ചിന്റെ അന്വേഷണത്തിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവത്തെകുറിച്ച് വിവരം ശേഖരിച്ചു. അഭയാര്‍ത്ഥി പ്രവാഹം ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിനെ അസ്വസ്ഥമാക്കി. അടുത്ത ആഴ്ചകളിലുണ്ടായ സൈനികാക്രമണത്തില്‍ മാത്രം നൂറോളം റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടു. 30,000 പേര്‍ വരും അഭയാര്‍ത്ഥികള്‍. ബംഗ്ലാദേശിനേയും മ്യാന്മറിനേയും വേര്‍തിരിക്കുന്ന നഅഫ് നദി മുറിച്ചുകടക്കുന്നതിനിടയില്‍ നിരവധി അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അതിര്‍ത്തിയില്‍ ഒക്‌ടോബറില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതാണ് പുതിയ സംഭവങ്ങള്‍ക്ക് തുടക്കം. വീടുകള്‍ തീവച്ചത് സൈനികര്‍ ആണ്. കൂട്ട ബലാല്‍സംഗവും നടന്നു. മാധ്യമങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
സൈനിക ഭരണം അവസാനിച്ച ആംഗ്‌സാന്‍ സൂകിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും പീഡനം തുടരുന്നു. ഭരണകൂടം മാറിയെങ്കിലും സൈന്യം പഴയ സ്വഭാവത്തില്‍ തന്നെ. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട സൈനിക ഭരണത്തില്‍ വളരെയേറെ സഹിക്കേണ്ടി വന്ന സൂകി എന്തുകൊണ്ട് ബുദ്ധിസ്റ്റ് ഭീകരതയോട് സന്ധി ചെയ്യുന്നുവെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തെ അത്ഭുതപ്പെടുത്തുന്നത്. സൈനിക അതിക്രമത്തെയും ബുദ്ധിസ്റ്റ് ഭീകരതയേയും അപലപിക്കുന്ന ഒരു വാക്കുപോലും സൂകിയില്‍ നിന്നും ഉണ്ടായികാണാത്തതില്‍ ലജ്ജിക്കേണ്ടതുണ്ട്. ഇങ്ങനെയാണോ, സമാധാനത്തിന് നൊബേല്‍ സമ്മാന ജേതാവ് സ്വീകരിക്കേണ്ട സമീപനം, എന്നാണ് ലോക സമൂഹത്തിന്റെ സംശയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending